Chapter Title : ഗജകേസരിയോഗം 2 [ആഗ്രഹ് മോഹൻ]
ലൈറ്റ് കാണുന്ന കെട്ടിടം. ക്ഷേത്രത്തിന്റെ അടുക്കളയാണ് കൂടെ
താമസിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ അവിടെയാണ് താമസം." അവർ തിടപ്പള്ളിയിലേക്ക് നടന്നു. ഓടിട്ട, വെള്ളക്കുമ്മായമടിച്ച, ഉയരം കുറഞ്ഞ ഒരു പഴയ കെട്ടിടം. റെഡ് ഓക്‌സൈഡ് ഇട്ട തിണ്ണ നെടുനീളത്തിൽ. അതിലേക്കു തുറക്കുന്ന മൂന്നോ നാലോ റൂമുകൾ. ഒന്നാമത്തെ റൂമിനു മുന്നിൽ ലൈറ്റ് ഉണ്ട്.
അവിടന്ന് ഒരു അമ്പതുമീറ്റർ അപ്പുറത്തു ഒരു ലോറി കിടക്കുന്നത് അവൾ കണ്ടു.
രാജേന്ദ്രൻ പെട്ടെന്ന് മുന്നിൽകയറി നടന്നുചെന്ന് ലൈറ്റ് ഓഫ് ചെയ്തു. പ്രവീണും ഷെമീനയും അയാളെ ചോദ്യഭാവത്തിൽ നോക്കി.
"അതേയ്, മെയിൻറോഡിൽ ആരെങ്കിലും നിന്നു നോക്കിയാൽ കാണാം."
കൂടുതൽ ആലോചിച്ചു പ്രവർത്തിക്കുന്നത് രാജേന്ദ്രനാണെന്നു ഷെമീന മനസ്സിൽക്കുറിച്ചു. അയാൾ റൂം തുറന്നു അകത്തു ലൈറ്റ് ഇട്ടു. ഷെമീന തിണ്ണയിൽപ്പോലും കയറിയില്ല, അവർ പറഞ്ഞുമില്ല. അവൾ പുറത്തുനിന്നുകൊണ്ടു ഫോണും കീയും പഴ്സും പ്രവീണിന് നൽകി. രാജേന്ദ്രൻ ഒരു സ്റ്റൈൻലെസ്സ്സ്റ്റീൽ പ്ലേറ്റ് എടുത്തു മേശപ്പുറത്തുവെച്ചിട്ട് അതെല്ലാം ആ പ്ലേറ്റിൽവെച്ചു.
"ചെരുപ്പ്?" ഷെമീന ചോദിച്ചു. പ്രവീൺ തിടപ്പള്ളിക്ക് തൊട്ടുപിന്നിൽ വേറിട്ടുപണിത ഒരു കോമൺ ബാത്ത് റൂം കാണിച്ചിട്ടു അതിലേക്കുള്ള പടിയുടെ അരികിൽ മഴനനയാതെ വെച്ചുകൊള്ളാൻ പറഞ്ഞു. അവൾ ചെരുപ്പ് അവിടെ ഊരിവെച്ചു.
"ഡോക്ടർക്ക് ബാത്‌റൂമിൽ വല്ലതും പോകണോ? ഇവിടെ ഈ സൗകര്യം ഒക്കെയേ ഉള്ളൂ." രാജേന്ദ്രൻ ചോദിച്ചു. വേണ്ടെന്നു ഷെമീന തലയാട്ടി.
ആദ്യം പ്രവീണും അതുകഴിഞ്ഞു രാജേന്ദ്രനും ടോയ്‌ലെറ്റിൽ പോയിവന്നു. ഇരുവരും കൈയും മുഖവുമൊക്കെ കഴുകിയിരുന്നു. രണ്ടുമൂന്നു തോർത്തുകളും അവർ എടുത്തിരുന്നു.
"ഇറങ്ങാം?" പ്രവീൺ ചോദിച്ചു. " ഈ ഷോളും കൂടി തിടപ്പള്ളിയിൽ വെക്കുമോ." അവൾ ഷോൾ അഴിച്ചു പ്രവീണിന് കൊടുത്തു, അതുവരെ അതിനുള്ളിൽ മറഞ്ഞിരുന്ന, അവളുടെ ശരീരപ്രകൃതിക്കനുസരിച്ചു വലിപ്പക്കൂടുതലോ കുറവോ ഇല്ലാത്ത സ്തനങ്ങളെ രാജേന്ദ്രൻ ആർത്തിയോടെ നോക്കുന്നത് ഷെമീന കണ്ടില്ല.
ഒട്ടും തൂങ്ങിയിട്ടില്ലാത്ത, ആരും തൊട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത മുലകൾ ആണ് അവളുടേത് എന്ന് നിരവധി സ്ത്രീകളെ നൂൽബന്ധമില്ലാതെ നിർത്തി തഴക്കമുള്ള രാജേന്ദ്രൻ ഊഹിക്കാതെ തന്നെ മനസ്സിലാക്കി.
ഷെമീന കുടപിടിച്ചു മധ്യത്തും പാപ്പാന്മാർ ഇരുവരും ഇരുവശത്തുമായി മഴനനഞ്ഞുകൊണ്ടും അവർ കുട്ടിശ്ശങ്കരന്റെനേർക്ക് നടന്നു. വളരെ നാളുകൾക്കു ശേഷമാണ് ചെരുപ്പിടാതെ താൻ മണ്ണിലൂടെ നടക്കുന്നത് എന്ന് ഷെമീന ഓർത്തു. ഇതിപ്പോൾ മണ്ണുമല്ല ചെളി എന്നുവേണമെങ്കിൽ പറയാം.
ക്ഷേത്രമൈതാനത്തിന്റെ പിന്ഗേറ്റിലെത്തിയപ്പോൾ അവർ അവിടെ ചാരിവെച്ചിരുന്ന ഏതാനും ചില വടികളും കണ്ടാൽ ചോദ്യചിഹ്നം പോലുള്ള ഒന്നുരണ്ടായുധങ്ങളും വെട്ടുകത്തിയും മറ്റും എടുത്തു. "ഇതാണ് ഞങ്ങടെ ടൂൾസ്." പ്രവീൺ പറഞ്ഞു.
കത്തികളെല്ലാം കൂടി
💬 Comments
View all comments