0%
Chapter 17

ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Author : Hypatia | Read All Parts | 👁 364 |

കേരളത്തിൽ രവിമാമൻ എന്നും മുംബൈ നഗരത്തിന്റെ രവി ബായിയുമാണ് അയാൾ. ഡ്രഗ്, ഗോൾഡ്, ഹെറോയിൻ, കഞ്ചാവ്, ഹവാല തുടങ്ങി എല്ലാ ഇല്ലീഗൽ ബിസിനെസ്സിന്റെയും ലാഭം ചെന്ന് കുമിഞ്ഞു കൂടുന്നത് ഇയാളുടെ കീശയിലേക്കാണ്. മാത്രമല്ല, പല രാജ്യത്തേക്കും സ്ത്രീകളെ പ്രായമാനുസരിച്ച് വിലപറഞ്ഞു വിൽക്കുന്ന ഏർപ്പാടുകളും ഇയാൾക്കുണ്ട്. നിർഭാഗ്യവശാൽ ഇയാളൊരു മലയാളിയാണ്.

ജോയ് റാം IPS ന്റെ എല്ലാ അന്വേഷണങ്ങളും എത്തി നിന്നത് അർജുൻ എന്ന ഇരുപത്തി നാലുകാരനിലായിരുന്നു. അവനിൽ നിന്നും രവീന്ദ്രനിലേക്കുള്ള ദൂരം വളരെ വളരെ ചെറുതായിരുന്നു. ഒരു ഫോൺകോൾ ദൂരം.

ജോയ് റാം തന്റെ ഫോൺ എടുത്തു. സോന നേരത്തെ ഏദൻസിൽ വെച്ച് ജോയ് സാറിന്റെ മൊബൈൽ നമ്പർ എഴുതിവാങ്ങിയ പേപ്പർ അയാൾക്ക് നീട്ടി. പത്തക്ക നമ്പർ ഡയൽ ചെയ്ത് അയാൾ കാതിലേക്ക് വെച്ചു.

"ഹലോ... ജോയ് റാം IPS സ്പീക്കിങ്... പ്രിൻസിപ്പൽ ജോയ് വർഗീസ് അല്ലെ.."

"അതെ.. സാറേ എന്തെ.."

"നേരത്തെ നിങ്ങൾ പറഞ്ഞ ആളുടെ പേർ അർജുൻ എന്നല്ലേ പറഞ്ഞത്..."

"അതെ.. എന്താ സാർ.."

"അവന്റെ ഫുൾ നെയിം ഓർക്കുന്നുണ്ടോ..?"

"അർജുൻ രവീന്ദ്രൻ..."

"ഒക്കെ.. താങ്ക്യൂ മിസ്റ്റർ ജോയ്.."

നേരത്തെ സംശയിച്ചിരുനെങ്കിലും, ഉറപ്പിക്കാൻ ആ ഒരുത്തരം മാത്രം മതിയാരുന്നു. രവിമാമനിലേക്ക് അർജുൻ കണക്ടഡാവാൻ. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ രഹസ്യ ഏജന്റായിരുന്നു ജോയ് റാം.. അയാളുടെ യഥാർത്ഥ പേര് അത് തന്നെയോ എന്ന് തന്നെ ഉറപ്പില്ല. ഈ രഹസ്യാന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കേരള പോലീസോ മറ്റു ഏജൻസികളോ ഇത് വരെ അറിഞ്ഞില്ല. രവിമാമന്റെ ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കളോ പോലീസ് മേധാവികളോ പോലും അറിഞ്ഞില്ല.

ഹോസ്പിറ്റലിൽ വെച്ച് അർജുനെ അറസ്റ്റ് ചെയ്തതോടെ ചാനലുകളിൽ വാർത്തയായി. വർത്തയറിഞ്ഞ അനിതയും ശ്വേതയും വരെ ഞെട്ടി. തൻ മനസ്സിൽ കുടിയിരുത്തിയ നായകൻ ഒരു നിമിഷം കൊണ്ട് വില്ലനായിരിക്കുന്നു. അനിത ടീച്ചർ ഓർത്തു. തനിക്ക് അനുഭവ്യമായ രതിയുടെ പുതിയ തലങ്ങൾ നൽകിയ മനുഷ്യനെ വെറുതെ വിട്ട് കളയാൻ അവൾക്ക് തോന്നിയില്ല. വിഷയത്തിന്റെ സീരിയസ്നെസ്സ് അറിയാതെ അവൾ അനൂപിനെ വിളിച്ചു. അയാൾ ഫോൺ എടുത്തില്ല. അനിത ടീച്ചർ ഹാഫ് ഡേ ലീവ് എടുത്ത് കോളേജിൽ നിന്നും ഇറങ്ങാൻ നേരം ജോയ് സാറേ കണ്ടു. അയാൾ വിവരങ്ങൾ അവളെ ധരിപ്പിച്ചപ്പോഴാണ് അതിന്റെ ഗൗരവം അവൾക്ക് ഉൾക്കൊണ്ടത്. ആ നിമിഷം അവളുടെ ഫോൺ ബാഗിലിരുന്ന് അടിക്കുന്നുണ്ടായിരുന്നു. ആ അൺ നോൺ നമ്പറിനപ്പുറത്ത് ജോയ് റാം IPS എന്ന രഹസ്യാന്വേഷകൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അർജുൻ എന്ന പേരിനൊപ്പം കണ്ണികൾ ചേർത്തുക്കെട്ടാനുള്ള അയാൾ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.
*******************************************

💬 Comments

View all comments