0%

Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 537

കിട്ടാമ്പോണില്ല... പോരാത്തേനു നാണക്കേടും... അപ്പൊ നീതന്നെ മതീന്നുകരുതി... ഒന്നൂല്ലേലും നീയെന്റെ കുഞ്ഞിന്റെ തന്തയല്ലേടാ..!!"""_ അവളൊരു പരിഹാസത്തോടെ പറഞ്ഞതും ഞാനില്ലാണ്ടായി...

ഇത്രേന്നേരം ഇതവളായ്ട്ടു മൊടക്കിക്കോളുമെന്ന് ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായ്രുന്നു...

ഇതിപ്പോൾ അവളു കാലുമാറിയെന്നറിഞ്ഞപ്പോൾ സങ്കടവും ദേഷ്യവുമെന്തൊക്കെയോ കൂടികലർന്ന വല്ലാത്തൊരുഭാവത്തിലെത്തി ഞാൻ...

""...എടീ... പന്നപുണ്ടച്ചീമ്മോളേ... മര്യാദയ്ക്കീ കല്യാണത്തീന്നെന്തേലും പറഞ്ഞൊഴിഞ്ഞോ... ഇല്ലേ അനിയനുകിട്ട്യേന്റെ ബാക്കി ചേച്ചിവാങ്ങും..!!"""_ അതു പറയുമ്പോളുമെന്റെ സ്വരമിടറിപ്പോയെന്നതു മറ്റൊരുവാസ്തവം...

""...ആഹാ.! അങ്ങനാണേലെനിയ്ക്കതൊന്നു കാണണോലോ... നിന്നെക്കൊണ്ടുപറ്റോങ്കി നീയീ കല്യാണമ്മുടക്ക്... എനിയ്ക്കു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും...
എന്നോടു കാട്ടീതിനൊക്കെ നിന്നെയിട്ടനുഭവിപ്പിയ്ക്കേം ചെയ്യും... പറയുന്ന മീനാക്ഷിയാ..!!"""_ വെല്ലുവിളിപോലെ പറഞ്ഞുനിർത്തുമ്പോൾ അവളുടെ ശബ്ദത്തിന്റെതീവ്രത ഞാൻ മനസ്സിലാക്കിയ്രുന്നു...

അതൊരിയ്ക്കലും വെളിവില്ലാതെ കുണ്ണനെ നാറ്റിയ്ക്കാമ്മേണ്ടി നടുറോഡിൽകിടന്ന് സിദ്ധാർഥ്നടത്തിയ വെല്ലുവിളിയായ്രുന്നില്ല...

അവളെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ...

""...ഒന്നും നടക്കാമ്പോണില്ല... വെച്ചിട്ടുപോടീ പൂറീ..!!"""_ പറഞ്ഞതും ഞാൻ ഫോൺ കട്ടുചെയ്ത് ബെഡിലേയ്ക്കെറിഞ്ഞു...

...മൈര്.! ഈ പൊലയാടി ഇതെന്തൊക്കെയാ പറഞ്ഞേ..?? ഇനി അവളെന്നെ വെറുതെയിട്ടിളക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതായ്രിയ്ക്കോ..??

...അതോ, ഞാങ്കൊടുത്ത പണിയ്ക്കു മറുപണിയുമായി ഇറങ്ങിയതോ..??

ഒരുവിധത്തിലുമെന്നെ ജീവിയ്ക്കാൻ സമ്മതിയ്ക്കില്ലെന്നുറപ്പിച്ചിറങ്ങിയേക്കുവാ പുന്നാരമക്കളെന്നു സ്വയംപറഞ്ഞുകൊണ്ട് ബെഡിലേയ്ക്കുചെരിഞ്ഞ ഞാൻ ഓരോന്നാലോചിച്ചു കിടന്ന് പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്നുരാവിലെയാ...

സങ്കടമതല്ല, അന്നെന്നെ ഭക്ഷണം കഴിയ്ക്കാമ്പോലും ആരും വന്നു വിളിച്ചില്ലാന്നേ...

അതുകൊണ്ട് കുളിയ്ക്കുവോ പല്ലുതേയ്‌ക്കുവോ ചെയ്യാണ്ട് നേരേ അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു...

പഴങ്കഞ്ഞിയെങ്കി പഴങ്കഞ്ഞിയെന്നമട്ടിൽ ചെല്ലുമ്പോൾ അടുക്കളയിൽ പൊരിഞ്ഞസംസാരം...

വിഷയം ഞാനാണെന്ന് ബോധ്യമായപ്പോൾ തിരിച്ചുപോകാനൊരുങ്ങീതാ... ബട്ട് വിശപ്പുസമ്മതിച്ചില്ല...

""...ആഹാ.! എത്ത്യല്ലോ... എന്നാലും സിത്തുവേട്ടാ... സിത്തുവേട്ടനീ കാണിച്ചതൊട്ടും ശെരിയായ്ല്ലാട്ടോ..!!"""_ കഴിച്ചപാത്രം വോഷ്ബേസനിൽ മെഴുകിക്കൊണ്ട്തിരിഞ്ഞ ശ്രീക്കുട്ടിയെന്നെകണ്ട് പറഞ്ഞതും ഞാൻ വെറുതെയൊന്നുനിന്നു തിരിഞ്ഞു...

ദോശയുണ്ടാക്കിക്കൊണ്ടമ്മയും പച്ചക്കറിയരിഞ്ഞുംകൊണ്ട് ചെറിയമ്മയുമൊക്കെയുണ്ട് അടുക്കളയിൽ...

കോപ്പ്.! ഇന്നെന്നെ കൊന്നതുതന്നെ... എങ്കിലും രണ്ടും കല്പ്പിച്ചു ഞാനമ്മയുടടുത്തേയ്ക്കു ചെന്നു...

തലയ്ക്കുംദിവസം മീനാക്ഷിയുടെ വെല്ലുവിളികൂടികേട്ടതോടെ ലേശംപരുങ്ങലിലായ എനിയ്ക്ക് അമ്മയെ ചാക്കിട്ടിതിൽനിന്നും രക്ഷപ്പെടണമെന്നൊരു ചിന്തയൊക്കെയുണ്ടായ്രുന്നു...

എന്നാലടുത്തുചെന്നിട്ടും അമ്മയെന്നെയൊന്നു നോക്കുകകൂടി ചെയ്യാണ്ടിരുന്നപ്പോൾ പിന്നെന്തോപറയാൻ..??!!

""...ഡീ... പറെ..!!"""_ ആരും നമ്മളെ മൈന്റുചെയ്യുന്നില്ലെന്നു ബോധ്യപ്പെട്ട് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് അമ്മ ചെറിയമ്മയോടുപറഞ്ഞു...

സംഗതിയെന്നോടു പറയാനുള്ളെന്തോ കാര്യം ചെറിയമ്മയെകൊണ്ട് പറയിപ്പിയ്ക്കാനൊരുങ്ങുവാണ് പുള്ളിക്കാരി...

""...ആഹ്.! ഡാ... ഒരൊമ്പതര- പത്തു മണിയാകുമ്പോൾ റെഡിയായി നിയ്ക്കണം... ഒരു സ്ഥലമ്മരെ പോവേണ്ടതാ..!!"""_ ചെറിയമ്മയും സാധാരണയിൽനിന്നും വ്യത്യസ്തമായി ശബ്ദംകടുപ്പിച്ച് ഉത്തരവിടുന്നമട്ടിൽ പറഞ്ഞപ്പോൾ വിഷയംസീര്യസാണെന്ന് മനസ്സിലായി...

...ഇനിയെല്ലാംകൂടി എന്നെവിടേലും കൊണ്ടോയി കളയാമ്പോവുവാണോ ആവോ..??

""...നീയെന്തോ ചിന്തിച്ചു നിയ്ക്കുവാ..?? ഞാമ്പറഞ്ഞ കേട്ടില്ലേ..??"""

""...അതൊക്കെ കേട്ടു... എവിടാപോണേ...??"""

""...എവിടായാ നെനക്കെന്താ..?? എന്തായാലും കണ്ടവൾമാരുടെ ഹോസ്റ്റലിലേയ്ക്കല്ല..!!"""_ വന്ന പഞ്ച് ഡയലോഗുകേട്ടു തിരിഞ്ഞുനോക്കിയ ഞാങ്കണ്ടത് സ്റ്റോർറൂമിന്റെ മൂലയിലിട്ടിരുന്ന കസേരയിലിരുന്ന് ചായകുടിയ്ക്കുന്ന കീത്തുവിനെ...

...അടിപൊളി.! ഈ

💬 Comments

View all comments