ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]
കോടതി സമയമായപ്പോയേക്കും ജൂനിയേഴ്‌സ് ഒക്കെ പോയി. ഒരു പേപ്പർ വർക്ക് ചെയ്യാനെന്ന മട്ടിൽ അയാൾ ശ്രുതിയെ തന്റെ ക്യാബിനിലേക്ക് വിളിച്ചു. മണിയറയിലേക്ക് കയറിവരുന്ന ഒരു മണവാട്ടിയുടെ നാണമുണ്ടായിരുന്നു ആ നിമിഷം ശ്രുതിയുടെ മുഖത്ത്. "എന്താടി നിനക്കൊരു ഇളക്കം..." "എനിക്ക് ഇളക്കമൊന്നുല്ല... സാറിനെന്താ ഒരു ഇളക്കം..?" "സാറോ... അനൂപേട്ടൻ ഒക്കെ പോയി ഇപ്പൊ സാറയോ.." "ഓഫീസിലല്ലേ... അങ്ങനെയല്ലേ വിളിക്കാവൂ.." "അതിനിപ്പോ നമ്മൾ മാത്രമല്ലെ ഒള്ളു..." "എന്നാലും.. ഓഫിസിൽ സാർ മതി.." "നിന്റെ ഇഷ്ടംപോലെ നടക്കട്ടെ.." "അല്ല സാറെന്തിനാ വിളിച്ചേ..?" "ഒന്നുല്ല.. നിന്നെ ഒന്ന് കാണാൻ.." "സാറെ വേണ്ട ട്ടോ... സ്മിത ചേച്ചിയൊക്കെ ഉണ്ട് അപ്പുറത്ത് .." അവൾ ഒരു ഭയപ്പാടോടെ പറഞ്ഞു. "അതിന് നിന്നെ കാണുന്നത് അത്ര വല്യ തെറ്റാണോ..?" "തെറ്റൊന്നും ഇല്ല.. പക്ഷെ സാറിന്റെ നോട്ടം അത്ര ശേരിയില്ല... ഹ ഹ ഹ..." "എന്റെ നോട്ടത്തിന് എന്താടി കുഴപ്പം.." എന്നും പറഞ്ഞ് ആ ഓഫിസ് മുറിയിൽ വെച്ച് അയാൾ അവളെ ആരെക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. "ആയോ സാറേ എന്നെവിട് ആരേലും കാണും .." അയാൾ അവളെ വിട്ടില്ല. അയാളുടെ ക്യാബിനിലേക്ക് പുറത്ത് നിന്ന് കാണില്ലെങ്കിലും. അപ്രതീക്ഷിതമായി ആരെങ്കിലും കയറി വന്നാലോ എന്ന ഭയം അയാളുടെ ഉള്ളിലും ഉണ്ടായിരുന്നു. ശ്രുതി അയാളുടെ കൈകളിൽ കിടന്ന് കുതറി കൊണ്ടിരുന്നു. "പ്ലീസ് സാർ....വിട്" "മ്മ്.. വിടില്ല..." "അനൂപേട്ട പ്ലീസ് വിട്.. ആരേലും വരും..." ആ വാക്കിൽ സ്നേഹവും ഭയവും കലർന്നിരുന്നു. ആ നിമിഷമാണ് ടേബിളിലിരുന്ന അനൂപിന്റെ ഫോൺ അടിച്ചത്. രണ്ടു പേരുടെയും ഉള്ളിൽ ഒരു ഭയം നഴലിട്ടിരിക്കുന്ന സമയത്ത് പെട്ടെന്നായിരുന്നു ഫോൺ റിങ് ചെയ്തത്. അത് കേട്ട് രണ്ടു പേരും ഞെട്ടി. അനൂപിന്റെ കയ്യിൽ കുതറി കൊണ്ടിരുന്ന ശ്രുതിയുടെ പിടി വിട്ടു. ശ്രുതി അനൂപിന്റെ കയ്യിൽ നിന്നും ഊർന്ന് നിലത്തേക്ക് ചന്തികുത്തി വീണു. "ആഹ്..." ചന്തി തറയിൽ തട്ടിയ വേദനയിൽ അവൾ കരഞ്ഞു. അനൂപ് അവളെ പിടിച്ചെണീൽപ്പിച്ച് ഫോൺ എടുത്ത് തന്റെ കസേരയിലേക്കിരുന്നു. അവളുടെ കരച്ചിൽ കേട്ടിട്ടെന്നോണം സ്മിത ക്യാബിനിലേക്ക് കയറി വന്നു.
💬 Comments
View all comments