0%

Chapter Title : എഴുപതുകളിലെ പദ്മവസന്തം [Poker Haji]

ആ അവസരത്തില്‍ വേണമെങ്കി എന്തും സമ്മതിച്ചു പോകും ഇനിയിപ്പൊ ഇവളുടെ ഉദ്ദേശം അതു വല്ലതുമാണൊ.ഹേയ് അതായിരിക്കില്ല തന്റെ മുന്നിലിരിക്കുന്ന ആ പാവപ്പെട്ട സ്ര്തീ അങ്ങയുള്ളവളല്ലെന്നു ഹരികൃഷ്ണനു തോന്നി.അല്ലെങ്കില്‍ അങ്ങനെയുള്ളവള്‍ ആയിരിക്കല്ലെ എന്നയാള്‍ മനസ്സിരുത്തി പ്രാര്‍ഥിച്ചു.കാരണം ഇങ്ങനേയുള്ള പല ബബ്ധങ്ങളില്‍ നിന്നും അയാള്‍ സമര്‍ഥമായി ഊരിപ്പോന്നിട്ടുണ്ടു .നാരണത്തു ഭ്രാതനെ പോലെയായിരുന്നു എല്ലാം കൊതിപ്പിച്ചു കൊതിപ്പിച്ചു അങ്ങു മോളില്‍ കേറ്റി നിറുത്തീട്ടാണു ഓരോ ആവശ്യങ്ങള്‍ പറയുന്നതു സാധിച്ചു കൊടുത്തില്ലെങ്കി അപ്പൊ ഉരുട്ടി താഴേക്കിടും.ഇവിടെ വന്നപ്പോള്‍ എല്ലാം കൊണ്ടും സൈ്വര്യമായ ഒരു താവളമായിട്ടാണു തോന്നിയതു.
'പറയൂ എന്തായാലും ഞാന്‍ കേള്‍ക്കാന്‍ റെഡിയാണു'
ഹരികൃഷ്ണന്‍ നാണുപ്പിള്ളയുടെ ചാരു കസേരയിലേക്ക് ചാരിക്കിടന്നു കൊണ്ടു പറഞ്ഞു.
'ഞങ്ങള്‍ തിരുമേനിക്കു പ്രമാണം കൊടുത്തിട്ടുണ്ടു'
'ങ്ങേ അര്‍ക്കു അച്ചനൊ'
ഒരു ഞെട്ടലോടെയാണു ഹരികൃഷ്ണന്‍ അതു ചോദിച്ചതു.അല്‍പം മുന്നോട്ടാഞ്ഞു പോയ അയാള്‍ തന്റെ ഭാവഭേദം പദ്മാവതി അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
'ഊം അതെ '
'എന്നു'
'ഇപ്പൊ ഒരു മൂന്നു കൊല്ലമായിക്കാണും.'
'എന്തിനാ പൈസ മേടിച്ചതു'
'അതു ഈ പുരയുടെ പണിക്കു മേടിച്ചതാണു'
'എന്നിട്ട്'
'അദ്ദേഹം എത്ര തന്നെ സ്വരൂപിച്ചു വെച്ചാലും അത്രയും തുക ഉണ്ടാകാന്‍ കഴിയില്ല.'
അവള്‍ വേദനാ പൂര്‍വ്വം ഒന്നു നിശ്വസിച്ചതിനു ശേഷം വീണ്ടും തുടര്‍ന്നു
'ഇവിടെ രണ്ടുമൂന്നു പശുക്കളുണ്ടു ഞങ്ങളു പോലും എടുക്കാതെ പാലു വിറ്റു മുതലാക്കിയിട്ടും അതിന്റെ കൂടെഅദ്ദേഹത്തിന്റെ ശമ്പളം കൊണ്ടു ചേര്‍ത്തു വെച്ചിട്ടും മുഴുവന്‍ ഇതുവരെ കൊടുക്കന്‍ കഴിഞ്ഞിട്ടില്ല.തിരുമേനി ഇപ്പൊ കിടപ്പിലായ സ്ഥിതിക്കു ഇനി ഞങ്ങളുടെ പേരിലും കേസു കൊടുക്കില്ലെ.കോടതിയും പോലീസുമൊക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം നശിക്കും .'
ഹരികൃഷ്ണന്‍ കുറച്ചു നേരത്തേക്കു ഒന്നും പറഞ്ഞില്ല.അത്രയും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ പെട്ടന്നയാള്‍ക്കു കഴിഞ്ഞില്ല
'എത്രയുണ്ടു തുക'
'അയ്യായിരം രൂപാ.അതില്‍ തന്നെ നാനൂറു രൂപ ഇത്രേം കാലം കൊണ്ടുകൊടുത്തു തീര്‍ത്തിട്ടുണ്ടു ബാക്കിയുള്ളതിനു സാവധാനം വേണം തന്നു തീര്‍ത്തോളാം ഞങ്ങളുടെ പേരില്‍ കേസൊന്നും എടുക്കരുതെന്നുള്ള അപേക്ഷ മാത്രമാണു'
'വായ്പ തുക ഇത്രയൊക്കെ ഉണ്ടായിട്ടും അച്ചന്‍ ഇതിനെപറ്റിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലൊ'
'പറഞ്ഞിരിക്കാനിടയില്ല'
ഒരുതരം വേദനയും വികാരവും കലര്‍ന്ന മന്ദസ്മിതത്തോടെ അവള്‍ പറഞ്ഞു.
'എന്തു കൊണ്ടു '
അകാംഷ മൂത്ത ഹരികൃഷ്ണന്‍

💬 Comments

View all comments