Chapter Title : ചാരുലത ടീച്ചർ 8 [Jomon]
വാസനയെ മൂക്കിലേക്ക് വലിച്ചു കേറ്റി ആസ്വദിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…മൈര് മൂഞ്ചി…. പൊടിയും കാറ്റും പറത്തി വലിയോരു മഴയുണ്ട് അങ്ങേ തലക്കൽ നിന്ന് പെയ്തിറങ്ങുന്നു
“മൈരൻ ഇത് കണ്ടിട്ടാണോ ഓടിപാഞ്ഞത്..”
കലുങ്ങിൽ വെച്ച ഫോണെടുത്തു പെട്ടന്നരയിൽ തിരുകികൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…ഇല്ലില്ല ഈ നടപ്പിൽ ഞാൻ വീടെത്തില്ല…. പിന്നൊരോട്ടമായിരുന്നു…. കല്ലിലും മണ്ണിലും എന്ന് വേണ്ട കാലിനടിയിൽ എവിടെയൊക്കെ ബലം കിട്ടുന്നോ അവിടെയെല്ലാം ചവിട്ടി മെതിച്ചു ഞാനോടി…ഇടക്കാരോ നട്ട് വളർത്തിയ കപ്പയുടെ ഒരു മൂട് തണ്ടും കാലിൽ തട്ടി പറന്നു പോണത് കണ്ടു പക്ഷെ അകാലത്തിൽ നിര്യാദനായ ചെത്തുകാരൻ സധീശൻ ചേട്ടന്റെ വീടിനതിരു കെട്ടിയിരുന്ന ചീമക്കൊന്നയുടെ വേലി ചാടുന്നതിനിടയിൽ ഇതൊക്കെയാര് ശ്രദ്ധിക്കാൻ….
പിന്നാമ്പുറത്തെ മതില് ചാടിയതും ഒരുലോട് വെള്ളവും തലയിലൂടെ കമിഴ്ത്തി മഴതന്നെ ജയിച്ചെന്നെന്നെ അറിയിച്ചു.
“പറി മഴ…”
തലയിലെ വെള്ളവും തൂത്തുകളഞ്ഞു അടുക്കളഭാഗത്തു നോക്കുമ്പോഴുണ്ട് മൂക്കത്ത് കയ്യും വെച്ചമ്മയെന്നെ നോക്കുന്നു…ആഹാ കയ്യിലൊരു കലം കഞ്ഞിവെള്ളവുമുണ്ടല്ലോ…
“പവിഴ മഴയേ.. ഓഓഓ…നീ പെയ്യുമോ…!!!
അമ്മേനേം നോക്കി ഒരു മൂളിപ്പാട്ടും പാടി ഞാൻ നടന്നു..
“നിന്ന് മഴ കൊള്ളാതെ കേറി പോടാ അകത്ത്…”
ശ്ശെടാ…ഇതെന്നാ പറ്റി…പാട്ടിഷ്ടപ്പെട്ടില്ലേ..
“കഞ്ഞിയിതെവിടെ പോണ് കഞ്ഞിവെള്ളവുമായി.. ഏഹ്ഹ്…?
പതിവ് പോലെ ഊക്ക് വാങ്ങാൻ വേണ്ടി ഞാനൊന്ന്നെറിഞ്ഞു നോക്കി…നല്ല മഴയല്ലേ…ഒരൂക്ക് കൂടെ കിട്ടയാലെനിക്ക് ചായയും കുടിച്ചു പോയി കിടക്കാമായിരുന്നു..
“അച്ഛന് കൊടുക്കാനാടാ…നിനക്കും വേണോ..?
ഓഹ് ഇന്നച്ചനുള്ള പണിയാണ്…
“നമ്മളിതിലില്ലേ…. “””””
കൈ രണ്ടും പൊക്കി കാണിച്ചു ഞാനോടി അടുക്കളയിൽ കയറി…അടുപ്പത്തു ചായക്കുള്ള വെള്ളം വെച്ചിട്ടുണ്ട്.. ഹ്മ്മ് അപ്പൊ കൊറച്ചു നേരം ഹാളിൽ പോയി ഇരുന്നേക്കാം…
ചുറ്റിത്തിരിഞ്ഞു ഹാളിലേക്ക് കേറിയപ്പോ കണ്ടു സോഫയിൽ ചാരി കിടന്നു ഫോണിൽ കളിക്കുന്ന അച്ഛനെ…
“ദേ അമ്മ വിളിക്കുന്നുണ്ട്…”
അടുത്തുള്ള ഒഴിഞ്ഞ സോഫയിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു.. ഹിഹിഹി വെറുതെ…ഇപ്പൊ ചെല്ലും കള്ള കാമുകൻ കഞ്ഞി വെള്ളത്തിന്റെ മണവും പിടിച്ചുകൊണ്ടു…ഇങ്ങേരീ പ്രായത്തിലും സ്ഥലകാലബോധമില്ലാതെ അമ്മേനോട് കൊഞ്ചാൻ ചെല്ലും…ആഹാ ഇപ്പൊ എങ്ങാനും അവിടേക്ക് ചെന്ന് കേറിയാൽ അമ്മേടെ സ്വഭാവം വച്ചുറപ്പായും കയ്യിലുണ്ടായിരുന്ന കഞ്ഞി വെള്ളം അച്ഛന്റെ തല വഴി കമിഴ്ത്തും…
“എന്തിനാടാ…?
ഷെർലക്ഹോംസിൻറെ ദീർഘ വീഷണത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മനകണക്ക് കൂട്ടികൊണ്ടിരുന്ന എന്നെനോക്കി അച്ഛൻ ചോദിച്ചു
“ആവോ അറിയാൻ പാടില്ല…പെട്ടെന്ന് ചെല്ലാനാ പറഞ്ഞെ.. എന്തോ തരാൻ ഒണ്ട് പോലും.. “
നിഷ്കളങ്കതയുടെ രണ്ടു ഫിലമെന്റ് ബൾബും മുഖത്തു കത്തിച്ചുഞാൻ പറഞ്ഞു…എന്നെകൊണ്ട് എത്രയൊക്കെ പറ്റു ഇപ്പൊ….കേട്ട പാതി കേൾക്കാത്ത പാതി
💬 Comments
View all comments