Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
""...പോടാ... എനിയ്ക്കൊരു
കുപ്പീങ്കൂടെ വേണം..!!"""_ ന്നുപറഞ്ഞ് അവളെന്റെ കൈതട്ടിമാറ്റി...
എന്റെ കൈമാറിയതും ബാലൻസുതെറ്റിയ മീനാക്ഷി വേച്ചുകൊണ്ട് നിലത്തേയ്ക്കുവീഴാൻ തുടങ്ങീതും ഞാനവൾടെ വയറിൽപിടിച്ചു നിർത്തി...
വെള്ളത്തിൽകുതിർന്ന സ്പോഞ്ചിൽപ്പിടിച്ചപോലെ എന്റെ കൈ ആ മാംസളതയിലമർന്നപ്പോൾ ചൂണ്ടുവിരൽ മുഴുത്ത കുഴിയാനക്കൂടുപോലുള്ള പൊക്കിളിലേയ്ക്കാഴ്ന്നു...
""...വിടടാ... എ... എനിയ്ക്കിനീം മേണം..!!"""_ നാവുകുഴയുന്നതിനിടയിലും മീനാക്ഷി പറഞ്ഞുതീർത്തു...
""...ഛീ.! നിർത്തടീ.! കൊറേ നേരായ്ട്ട് ഞാൻ ക്ഷെമിയ്ക്കുവാ... ഇനിയൊരക്ഷരം മിണ്ടിയാ ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും... ഇരിയ്ക്കടീ..!!"""_ വലിച്ചെടുത്താ ബെഞ്ചിലേയ്ക്കിരുത്തി ഞാനലറിയതും കുറച്ചുനേരമെന്നെ നോക്കിയിരുന്നശേഷം കുഞ്ഞുങ്ങള് കരയുമ്പോലൊരു മോങ്ങലായ്രുന്നൂ...
...കോപ്പ്.! ഏതു നേരത്താന്തോ ഇതിനേക്കെ..??
എടാ രാജീവ്‌പുണ്ടേ...
രണ്ടുരൂപയ്ക്ക് വാരിക്കൊടുക്കുന്ന സമയമുണ്ടായ്രുന്നല്ലോടാ...
ഒത്തിരിയൊന്നുമ്മേണ്ട, ഒരെണ്ണം... ഒരെണ്ണമെടുത്ത് നെനക്കുനിന്റെ തോക്കടച്ചിരുന്നേൽ ഞാനിങ്ങനെ കുണ്ടിയ്ക്കകത്ത് വാണോം തിരുകിവെച്ചു നടക്കണായ്രുന്നോ..??
ഒരുനിമിഷം മീനാക്ഷിയുടെ തന്തസെർനെ മനസ്സിൽ ധ്യാനിയ്ക്കുമ്പോഴും അവൾടെ കരച്ചിലുകേട്ടാരേലും ഓടിവരോന്നുള്ള ടെൻഷനുണ്ടാർന്നെനിയ്ക്ക്...
""...മീനാഷീ... നീയൊന്നടങ്ങ്.! കരയാതെ... ആരേലുങ്കണ്ടാൽ മോശവാ..!!"""_ മനസ്സില്ലാമനസ്സോടെ സമാധാനിപ്പിയ്ക്കാൻ ശ്രെമിച്ചഞാൻ;
""...നീ കാശുതാ... ഞാങ്കൊണ്ടോയ് ബില്ലടച്ചേച്ചും വരാം..!!"""_ ന്നുമ്പറഞ്ഞവൾടേന്ന് കാശുമേടിയ്ക്കാൻ നോക്കി...
പക്ഷേ,
""...ബില്ല് ഞാനടയ്ക്കും..!!"""_ ന്ന്പറഞ്ഞ് കെറുവോടെ എന്നെനോക്കീതും എങ്ങനെയേലും അവടെന്നിറങ്ങിയാൽ മതിയെന്ന മാനസ്സികാവസ്ഥയിലായ്രുന്ന ഞാൻ അതിനങ്ങു സമ്മതിയ്ക്കുവായ്രുന്നു...
എന്റവസ്ഥ വല്ല പട്ടികൾക്കുമായ്രുന്നൂ വന്നതെങ്കിൽ അത് പേ പിടിച്ചു ചത്തേനേ...
""...ബില്ല് ഞാനടയ്ക്കും..!!"""_ എഴുന്നേറ്റ് സ്വയംപിറുപിറുത്തുകൊണ്ടവൾ ആ മീൻകുപ്പിയും കെട്ടിപ്പിടിച്ച് ആടിയാടി പുറത്തേയ്ക്കുപോയപ്പോൾ ബെഞ്ചിൽക്കിടന്ന ഷോളുമെടുത്ത് ഞാനും പിന്നാലേചെന്നു...
വേറെ വഴിയില്ലല്ലോ.!
അങ്ങനെ ക്യാഷ്കൗണ്ടറെന്നു തോന്നിപ്പിയ്ക്കുന്നിടത്ത് ഒരുവിധത്തിൽ തപ്പിപ്പിടിച്ചെത്തിയ ടാങ്കറ്, ആ ഡെസ്ക്കിന്മേൽ കൈകുത്തി കുറച്ചുനേരം കടക്കാരനെ നോക്കിനിന്നു...
...മ്മ്മ്.! ഊമ്പി.! വന്നകാര്യം മറന്നുപോയി.!
മീനാക്ഷിയുടെയാ നിൽപ്പുകണ്ട് സംഗതിമനസ്സിലായ ഞാനാണ് ചോദിച്ചത്;
""...ചേട്ടാ... ബില്ലെത്രയായി..??"""_ ന്ന്...
""...എല്ലാംകൂടി മൊത്തം..."""_ അയാൾ പറയാനായി തുടങ്ങീതും മീനാക്ഷിയിടയ്ക്കു കേറി;
""...നിയ്ക്ക്.! അവനോടുപറയണ്ട.! ഞാനാ കാശുതരണേ... അപ്പെന്നോടു പറഞ്ഞാമതി..!!"""_ എന്നിട്ടെന്നെപ്പിടിച്ചു തള്ളി;
""...പോടാ... നീ കേക്കണ്ട... ഞാമ്മാത്രം കേട്ടാമതി..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും ഷാപ്പുകാരൻ എന്നെയൊന്നു മിഴിച്ചുനോക്കി...
""...പറ ചേട്ടാ.! എ... എത്രയായി..??"""_ കഴുത്തുകറക്കി ചുറ്റുമൊന്നുനോക്കി അവൾചോദിച്ചതിന്;
""...എല്ലാങ്കൂടി..."""_ ഇത്രയേ പറഞ്ഞുമുഴുവിപ്പിയ്ക്കാനവൾ സമ്മതിച്ചുള്ളൂ...
""...നിർത്ത്... നിർത്ത്... പയ്യെപ്പറ... അവങ്കേക്കും..!!"""_ ന്ന് എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞതിന്,
...നിന്റച്ഛൻ പെഴച്ചുപെറ്റ കഥ, എനിയ്ക്കു കേൾക്കണ്ടെടീ മൈരേന്ന് സ്വയമ്പറഞ്ഞുകൊണ്ട്
ഞാനങ്ങടു മാറിനിന്നു...
💬 Comments
View all comments