Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
ഞാനിന്ന്..".
എന്ന് ആക്രോശിച്ചുകൊണ്ട് മുണ്ട് മടക്കി കുത്തി അവരുടെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ...
ഇതെല്ലാം കണ്ടുകൊണ്ട് കേശവൻ നായരുടെ വീടിന്റെ ഇറയത്ത് നിന്നിരുന്ന വല്ലിപയിറങ്ങി വന്ന്..
" അൻവറെ..". ദേഷ്യത്തോടെ എന്നെ വിളിച്ചു..
അവരുടെ ഗേറ്റ് തുറക്കാൻ തുടങ്ങിയ ഞാൻ നിന്നു..
വല്ലിപ്പയെന്റെയടുത്ത് വന്ന് എന്റെ കൈപിടിച്ച് വലിച്ച് വണ്ടിയുടെ അടുത്തേക്ക് കൊണ്ടുവന്നു.. എന്നിട്ട് എന്നോട്..
"നീയെവിടേക്കാ.. ഈ കത്തികയറി പോണത്??..
"ആ .. നായിന്റെ മോൻ.. ഷാനവാസ്.. സാജിതാനെ."..!!
"അത് ചെന്ന് ചോദിക്കാൻ നീ അവൾടെയാരാ!??
വല്ലിപ്പാടെ ആ ചോദ്യത്തിനു മുമ്പിൽ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.. ഞാൻ തിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു..
എന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ച് നിർത്തികൊണ്ട് വല്ലിപ്പാ..
"പറയടാാ... നിന്റെയാരാ അവൾ"...
" അത്... എന്റെ...". ഞാൻ തപ്പി തടഞ്ഞു..
"ആരുമല്ലെങ്കിൽ നീ ഇടപെടേണ്ടാ.. വണ്ടിയെടുക്ക് പോകാം..". വല്ലിപ്പ ദേഷ്യത്തോടെ... എന്നോട്..
ഞാൻ അവൾടെ വീട്ടിലേക്കൊന്ന് നോക്കികൊണ്ട് വണ്ടിയുടെ ഡോർ തുറക്കാൻ ശ്രമിക്കവെ,
" അൻവർ മാമാ.. അൻവർ മാമാ".. എന്നൊരു വിളി..
ഞാൻ പെട്ടന്ന് തിരിഞ്ഞുനോക്കി..
മതിലിനപ്പുറത്ത് നിന്ന് ഒരു പെൺകുട്ടി.. ഒരു കത്ത് എനിക്ക് നേരെ നീട്ടി..ഞാനത് വാങ്ങി..
ആ പെൺകുട്ടി തിരിച്ചോടിപോയി..
ഞാൻ വണ്ടിയിൽ കയറി.. തൊട്ട് ഇരിക്കുന്ന വല്ലിപ്പാാടെ മുഖത്തേക്ക് നോക്കി...
"എന്താത്"?.. വല്ലിപ്പയെന്നോട്..
" ആ അറിയില്ല.. നോക്കട്ടെ.."
ഞാനത് തുറന്ന് നോക്കി..
ദൃതിയിൽ കുത്തികുറിച്ച ചില വരികൾ..ആയിരുന്നു.. അത്..
ഞാനത് വായിച്ച് .. കാറിന്റെ ഗ്ലാസ് താഴ്ത്തി സാജിതാടെ വീട്ടിലേക്ക് നോക്കി.. അവിടെ രണ്ടാം നിലയിലെ ഒരു റൂമിൽ നിന്ന് ജനലിലൂടെ എന്നെ നോക്കി കണ്ണീർ വാർക്കുന്ന സാജിതയെ ഞാൻ കണ്ടു.. ആ കണ്ണിൽ അഗാധമായ പ്രണയത്തിന്റെ തീ ചൂള കത്തിയെരിയുന്നത് ഞാൻ കണ്ടു..
"എന്താടാ അതിൽ..". വല്ലിപ്പാടെ ചോദ്യം..
ഞാനാ കത്ത് വല്ലിപ്പാക്ക് നേരെ നീട്ടി..
വല്ലിപ്പയത് തുറന്ന് വായിച്ചു..
"കാത്തിരിപ്പിൻ സുഖം അനുഭവിച്ചീടുവാൻ
വിധിയെനിക്കേകിയ പ്രണയകാവ്യം..
നിൻ തൂലിക തുമ്പിൽ നിന്നൂർന്നുവീഴുന്നൊരീ
പ്രണയകാവ്യത്തിലെ വരികളായ് ഞാൻ..
മാറാത്ത മറയാത്ത മാറ്റമായ് ഞാനിന്നും
മായാതെ മറയാതെ നിന്നിടുന്നു..
ചില മാത്രയിൽ നീയെനിക്ക് നഷ്ട്ടമാം
ചിതലരിച്ച
💬 Comments
View all comments