Chapter Title : എസ്റ്റേറ്റിലെ രക്ഷസ് [വസന്തസേന]
പൂത്തുലഞ്ഞു.
"രാത്രി ഞാൻ വന്നു വിളിക്കും. ഇറങ്ങി വരണം." ഹാരിസൺ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
"വരാം." പിറുപിക്കുന്നതു പോലെ അവൾ പറഞ്ഞു.
"എന്നാൽ ഞാൻ പോട്ടെ." ഹാരിസൺ തന്റെ കോട്ടു ധരിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ കൊണ്ടുവിടാം." ജയിംസ് ജീപ്പിന്റെ ചാവി കയ്യിലെടുത്തു.
"വേണ്ട മി. ജയിംസ്. താങ്കൾ നല്ലതുപോലെ കുടിച്ചിരിക്കുന്നു. മദ്യപിച്ച് രാത്രി ഡ്രൈവ് ചെയ്യേണ്ട. ഞാൻ നടന്നു പൊയ്ക്കോളാം."
ജയിംസ് അകത്തു പോയി ഒരു ഇരട്ടക്കുഴൽ തോക്കും അഞ്ചു ബാറ്ററി ടോർച്ചും എടുത്തുകൊണ്ടു വന്നു.
"തോക്കും ടോർച്ചും വെച്ചോളൂ, ഇഴജന്തുക്കളും മറ്റു വന്യമൃഗങ്ങളുമുള്ള സ്ഥലമാണ്."
ഹാരിസൺ ടോർച്ച് മാത്രം വാങ്ങി. "തോക്ക് വേണ്ട. എന്റെ കയ്യിൽ റിവോൾവറുണ്ട്."
അവർ വരാന്തയിലേക്കിറങ്ങി.
തന്റെ സമീപം നിന്നിരുന്ന ജാസ്മിന്റെ വീർത്ത കുണ്ടിയിൽ ഹാരിസൺ അമർത്തി ഞെരിച്ചു. "ഞാൻ വരും. പറഞ്ഞത് മറക്കണ്ടാ." അവളൊന്നു മൂളി.
ഹാരിസൺ ടോർച്ചു തെളിച്ചു കൊണ്ട് മുന്നോട്ടു നടന്നു. കുന്നിന്റെ ചരിവിലെവിടെയോ ഒരു ഒറ്റയാന്റെ ചിന്നംവിളി അയാൾ കേട്ടു. ജയിംസിന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഹാരിസണിന് താമസിക്കാൻ ജയിംസ് കണ്ടുപിടിച്ച ബംഗ്ലാവ്. പണ്ടൊരു മാനേജർ സായിപ്പ് താമസിച്ചിരുന്ന കെട്ടിടമായിരുന്നു അത്.
പെട്ടെന്ന് ഹാരിസണിന്റെ മുന്നിലേക്ക് എന്തോ ചാടി വീണു. ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു. തിളങ്ങുന്ന രണ്ടു കണ്ണുകൾ. തന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരു പുള്ളിപ്പുലി.
ഹാരിസൺ ഒട്ടും ഭയന്നില്ല, വിരൽ ചൂണ്ടിക്കൊണ്ട് അയാൾ ഒരു ശബ്ദം പുറപ്പെടുവിച്ചു. പുലി ഒരു പൂച്ചയെപ്പോലെ തല താഴ്ത്തി ഒരു വശത്തേക്ക് മാറി. ഹാരിസൺ അതിനെ മറികടന്ന് മുന്നോട്ടു നടന്നു. പുലി തലതാഴ്ത്തിത്തന്നെ അയാളെ അനുഗമിച്ചു.
ഈ സമയം ജയിംസിന്റെ അരികിൽ ഉറക്കം വരാതെ കിടക്കുകയാണ് ജാസ്മിൻ.
"അയാളൊരു പ്രത്യേക തരം മനുഷ്യനാണ്, അല്ലേ ജയിംസ്?"
"ഹാരിസൺ ഒരു ശാസ്ത്രജ്ഞനല്ലേ, അവരൊക്കെ ഒരു പ്രത്യേക തരക്കാരാണ്."
"അയാൾ വിദേശിയാണോ, കണ്ടാൽ അങ്ങനെ തോന്നില്ല." ജാസ്മിന് വീണ്ടും സംശയം.
"അയാളുടെ അച്ഛൻ ജർമ്മൻകാരൻ ഡോക്ടറാണ്. . അമ്മ മലയാളി. അവിടെ നേഴ്സായിരുന്നു. അങ്ങനെയാണ് ബോസ് പറഞ്ഞത്."
"ഓഹോ, അതാണയാൾ മലയാളം ഭംഗിയായി സംസാരിക്കുന്നത്."
ജാസ്മിൻ
💬 Comments
View all comments