Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ചെല്ല്..!!”””_
എന്നെ ഒറ്റപ്പെടുത്തിയതിന്റെ രോഷം ഞാനുമങ്ങു തീർത്തു…
അതുകേട്ടതും റൂമിനു പുറത്തേയ്ക്കിറങ്ങിയവൻ തിരികെ കേറി,
“”…അതേ… ഞാനാർടടുത്തു പോണോന്നു ഞാന്തീരുമാനിച്ചോളാം… നീ നിന്റെ കാര്യന്നോക്കിയാ മതി…!!”””_ അതും പറഞ്ഞവൻ മീനാക്ഷിയ്ക്കു നേരേ തിരിഞ്ഞു…
“”…ദേ… എല്ലാമൊണ്ടാക്കി വെച്ചിട്ട് ഒന്നുമറിയാത്ത പോലൊരുത്തി കെടക്കുന്നു… നെനക്കേ… നെനക്കിവളേ ചേരു… നീയിവളേം നക്കി നക്കിയിവടെ കെടന്നോ…!!”””_
ഞാനവനോടു മിണ്ടാത്തതിലുള്ള സകല അമർഷവും, ഇതിനെല്ലാം കാരണമവളാണെന്നുള്ള തിരിച്ചറിവുമെല്ലാമാ വാക്കുകളിലുണ്ടായിരുന്നു…
പക്ഷേ അവളെക്കൂട്ടിപ്പറഞ്ഞാൽ ഞാന്തിരിയുമെന്നു കരുതിയ അവനുതെറ്റി…
“”…ആടാ... അങ്ങനായ്ക്കോട്ടേ… നീ പെട്ടെന്നോടി അവന്മാർടടുത്തു ചെല്ല്… എന്നിട്ടോരോ കുണ്ണേം മാറിമാറി ഊമ്പിക്കൊട്…നെനക്കതാ ചേരുന്നേ…!!”””_
ഞാനും വിട്ടില്ല…
അതുകൂടെയായതും അവനു വിറഞ്ഞു വന്നെങ്കിലും, കട്ടിലിലിരുന്നു ഞങ്ങളെ മാറിമാറി നോക്കി കണ്ണുചിമ്മിയ മീനാക്ഷിയെക്കണ്ട അവൻ മറുപടി പറയാതെ വെട്ടിത്തിരിഞ്ഞു പുറത്തേയ്ക്കു നടന്നു…
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവൻ ഡോറു ശക്തിയായി വലിച്ചടച്ചപ്പോൾ, മുഴങ്ങിയ ശബ്ദത്തിൽ പേടിച്ചുപോയ മീനാക്ഷി കണ്ണുകൾ പൂട്ടിപ്പോയി...
“”…എന്തൊക്കെ പറഞ്ഞാലും സോറി പറയാൻവന്നതല്ലേ… ആട്ടിയിറക്കി വിടണ്ടായ്രുന്നു..!!”””_ അപ്പോഴും ഞെട്ടലടങ്ങാതെ ഡോറിലേയ്ക്കു നോക്കിയാണ് മീനാക്ഷിയുടെയാ ഡയലോഗ്…
കേട്ടതുമെനിയ്ക്കു ചൊറിഞ്ഞുവന്നു…
“”…മിണ്ടരുത് പുണ്ടച്ചീ നീയ്… വേണ്ടാത്ത മുതുക്കു പൊലയാട്ടുമൊത്തം ചെയ്തേച്ച് എരട്ട തന്തക്കൊണങ്കാണിച്ചാലൊണ്ടല്ലോ… ചവിട്ടി മലത്തിക്കളേം ഞാൻ… കാണിയ്ക്കാവുന്നിടത്തോളം ഊമ്പിത്തരം മുഴുവൻ കാണിച്ചേച്ചവള് കൊണവതിയാരമ്പറയാൻ വന്നേക്കുന്നു…!!”””_ അവൾടെ ന്യായംപറച്ചിലിനുള്ളെന്റെ മറുപടിയതായിരുന്നു…
എന്നാലുള്ളിലെവിടെയോ ഒരു കുറ്റബോധം തോന്നിയതിനാലാവണം മീനാക്ഷി മറുത്തൊന്നും പറഞ്ഞില്ല…
കട്ടിലിലേയ്ക്കു താഴ്ന്നിറങ്ങി,
എല്ലാംകേട്ടു വെറുതെ കണ്ണുകളടച്ചു കിടക്കുകമാത്രം ചെയ്തു...
പിന്നധികമവിടെ നിയ്ക്കാതെ ഞാനും വീട്ടിൽനിന്നുമിറങ്ങി…
കോളേജിലേയ്ക്കു പോയാൽ അവന്മാരെയൊക്കെ ഫേസ് ചെയ്യണമല്ലോന്നോർത്ത് നേരേ പോയതു ഗ്രൗണ്ടിലേയ്ക്കാണ്…
കളിയ്ക്കാൻ മൂഡില്ലാതിരുന്നതിനാലും കുറച്ചുനാളായി മാറിനിൽക്കുകയായിരുന്നതിനാലും കരയ്ക്കിരുന്നു പ്രാക്ടീസു കാണുകമാത്രമാണു ഞാൻ ചെയ്തത്…
കോച്ച് പലപ്രാവശ്യം പ്രാക്ടീസിനു ക്ഷണിച്ചെങ്കിലും ഞാനിറങ്ങാൻ കൂട്ടാക്കീല...
മനസ്സുനിറയെ ഞാനാരുമല്ലാതായ്പ്പോയി
എന്നൊരു ചിന്തമാത്രമായിരുന്നു…
ആ മാനസികാവസ്ഥയിലിരിയ്ക്കുന്ന ഞാൻ ഗ്രൗണ്ടിലിറങ്ങിയെന്നാ കോപ്പുണ്ടാക്കാനാ…??!!
അന്നു സന്ധ്യവരെ അവിടെക്കൂടിയ ഞാൻ നേരമിരുട്ടു വീണശേഷമാണ് വീട്ടിലേയ്ക്കു കയറീത്…
സിറ്റ്ഔട്ടിൽ നിന്നും ഹോളിലേയ്ക്കു കയറുമ്പോൾ അമ്മയും കീത്തുവും ശ്രീക്കുട്ടിയുമിരുന്നു സീരിയലു കാണുന്നുണ്ടായിരുന്നു…
അവരെയാരെയും ശ്രെദ്ധിയ്ക്കാതെ റൂമിലേയ്ക്കു കയറാൻ തുടങ്ങിയപ്പോഴാണ് ഒരു കൈയിൽ ബൌളും മറുകൈയിൽ കുഞ്ഞൊരു പാത്രവുമായി ചെറിയമ്മ സ്റ്റെയറിറങ്ങി വന്നത്…
എന്നെക്കണ്ടതും അവരുടെ മുഖമൊന്നു വലിഞ്ഞുമുറുകി…
💬 Comments
View all comments