0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 2082

മലഞ്ചരക്ക് കച്ചവടവും രാഷ്ട്രീയവുമായി നടക്കുന്ന കാലം. അച്ഛനോട് അവന്‍ രവിയെപ്പറ്റി പറഞ്ഞു. സഹായിക്കണമെന്ന് അപേക്ഷിച്ചു. ഏതായാലും ഹോസ്റ്റല്‍ ഫീസും മറ്റു ചെലവുകളുമൊക്കെ താന്‍ വഹിച്ചോളാം, എന്ജിനീയറിങ്ങ് സ്വപ്നം ഉപേക്ഷിക്കേണ്ട എന്ന് ഇര്‍ഫാന്‍റെ അച്ഛന്‍ രവിയോട് പറഞ്ഞു. രണ്ടാമത്തെ സെമസ്റ്ററിന് ശേഷം നല്ല ഒരു സ്ക്കോളഷിപ്പ് കിട്ടുന്നത് വരെ രവിശങ്കര്‍ പഠിച്ചിരുന്നത് ഇര്‍ഫാന്‍റെ അച്ഛന്റെ സഹായത്താല്‍ ആണ്.

“അന്ന് എന്ജിനീയറിങ്ങ് ഒക്കെ ഉപേക്ഷിച്ചിരുന്നെങ്കില്‍ എന്‍റെ അനീ ഞാനിപ്പോ ഈ പൊസിഷനില്‍ ഒന്നും വരില്ല...ഏതേലും പീടികേല്‍ കണക്കെഴുത്ത്കാരനായോ അമ്പലത്തിലെ ശാന്തിയായോ ഒക്കെ ആയി അങ്ങനെ പോയേനെ...”

**************************************************************************

അദ്ധ്യായം – രണ്ട്

ഏതായാലും അടുത്ത ആഴ്ച്ചതന്നെ രവിശങ്കര്‍ ഇര്‍ഫാനെ വീട്ടിലേക്ക് ക്ഷണിച്ചു.
നിരാശയും വെറുപ്പും തളംകെട്ടിയ മുഖത്തോടെ, ജീവിതത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ച ഒരു ടിപ്പിക്കല്‍ നിരാശകാമുകനെയാണ് അനിത പ്രതീക്ഷിച്ചത്.
ഗേറ്റ്‌ തുറന്ന് അകത്തേക്ക് ഒരു ചുവന്ന കാര്‍ പ്രവേശിച്ചപ്പോള്‍ അത്തരം ഒരാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതും അവള്‍ സങ്കല്‍പ്പിച്ചു.
പക്ഷെ പുറത്തേക്കിറങ്ങിയത് ഗാംഭീര്യം നിറഞ്ഞ ഭാവങ്ങളോടെ, അതീവചാരുതായാര്‍ന്ന മുഖസൌന്ദര്യമുള്ള ഒരു ചെറുപ്പകാരനെയാണ്.

“ഇര്‍ഫാന്‍ ആണോ അനീ?”

കാറിന്‍റെ ശബ്ദം കേട്ട് അകത്തുനിന്നും രവിശങ്കര്‍ വിളിച്ചു ചോദിച്ചു.

“ഇല്ല ഏട്ടാ, ഇത് വേറെ ഒരാളാണ്...”

“അതാരാ?’

രവിശങ്കര്‍ വീണ്ടും അകത്ത് നിന്നും വിളിച്ചു ചോദിച്ചു.

“അറിയില്ല ഏട്ടാ..”

അപ്പോഴേക്കും അയാള്‍ വരാന്തയിലേക്ക് സമീപിച്ചിരുന്നു.

“ഹലോ...നമസ്ക്കാരം...”

ആഗതന്‍ അവളുടെ നേരെ കൈകള്‍ കൂപ്പി.

“നമസ്ക്കാരം...”

അവളും അയാളുടെ നേരെ കൈകള്‍ കൂപ്പി.

“ആരാണ്?”

അനിത ഭവ്യതയോടെ ചോദിച്ചു.

“മനസ്സിലായില്ലല്ലോ...”

“ഞാന്‍...”

അവന്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും രവിശങ്കര്‍ അകത്ത് നിന്നുമിറങ്ങി വന്നു.

“ആ, എടാ ഇര്‍ഫാനെ...”

രവിശങ്കര്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അവന്‍റെ നേരെ ചെന്നപ്പോള്‍ അനിത അദ്ഭുതത്തോടെ കടന്നുവന്നയാളെ നോക്കി.

“അനീ, വേറെ ആരൊ ഒരാള്‍ കൂടി വന്നൂന്ന് പറഞ്ഞല്ലോ? എവിടെ ആള്‍?”

“ഞാന്‍...”

അനിത വാക്കുകള്‍ തിരഞ്ഞു.

“അത് ഏട്ടാ, ഞാന്‍ ഇക്കാ...ഇര്‍ഫാന്‍ ഇക്കായെക്കണ്ടിട്ടാണ് പറ..പറഞ്ഞത്...”

ഇര്‍ഫാനും രവിശങ്കറും പരസ്പ്പരം നോക്കി പുഞ്ചിരിച്ചു.

“ഇര്‍ഫാന്‍ ഇക്കാ...”

ഇര്‍ഫാന്‍ അനിതയെ നോക്കി പറഞ്ഞു.

“ഇക്കാ വേണ്ട..ജസ്റ്റ് ഇര്‍ഫാന്‍...അത് മതി...”

മുഖത്ത് ഗൌരവമാണ്.
പുഞ്ചിരിയില്ല.
മാത്രമല്ല

💬 Comments

View all comments