0%
Chapter 1

ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]

ധ്വനിയിലെ തരുണപ്രഭ

Dhwaniyile Tharunaprabha | Author : Kannan Srank


പുറത്ത് വെയിൽ മരച്ചില്ലകൾക്കിടയിലൂടെ സ്വർണ്ണനൂലുകൾ നെയ്യുന്നുണ്ടായിരുന്നിട്ടും, ധ്വനിയുടെ മുറിക്കുള്ളിൽ നിഴലുകൾ പെയ്യിച്ച ഒരു മങ്ങിയ നിശബ്ദത തളംകെട്ടി നിന്നു.

കലണ്ടറിലെ ഈ തീയതി അവൾക്ക് വെറുമൊരു അക്കമല്ല; ഹൃദയത്തിൽ പണ്ടേ മുറിവേറ്റ ഒരോർമ്മയുടെ അടയാളമാണ്. കഴിഞ്ഞ നാല് വർഷങ്ങളായി ഈ ദിവസം അവൾ പുറംലോകത്തിന് അവധി നൽകി തന്റെ ഓർമ്മകളുടെ തടവറയിലാകാറാണ് പതിവ്. കുഞ്ഞമ്മയുടെ ഓർമ്മ ദിവസം.

​പുലർച്ചെ അമ്പലമുറ്റത്തെ തുളസിക്കതിരിന്റെ ഗന്ധവും തൊഴുതു മടങ്ങിയപ്പോൾ കിട്ടിയ ആത്മീയമായ ശാന്തതയും ഉണ്ടെങ്കിലും, നെഞ്ചിന്റെ ഒരു കോണിൽ എന്തോ ഒന്ന് വിങ്ങുന്നുണ്ടായിരുന്നു. മുറിയിലെത്തിയപ്പോൾ താര അവിടെയില്ല.

അവൾ ഓഫീസിലേക്ക് ഇറങ്ങിയിട്ടുണ്ടാകണം. താരയുടെ സാമീപ്യം ഒരു തണൽ പോലെ എപ്പോഴുമുണ്ടാകാറുള്ളതാണ്, എന്നാൽ ഇന്ന് ആ തരിശു മുറിയിൽ അവളുടെ അഭാവം ധ്വനിയുടെ ഏകാന്തതയ്ക്ക് ആഴം കൂട്ടി.

​ജനാലയ്ക്കൽ ചാരിയിരുന്ന് പുറത്തെ നീലാകാശത്തിന്റെ അനന്തതയിലേക്ക് നോക്കിയപ്പോൾ ധ്വനിയുടെ നോട്ടം ശൂന്യമായിരുന്നു. കാറ്റ് അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ. മനസ്സ് കാലത്തിന്റെ നൂലുകൾ പിന്നിലേക്ക് ചുരുട്ടി, നാല് വർഷങ്ങൾക്കപ്പുറം കുഞ്ഞമ്മയുടെ സ്നേഹവാത്സല്യങ്ങൾ പൂത്തുനിന്ന ആ പഴയ ഉമ്മറത്തേക്ക് പാറിപ്പോയി.

കാലം അവളുടെ 18 വയസ്സിൽ പ്രിയപ്പെട്ടവെയെല്ലാം കവർന്നെടുത്ത് ഒരു ശൂന്യതയിലേക്ക് തള്ളിയിട്ടു. അച്ഛനും അമ്മയും അനിയനും നിഴലുകളായി മാറിയ ആ രാത്രിക്ക് ശേഷം, അവളുടെ ലോകം ഒരു ചെറിയ മുറിയിലേക്കും അവിടെ വിരിഞ്ഞ ഒരു വലിയ സ്നേഹത്തിലേക്കും ചുരുങ്ങി. അതായിരുന്നു കുഞ്ഞമ്മ— തകർന്നടിഞ്ഞ വീടിന്റെ ഉമ്മറത്ത് അണയാതെ നിന്ന കെടാവിളക്ക്.

​സ്വന്തം യൗവനവും സ്വപ്നങ്ങളും അവൾക്കായി ഹോമിക്കുമ്പോൾ കുഞ്ഞമ്മയുടെ മുഖത്ത് ഒരിക്കൽ പോലും ആത്മനൊമ്പരത്തിന്റെ നിഴൽ വീണില്ല. ഒരു മരുഭൂമിയിൽ അപ്രതീക്ഷിതമായി പെയ്ത മഴപോലെ കുഞ്ഞമ്മ അവളുടെ വരൾച്ചകളെ നനച്ചു. അർദ്ധരാത്രിയിൽ അനാഥത്വത്തിന്റെ തണുപ്പിൽ വിറങ്ങലിക്കുമ്പോൾ, പുതച്ചിരുന്ന ആ കൈകൾക്ക് അമ്മയുടെ ഗന്ധമായിരുന്നു. ആ ഹൃദയമിടിപ്പിന്റെ താളത്തിലായിരുന്നു പിന്നീടവൾ ജീവിതത്തിന്റെ പൊരുൾ തിരഞ്ഞത്.

​കൗമാരത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും അവളുടെ ലോകം കുഞ്ഞമ്മയുടെ മടിത്തട്ടായിരുന്നു. വാക്കുകൾ ആവശ്യമില്ലാത്ത ഒരു ആത്മബന്ധം അവർക്കിടയിൽ വളർന്നു. കണ്ണിലെ ഒരു ചെറിയ വാട്ടം പോലും ആ മനസ്സിൽ വലിയൊരു കടലായി അലയടിക്കുമായിരുന്നു.

കരിഞ്ഞുപോകുമായിരുന്ന ഒരു മൊട്ടിനെ, തന്റെ പ്രാർത്ഥനകൾ കൊണ്ട് കുഞ്ഞമ്മ ഒരു പൂവാക്കി മാറ്റി. ഞാൻ ഇന്ന് കാണുന്ന ഈ കരുത്തും സൗന്ദര്യവും സത്യത്തിൽ കുഞ്ഞമ്മ എന്റെ ആത്മാവിൽ കോറിയിട്ട ചിത്രങ്ങളാണ്. പുറംലോകത്തിന്റെ ആരവങ്ങളേക്കാൾ, കുഞ്ഞമ്മയുടെ ശാന്തമായ ആ സാമീപ്യമായിരുന്നു അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ലഹരി."

ധ്വനി കണ്ണാടിയിലെ ആ രൂപം എന്നെത്തന്നെ പലപ്പോഴും അമ്പരപ്പിച്ചു കളയുമായിരുന്നു.

എന്റെ 18 വയസ്സ്, എന്നിലെ പെൺകുട്ടിയെ പുറന്തള്ളിക്കൊണ്ട് ഒരു യുവതിയുടെ സർവ്വ ലാവണ്യത്തോടും കൂടി എന്നിൽ പൂർണ്ണത പ്രാപിച്ച കാലം. കുളികഴിഞ്ഞ് ഈറൻ മാറാതെ നിൽക്കുമ്പോൾ, ആ കണ്ണാടിയിൽ തെളിയുന്നത് പ്രകൃതിയുടെ ഏതോ ഒരു സുന്ദര ശില്പമാണെന്ന് എനിക്ക് തോന്നിപ്പോകുമായിരുന്നു.

​എന്റെ കൗമാരം തുടുപ്പേകിയ മാറിടങ്ങൾ ആ പ്രായത്തിൽ അവയുടെ പരകോടിയിലെത്തിയിരുന്നു. വസ്ത്രങ്ങളുടെ അതിരുകൾ ഭേദിക്കാൻ വെമ്പുന്നതുപോലെ, പുഷ്ടിയോടെയും ദൃഢതയോടെയും നിലകൊള്ളുന്ന അവയുടെ ആ

💬 Comments

View all comments