0%

Chapter Title : ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് [DEXTER]

Author : Kambikathakal Read All Parts 126

കളിമൺ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട ആവശ്യം വന്നു..,

അന്ന് ബാങ്കോക്ക് നഗരത്തിലൂടെ പണി തീർക്കാൻ ഉദേശിച്ചിരുന്ന പുതിയ ഹൈവേക്കു വേണ്ടി അവിടം ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞപ്പോഴാണ് ആശ്രമവും പ്രതിമയും മറ്റൊരിടത്തേക്ക് മറ്റാൻ അവർ തയ്യാറായത്…,

പത്തരയടിയോളം ഉയരവും രണ്ടര ടണ്ണിലധികം ഭാരവും അസാമാന്യ വലിപ്പമുള്ള ആ കളിമൺ പ്രതിമ ഉയർത്തി മാറ്റാൻ ക്രെയിൻ കൊണ്ടു വന്നുവെങ്കിലും വിഗ്രഹമുയർത്താൻ ശ്രമിച്ചപ്പോൾ അമിതഭാരം മൂലം ക്രെയിൻ ഒടിഞ്ഞു വീഴുമെന്ന നിലയായി,

അതിനിടക്ക് കനത്ത മഴയും വന്നു..,

ആശ്രമത്തിലെ മുഖ്യസന്ന്യാസിക്ക് ആ വിശുദ്ധ വിഗ്രഹത്തിന് യാതൊരുവിധ കേടുപാടും സംഭവിക്കരുതെന്ന് നിർബന്ധവുമുണ്ടായിരുന്നു അതു കൊണ്ടു തന്നെ അതെല്ലാം കണ്ട് വിഗ്രഹം താഴെയിറക്കി വെക്കാൻ അദേഹം നിർദേശിച്ചു,

കൂടെ മഴയേറ്റ് വിഗ്രഹം നനയാതിരിക്കാൻ വലിയൊരു ടർപ്പോളിൻ വിഗ്രഹത്തിനു മേലെ കെട്ടി ഉയർത്താനും അദേഹം നിർദേശിച്ചു.,

അന്നു സൂര്യസ്തമയത്തിനു ശേഷം വിഗ്രഹം പരിശോധിക്കാൻ മുഖ്യസന്ന്യാസി പിന്നെയും വന്നു.,

ടർപ്പോളിന്റെ അടിയിലുള്ള വിഗ്രഹം നനഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്താൻ അദേഹം വിഗ്രഹത്തിനു ചുറ്റും ടോർച്ചടിച്ചു നോക്കവേ ടോർച്ചിന്റെ പ്രകാശം വിഗ്രഹം ഉയർത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ച ചെറിയൊരു വിള്ളലിൽ തട്ടിയപ്പോൾ ഒരു ചെറിയ സ്ഫുരണം പ്രതിഫലിച്ചു വന്നത് അദേഹം ശ്രദ്ധിച്ചു.,

ആ സ്ഫുരണം ഒരു വിചിത്രമാണെന്നു തോന്നിയതു കൊണ്ട് സന്ന്യാസി ആ വിള്ളൽ ഒന്നു കൂടി ശ്രദ്ധിച്ചു പരിശോധിച്ചു.,

എന്നിട്ടും

സംശയം വിട്ടുമാറാതെ അദേഹം ആശ്രമത്തിൽ പോയി ഒരു ഉളിയും ചുറ്റികയും എടുത്തു വന്ന് ആ വിള്ളൽ കണ്ട ഭാഗത്ത് ചെത്താൻ തുടങ്ങി കുറച്ചു സമയം ചെത്തിയതും ആ പ്രകാശസ്ഫുരണം കൂടുതൽ വ്യക്തവും പ്രകടവുമായി.,

ആ സന്ന്യാസിമുഖ്യൻ മണിക്കൂറുകൾ ചിലവിട്ട് കഠിനമായി അദ്ധ്വാനിച്ചപ്പോൾ കളിമൺ പാളികൾ ഇളകി മാറി.

അതോടെ

ആ ബുദ്ധസന്ന്യാസി അത്യപൂർവ്വമായ പൂർണ്ണമായും സ്വർണ്ണത്തിൽ തീർത്ത തനിത്തങ്ക ബുദ്ധവിഗ്രഹം ആദ്യമായി നേരിൽ കണ്ടു…….!!

ആ സ്വർണ്ണ വിഗ്രഹം എങ്ങിനെ കളിമൺ വിഗ്രഹമായി ഇത്രയും കാലം മൂടി കിടന്നു എന്നതിനെ കുറിച്ച് പിന്നീട് ചരിത്രകാരന്മാർ പറയുന്നത് ഇങ്ങനെയാണ്….,

വളരെ വളരെ വർഷങ്ങൾക്കു മുന്നേ ബർമ്മൻ സൈന്യം തായ്ലാന്റിനെ (സയാം) ആക്രമിക്കാൻ പ്ലാനിട്ടിരുന്നു ആസന്നമായ സൈനീകാക്രമണം ഭയന്ന് തങ്ങളുടെ

💬 Comments

View all comments