0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]

Author : സ്മിത Read All Parts 158

ഡാവിഞ്ചിയുടെ മഹാരഹസ്യം 1

Da Vinciyude Maharahasyam Part 1 | Author : Smitha

സാഹസികതയോ അഹങ്കാരമോ ആണ്. ലോകം പ്രശംസ കൊണ്ട് പൊതിഞ്ഞ ഒരു മഹാസാഹിത്യസൃഷ്ടിയെ ഭാഷാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനോടുള്ള ആരാധന കൊണ്ടുമാത്രം. എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല.

സമർപ്പിക്കുന്നു .

ഡാൻ ബ്രൗണിന്റെ "ഡാവിഞ്ചി കോഡി" ന്റെ വിവർത്തനം.

"ഡാവിഞ്ചിയുടെ മഹാരഹസ്യം" ************************************************************************************************

കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഓർമ്മിക്കാൻ....

ദ പ്രയറി ഓഫ് സീയോൻ.

ആയിരത്തി തൊണ്ണൂറ്റി ഒൻപതിൽ [1099 ] സ്ഥാപിതമായ ഒരു രഹസ്യസംഘടനയാണിത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിൽ പാരീസിലെ പുരാവസ്തു ഗവേഷണ വിഭാഗമായ "ബിബ്ലിയോത്തെക്ക് നാഷണേൽ" മൃഗത്തോലിൽ രേഖപ്പെടുത്തിയ ചില ഫയലുകൾ കണ്ടെടുക്കുകയുണ്ടായി. 'ലാ ഡോസിയേഴ്‌സ് സീക്രട്ട്സ്' എന്നാണു ഇവ ഇപ്പോൾ അറിയപ്പെടുന്നത്. അതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സർ ഐസ്സക് ന്യൂട്ടൻ, ചിത്രകാരനും ശില്പിയുമായിരുന്ന സാൻഡ്രോ ബോട്ടിസെല്ലി, എഴുത്തുകാരനായിരുന്നു വിക്റ്റർ ഹ്യൂഗോ, ചിത്രകാരനും ശാസ്ത്രജ്ഞനുമായിരുന്നു ലിയോണാഡോ ഡാവിഞ്ചി എന്നിവർ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു.

ഓപ്പസ് ദേയി

പ്രാർത്ഥനയും സ്വയം പീഡനം വഴിയുള്ള പശ്ചാത്താപവും ഭക്തിയുടെ അടയാളമായി സ്വീകരിച്ച കത്തോലിക്കാ വിഭാഗംമാണ് ഓപ്പസ് ദേയി. നാൽപ്പത്തിയേഴ് ദശലക്ഷം ഡോളർ ചെലവിട്ടാണ് ന്യൂയോർക്കിലെ അവരുടെ ആസ്ഥാനമന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ***************************************************************************************************************

അദ്ധ്യായം ഒന്ന്

പാരീസിലെ ലൂവർ മ്യൂസിയം. സമയം രാത്രി പത്ത് നാല്പത്തിയേഴ്.

മ്യൂസിയതിന്റെ ഗ്രാൻഡ് ഗ്യാലറിയുടെ കമാനാകൃതിയുള്ള ഇടനാഴികയിലൂടെ ജാക്വിസ് സോണിയർ എന്ന പ്രസിദ്ധനായ ക്യൂറേറ്റർ ഇടറുന്ന ചുവടുകളോടെ നീങ്ങി. മെരിസി ഡി കാരവാഗിയോയുടെ ചിത്രത്തിന് സമീപമെത്തിയപ്പോൾ ശ്വാസം കഴിക്കാൻ അദ്ദേഹം നിന്നു. എഴുപത്തിയാറാം വയസ്സിലെത്തിയ വൃദ്ധനാണ് മ്യൂസിയത്തിന്റെ ക്യൂറേറ്ററായ ജാക്വിസ് സോണിയർ. കിതച്ചുകൊണ്ട് അദ്ദേഹം ഭിത്തിയിൽ ചില്ലിട്ട് വച്ചിരുന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാതമായ ആ ചിത്രത്തിൽ മുറുകെപ്പിടിച്ചു. ചിത്രം ഭിത്തിയിൽ നിന്ന് അടർന്ന് ഇളകി. ജാക്വിസ് സോണിയർ പിമ്പോട്ടു വേച്ച് ക്യാൻവാസ് കൂമ്പാരത്തിനു മേലേക്ക്‌ വീണു.

പ്രതീക്ഷിച്ചത് പോലെ അൽപ്പം ദൂരെ മുമ്പിൽ ഇരുമ്പു ഗേറ്റി ന്റെ പൂട്ട് വലിയ ശബ്ദത്തോടെ നിലംപൊത്തിയതുപോലെ അദ്ദേഹത്തിന് തോന്നി. അന്യരുടെ പ്രവേശനം തടയാനുദ്ദേശിച്ച് എപ്പോഴും പൂട്ടിയിടുന്ന കവാടമാണ് അത്. മാർബിൾ ഇഷ്ടികകൾകൊണ്ടുണ്ടാക്കിയ ഗ്രൗണ്ട് വിറകൊള്ളുന്നത് അദ്ദേഹം അറിഞ്ഞു. ദൂരെ, അലാറം ഭീദിതമായി മുഴങ്ങി. ജാക്വിസ് സോണിയർ നിലത്ത് കിടന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി. താൻ ജീവനോടെയുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെ സ്വന്തം ദേഹത്തേക്ക് നോക്കി. "യെസ്...എനിക്ക് ജീവനുണ്ട്..." ക്യാൻവാസ് കൂമ്പാരത്തിൽ നിന്ന് അദ്ദേഹം മുമ്പോട്ടേക്ക് ഇഴഞ്ഞു. പിന്നെ

💬 Comments

View all comments