Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
വരരുങ്കേട്ടോ!” അവളെന്നെ പിടിച്ചു വലിച്ചു. പിന്നൊന്നും പറയാതെ ഞാനവളുടെ പിന്നാലെ പോയി.
“എടീ ഏട്ടത്തിയെവിടെ? അവര് കഴിച്ചോ?”
“ഞാൻ വിളിച്ചാരുന്നു. കഴിച്ചെന്നാ പറഞ്ഞേ!”
“ടീ കഴിച്ചു കാണില്ല. നീയൊന്നു കൂടി വിളിച്ചു നോക്ക്!”
“അതിന് കഴിച്ചെന്നവരല്ലേ പറഞ്ഞ. പിന്നെ ഞാനെന്തിനാ നിർബന്ധിക്കുന്നേ?” അവള് എനിക്കും ചോറു വിളമ്പി. അവളും ഇരുന്നു.
“എടീ സത്യത്തിൽ എന്താ നിങ്ങള് തമ്മിലുള്ള പ്രോബ്ലം?”
“കണ്ണാ. ഞാനിവിടിരുന്ന് ചോറു കഴിക്കുന്നേല് നിനക്കെന്തേലും എതിർപ്പുണ്ടോ?”
അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസിലായതു കൊണ്ട് പിന്നെ ഞാനൊന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ച് ഞാൻ മുകളിൽ എന്റെ മുറിയിൽ എത്തി കട്ടിലിൽ കിടന്നു.
“കണ്ണാ!!” കുറച്ചു കഴിഞ്ഞ് അമ്മുവിന്റെ ശബ്ദം വാതിലിന് പുറത്തു കേട്ടതും ഞാൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. വാതിൽ തുറന്ന് അമ്മു അകത്തുവന്നു.
“എന്താടീ. എന്താ പറ്റിയെ?” ഞാൻ മുണ്ട് വലിച്ചുടുത്തു കൊണ്ട് ചോദിച്ചു.
“എടാ. അത്. അതു വേറൊന്നുമല്ലടാ. കാലിൽ. എടാ കാല്. കാല് നല്ല കഴപ്പ്. എന്തോ മരവിപ്പ് പോലെ. ഒന്നു തിരുമ്മിത്തരാമോ?” എന്റെ കണ്ണുകളെ നേരിടാൻ അവൾ വല്ലാതെ വിഷമിക്കുന്നതു പോലെ.
“ഓഹ്. അപ്പോളിങ്ങനുള്ള കാര്യങ്ങക്കൊക്കെ നമ്മള് വേണമല്ലേ?”
“അതേ, കൂടുതൽ വർത്താനമൊന്നും വേണ്ട. തിരുമ്മിത്തരാൻ പറ്റോയില്ലേ?” അവൾ എടുത്ത വായിൽ ചോദിച്ചു.
“അയ്യോ. പറ്റും. പറ്റും!”
“നീയെന്തിനാ കണ്ണാ എന്നെ വെറുതെ ദേഷ്യമ്പിടിപ്പിക്കുന്നേ? വാ. നോക്കി നിക്കാതെ വന്നു തിരുമ്മിത്താ. വാ!”
എന്റെ കട്ടിലിൽ കാലുകൾ നീട്ടിയിരുന്ന അവളുടെ അടുത്തായി ഞാനിരുന്നു. നല്ല വെളുത്തു ഭംഗിയുള്ള കാലുകളെ ഞാൻ പതിയെ പാദങ്ങളിൽ നിന്നും തഴുകാൻ തുടങ്ങി. കാൽ വണ്ണയിലെ നനുത്ത ചെമ്പൻ രോമങ്ങളെയും തഴുകിക്കൊണ്ട് എന്റെ കൈകൾ മുട്ടോളം കിടന്ന പാവാടയുടെ തുമ്പിൽ വരെയെത്തി. പാവാടയെ മെല്ലെ മുകളിലേയ്ക്കുയർത്തിയ കൈകളിൽ അമ്മു ബലമായി പിടിച്ചു. പിന്നെ എന്റെ കണ്ണിലേക്കു നോക്കി.
“കണ്ണാ. സത്യത്തിൽ നിനക്കെന്നെ കുറച്ചെങ്കിലും ഇഷ്ടമുണ്ടോ? അതോ വെറുതെ. വെറുതെയൊരു നേരത്തെ!” അവൾ കാലുകൾ കട്ടിലിൽ നിന്നും താഴെയാക്കി, കുന്തക്കാലിലിരുന്ന എന്റെ തോളിൽ കൈയിട്ട് കണ്ണുകളിൽ തന്നെ തറപ്പിച്ചു നോക്കി. ആ കണ്ണുകളിൽ നിന്നും ചോർന്ന കണ്ണുനീരിൽ എന്റെ കൈ
💬 Comments
View all comments