Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
പൂത്തുതളിർത്ത് അടുത്തിരിയ്ക്കുമ്പോളത് വർണ്ണിയ്ക്കാതിരിയ്ക്കാൻ പറ്റുമോ ആവോ..??"""_ മുഖത്തേയ്ക്കുനോക്കാതെ ഞാനൊരു കള്ളച്ചിരിയോടെപറഞ്ഞതും,
""...മ്മ്മ്... മ്മ്മ്... മ്മ്മ്.. കൂടുതൽ വർണ്ണിയ്ക്കാൻ നിയ്ക്കണ്ട...!!"""_ എന്നുപറഞ്ഞുകൊണ്ട് ഇത്തയൊരു ചിരിയായ്രുന്നു...
""...ഇത്താ... നിങ്ങടെ കെട്ട്യോന്റെപേരെന്താ..?? അതുചോദിയ്ക്കാഞ്ഞാൻ മറന്നോയി..!!"""_ അല്ലേത്തന്നെ ആവശ്യമില്ലാത്തകാര്യം തിരക്കേണ്ട കാര്യമെന്താ എനിയ്ക്ക്..??
""...നൗഷാദ്.! എന്താടാ..??"""
""...ഏയ്.! നൂറാനൗഷാദ്.! അതങ്ങട് ചേരുന്നില്ലല്ലോയിത്താ..!!"""
""...പിന്നെന്താ ചേരുന്നേ..??"""_ കണ്ണുകൂർപ്പിച്ചുകൊണ്ട് ഇത്ത തിരക്കിയതിന്,
""...അതുപിന്നെയീ നൂറാവിഷ്ണൂന്നായാൽ എങ്ങനെയുണ്ടാവും..??"""_ താണ്ടിയ്ക്കു കയ്യുംകൊടുത്തിരുന്ന് ചിന്തിയ്ക്കുന്നമട്ടിൽ ചോദിയ്ക്കുന്നതിനൊപ്പം ഞാൻ കള്ളക്കണ്ണിട്ടുനോക്കി...
""...മ്മ്മ്.! മ്മ്മ്.! മഹാബോറാ..!!"""_ എക്കിച്ചിരിച്ചുകൊണ്ടങ്ങനെ പറഞ്ഞശേഷം നൂറാത്ത ലാപ്പിലേയ്ക്കു കൂപ്പുകുത്തീതും ഞാനൊന്നുചമ്മി...
...അടിയ്ക്കുന്ന സകലചളിയ്ക്കുമിരുന്ന് ചിരിയ്ക്കുന്നുമുണ്ട്, എന്നിട്ടവസാനം തളർത്തുവേംചെയ്യും.! ഇതെന്തുമൈര്..??
ഇത്തയെ അടിമുടിനോക്കി പിറുപിറുത്തശേഷം ഞാൻതിരിഞ്ഞു സേറയെനോക്കി... പുള്ളിക്കാരിയാണേൽ ഇതൊന്നുമറിയാതെ എന്തോപിടിപ്പത് പണിയിലാണ്...
അതോടെ ഞാനിത്തയുടെ നേരേതന്നെ തിരിഞ്ഞു...
""...ഇത്താ... ഇങ്ങോട്ടൊന്നു നോക്കിയേ... ഇതെന്താ മുഖക്കുരുവോ..?? അയ്യോ... പ്രേമക്കുരു...!!"""_ മൂക്കിനുമേലേനിന്ന കുരുവിലേയ്ക്കുചൂണ്ടി ചോദിച്ചശേഷം ഞാനതിലൊന്നു പിതുക്കിനോക്കി...
""...ശ്ശെ.! വിടടാ... നോവുന്നു..!!"""_ ഉടനെ ഇത്തയെന്റെ കൈതട്ടിമാറ്റി...
""...മ്മ്മ്.! മ്മ്മ്.! നൗഷാദിക്ക ഊമ്പിപ്പോവാനുള്ള സകലസാധ്യതകളും കാണുന്നുണ്ടല്ലോ... ഏതവനാ ആള്..??"""
""...ദേ ചെക്കാ... മിണ്ടാണ്ടിരുന്നോ... അല്ലേലെന്റേന്ന് നല്ലതു കിട്ടുംട്ടാ..!!"""
""...മ്മ്മ്.! അതല്ലേലുമങ്ങനെയാണല്ലോ... ഉള്ളതുപറയുന്നോരെ ആർക്കുമ്പിടിയ്ക്കൂല..!!"""_ ചുമ്മാതിരുന്നു ചെറഞ്ഞുകൊണ്ടങ്ങനെ പറഞ്ഞശേഷം,
""...ആം.! അല്ലേലും നിങ്ങളെപ്പോലിങ്ങനെ സൗന്ദര്യമുള്ള പെണ്ണുങ്ങളെ ആരാ മോഹിയ്ക്കാത്തത്..?? ഞാമ്പോലും പലപ്പോഴും മോഹിച്ചുപോണില്ലേന്നൊരു സംശയോണ്ട്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ ഇത്തയെന്നെ അർത്ഥമെന്തെന്നു തിരിച്ചറിയാത്തൊരു നോട്ടമായ്രുന്നു... ശേഷം അടക്കിപ്പിടിച്ചൊരു ചിരിയും.!
എന്തായാലും അങ്ങനെയവരെ കളിയാക്കിയും ഒലിപ്പിച്ചുമൊക്കെ ഞാനെന്റെ കാര്യംസാധിച്ചെടുത്തു...
ഉച്ചയ്ക്കു പദ്മാന്റിവന്ന് ഊണുകഴിയ്ക്കാനായി വിളിച്ചിട്ടു പോകുമ്പോൾതന്നെ ഏകദേശമൊക്കെ നൂറാത്ത കവറാക്കിത്തന്നിരുന്നു...
ബാക്കിയുള്ളത് കഴിച്ചശേഷം കവർചെയ്യുകകൂടി ചെയ്തതോടെ നന്ദിപ്രകാശനമെന്നോണം കണ്ണുകളിറുക്കിയടച്ച് ചുണ്ടുകൾകൂർപ്പിച്ച് ഉമ്മവെയ്ക്കുമ്പോലെ ഞാനാംഗ്യമിട്ടു... കൂട്ടത്തിൽ ശബ്ദംകൂടി പുറപ്പെടുവിച്ചതും അവരെന്റെ പുറത്തിനിട്ടൊന്നു വീക്കിത്തന്നശേഷം,
""...മിണ്ടാണ്ടിരിയ്ക്കെടാ... പെണ്ണ് കാണും..!!"""_ ന്നു പറഞ്ഞ് ലാസ്യഭാവത്തിൽ ചുണ്ടുകൂർപ്പിച്ചൊരു ചിരിയായിരുന്നു...
...അമ്പടികള്ളീ സണ്ണിക്കുട്ടീ... അപ്പോളവള് കാണുന്നേല് മാത്രേയുള്ളൂലല്ലേ നിനക്കുപ്രശ്നം..??_ ഞാൻ മനസ്സിൽചിരിച്ചു...
എന്തായാലും വർക്കുകംപ്ളീറ്റായതോടെ ഞാനങ്ങടാക്റ്റീവായി...
ചാന്ദ്നിവന്നാൽ അതെടുത്തു കാണിച്ചൊന്നു ഷൈൻചെയ്യണമെന്നു കരുതിത്തന്നെയാണ് ബാക്കിയുള്ള സമയംമുഴുവൻ ഓഫീസിലിരുന്നത്... പക്ഷെ അന്നും ഓഫീസ്ടൈം കഴിയുംവരെ അവളെത്തിയിരുന്നില്ല...
അഞ്ചുമണിയായപ്പോൾ അവരിറങ്ങി... നൂറാത്ത വണ്ടിയിലേയ്ക്കു കേറിയിരുന്നശേഷം ഹെൽമെറ്റെടുത്തു വെയ്ക്കുന്നതിനിടയിൽ എന്നെനോക്കി നിറഞ്ഞുതന്നെചിരിച്ചു...
എന്നാൽ സേറയാവട്ടേ ചിരിയ്ക്കാനൊരു ശ്രെമംനടത്തിയെന്നു മാത്രം...
...ഇനി ഞാനും നൂറാത്തയുംതമ്മിൽ കമ്പനിയാവുന്നത് ഇവൾക്കു പിടിയ്ക്കുന്നില്ലേ..??
...ഓഹ്.! പിന്നേ... ഇവൾക്കുപിടിച്ചില്ലേ വേണ്ട... ഞാന്തന്നെ പിടിച്ചോളാം.!
മനസ്സിലങ്ങനേംചിന്തിച്ച് ഞാനെന്റെ ലാപ്പുമെടുത്ത് ഓഫീസുംചാരിയിറങ്ങി...
അങ്ങനെയൊരു കുളിയെല്ലാംകഴിഞ്ഞ് അത്താഴമൊരുക്കുന്നേരവും സഹായമെന്നോണം ഞാനാന്റിയ്ക്കൊപ്പം കൂടിയായ്രുന്നു...
സത്യത്തിൽ അത്രയുംനാളാ വലിയവീട്ടിൽ ഒറ്റപ്പെട്ടതുപോലെകഴിഞ്ഞ പത്മാന്റിയ്ക്ക് എന്റെവരവും സാമീപ്യവുമൊരു പുത്തനുണർവ്വായ്രുന്നു... അതവരുടെ
💬 Comments
View all comments