Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
പിന്നെയും എതിർക്കാനെനിയ്ക്കു കഴിഞ്ഞില്ല...
""...ദേ... ഇതവസാനത്തെയാ... ഇനിയവളു ചാവാങ്കിടക്കുവാന്നു പറഞ്ഞാപ്പോലും എന്നെ വിളിയ്ക്കരുത്... കേട്ടല്ലോ..!!"""_ ഞാനതുപറഞ്ഞതും സമ്മതമെന്നമട്ടിൽ ചെറിയമ്മ തലകുലുക്കിക്കൊണ്ടു പുറത്തേയ്ക്കിറങ്ങി...
അതുകഴിഞ്ഞു കുറച്ചുസമയംകൂടി കട്ടിലിൽ ചെലവഴിച്ചശേഷമാണ് ഞാൻ ഫ്രഷാവാനായി ബാത്ത്റൂമിലേയ്ക്കു കയറുന്നത്...
എന്നാലപ്പോഴെല്ലാം മനസ്സുകൊണ്ടുഞാൻ ചെറിയമ്മയെ പ്രാകുവായിരുന്നു...
...കള്ളത്തള്ള.! അവരു പറഞ്ഞാലനുസരിയ്ക്കോന്നുള്ള അഹങ്കാരവാ പെണ്ണുമ്പിള്ളയ്ക്ക്... കോപ്പ്..! അവരുടെസ്ഥാനത്തു വേറാരേലുമായിരുന്നേൽ ഗുളികയിട്ട വായിലേയ്ക്കു കൊറച്ചു വെള്ളങ്കൂടിയൊഴിച്ചു കൊടുത്തേനേ... മൈര്.! ഇതാണു പറയുന്നത് ആരേം മനസ്സറിഞ്ഞു സ്നേഹിയ്ക്കരുത്... സ്നേഹിച്ചാലിതുപോലെ ഊമ്പിപ്പോവും.!
സ്വയം പിറുപിറുത്തുകൊണ്ട് കുളിയവസാനിപ്പിച്ചിറങ്ങിയതും ബെഡ്ഡിൽക്കിടന്ന എന്റെ ഫോൺമുഴങ്ങി...
ചെന്നെടുത്തുനോക്കുമ്പോൾ മീനാക്ഷിയാണ്...
ഞാൻ ചെല്ലുന്നുണ്ടോന്നറിയാനുള്ള അവസാന ശ്രെമമായിരിയ്ക്കണം...
ഞാനപ്പോൾത്തന്നെ ആ കോള് കട്ടുചെയ്തു...
പിന്നെ ഡ്രസ്സുംമാറി പുറത്തേയ്ക്കിറങ്ങിയപ്പോൾ ചെറിയമ്മ ഹോളിലുണ്ടായിരുന്നു...
എന്നെക്കണ്ടതും;
""...നീയിറങ്ങാറായോ..??"""_ ന്നൊരു ചോദ്യം...
അതിനു മറുപടിയായൊന്നു മൂളിയപ്പോൾ,
""...എന്നാലും നീയീ ഉരുക്കുപോലത്തെ കൈകൊണ്ടല്ലേടാ പട്ടീ ആ കൊച്ചിനെ തല്ലുവേം മാന്തുവേമൊക്കെ ചെയ്യുന്നത്... പാവംപെണ്ണ്... അതിനെ സമ്മതിയ്ക്കണം..!!"""_ എന്നും പറഞ്ഞുകൊണ്ടവര് തല്ലുകൊണ്ട കവിളിലൊന്നു തലോടി;
""...ഈശ്വരാ... പുകച്ചിലിതുവരെ തീർന്നിട്ടില്ല... നീരാവുകേംചെയ്തു... ഇനിയീ കവിളുംവെച്ചു ഞാനെങ്ങനെ ബാങ്കിപ്പോവോ എന്തോ..??"""
""...നന്നായിപ്പോയി... കയ്യിലിരുപ്പു നന്നായില്ലേൽ ഇനീംമേടിയ്ക്കും..!!"""_ പറഞ്ഞുകൊണ്ടു പുറത്തേയ്ക്കു നടക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി...
""...ആടാ..! നിന്റെ തള്ളയിങ്ങുവരട്ടേ, ഞാമ്പറയുന്നുണ്ട്... എന്റെ കെട്ടിയോമ്പോലുമിത്രേം ധൈര്യത്തിലെന്നെ തല്ലത്തില്ല..!!"""_ സിറ്റ്ഔട്ടിൽനിന്നും പോർച്ചിലേയ്ക്കുകയറിയപ്പോൾ പിന്നാലെവന്നാണു കക്ഷിയതുപറഞ്ഞത്...
""...അതിന്റെ കുരുത്തക്കേടാ കയ്യില്... എന്റേന്നിപ്പൊത്തന്നെ ഇതെത്രാത്തെയാ... അതെങ്ങനെ, മനുഷ്യനായാ കുറച്ചുനാണമ്മേണ്ടേ..??"""_ ഞാൻ വണ്ടിയിലേയ്ക്കു കേറി...
""...ശെരിയ്ക്കും നീയൊരു നായ്ക്കുട്ടിയാ... ദേഷ്യംവന്നാൽ കടിച്ചുകീറാനും സ്നേഹന്തോന്നിയാൽ നക്കിത്തോർത്താനും മാത്രമേ നെനക്കറിയൂ... അതിനിടയിൽ മറ്റൊന്നിനേം കുറിച്ച് ചിന്തിയ്ക്കാനുള്ള കഴിവില്ലാത്ത പൊട്ടൻ നായ്ക്കുട്ടി..!!"""_ ചെറിയമ്മ കള്ളച്ചിരിയോടെ അടുത്തേയ്ക്കുവന്നു...
""...ശെരിയ്ക്കും ഞാനൊരു പൊട്ടനാല്ലേ..?? അതോണ്ടാവും ആരുമെന്നെ അടുപ്പിയ്ക്കാത്തത് ല്ലേ..?? ആകെ ചൊറിയാനാണേൽ കൂടി മിണ്ടിക്കൊണ്ടിരുന്നത് മീനാക്ഷിയാ... ഇപ്പൊ അവൾക്കും ജാഡ..!!"""_ ഞാനും ചിരിച്ചുകൊണ്ടാണങ്ങനെ പറഞ്ഞത്...
എന്നാൽ കേട്ടതും ചെറിയമ്മയുടെ മുഖംവാടി...
ഉടനെ അവരെന്റെ കയ്യോട് ചേർന്നൊതുങ്ങി നിന്നിട്ട് പറഞ്ഞു:
""...എന്നോട് ശ്രീക്കുട്ടനെപ്പോഴും പറയും... സിത്തു കൂടെയുണ്ടേൽ വേറൊന്നിനെക്കുറിച്ചും ചിന്തിയ്ക്കണ്ടാന്ന്... ഈ ലോകംമുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും തള്ളിക്കളഞ്ഞാലും അവൻമാത്രം നമ്മളെ വിട്ടിട്ട് പോവൂലാന്ന്... കാരണം അതിനുള്ള ബുദ്ധി അവനില്ലാന്ന്..!!"""
""...ഓഹോ.! വന്ന് ചേർന്നൊക്കെ നിന്നപ്പോൾ ഞാൻകരുതി എന്നെ ആശ്വസിപ്പിയ്ക്കാനാണെന്ന്... കളിയാക്കാനായ്രുന്നല്ലേ..?? മാറ് തളേള..!!"""_ ചോദിച്ചതിനൊപ്പം ഞാനവരെ തള്ളിമാറ്റി,
""...പിന്നെ കവിളേൽ ചൂട് പിടിയ്ക്കാൻ മറക്കണ്ട... അല്ലേൽ ഹനുമാൻസാമിയ്ക്ക് ഫിഗറിടാൻ കമ്മിറ്റിക്കാര് ക്യൂനിൽക്കും..!!"""
വണ്ടിയുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ ചെറിയമ്മയുടെയൊരു പൊട്ടിച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു...
പിന്നൊന്നുകറങ്ങിയശേഷം ഞാനുച്ചയോടെയാണ് മീനാക്ഷിയുടെ ഹോസ്പിറ്റലിലേയ്ക്കെത്തുന്നത്...
ക്യാഷ്വാലിറ്റീടെ ഫ്രണ്ടിൽ കൊണ്ടുപോയി
💬 Comments
View all comments