Chapter Title : ഹിറ്റ്‌ലർ അപ്പുക്കുട്ടൻ [അപ്പു]
തന്നെ അതികം അടുത്തവരായി ആരുമുണ്ടായിരുന്നില്ല. പിന്നെ ഞാൻ എന്ന ബാദ്യത തലയിൽ ആവും എന്നു വിചാരിച്ചാകണം, ബന്ധുക്കൾ ആരും തിരിന്നു നോക്കിയില്ല. അങ്ങനെ നാളുകൾ നീണ്ട വിഷാദത്തിന വിരാമമിട്ടുകൊണ്ട് ആ ചോദ്യങ്ങൾ വന്നു. ഇനിയെന്ത്, ഇനിയെങ്ങോട്ട്. അധികം നാൾ അവിടെ താമസിക്കാൻ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. അതിനോടൊപ്പം ഒരു കോളേജ് വിദ്യാർഥിയായിരുന്ന ഞാൻ ഒരു ജീവിത മാർഗം കണ്ടുപിടിക്കേണ്ടിയിരുന്നു. അങ്ങനെ ഒരു ചോദ്യച്ചിന്നത്തിനു മുൻപിൽ പതറി നിൽക്കുന്ന സമയത്താണ് വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേൾക്കുന്നത്. ഞാൻ മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നു. അത് അവർ ആയിരുന്നു. എന്റെ ജീവിതം മാറ്റി മറിച്ച ആ മൂന്നു സ്ത്രീകൾ. കഷ്ട്ടപെട്ടുണ്ടാക്കിയ ഒരു ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. ഞാനും സമാനമായ ഒരണ്ണം അവർക്കും നൽകി. ഒന്നു രണ്ടു പ്രാവിശ്യം സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ ഒരു ആത്മഭന്ധവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല.
“ കയറി വാ.” അവരെ ഞാൻ അകത്തേക്ക് ക്ഷണിച്ചു.
“ നീ വല്ലാതെ ക്ഷീണിച്ചല്ലോ?” അനിത സ്നേഹത്തോടെ ചോദിച്ചു.
“ ഒറ്റയ്ക്കല്ലേ. അതാ.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അത് അവർ സീരീയസ്സായിയാണ് എടുത്തത്.
“ ഇനി എന്താ?” രേവതി ചോദിച്ചു പക്ഷെ എന്റെ കയ്യിൽ ഉത്തരമുണ്ടായ്യില്ല. എന്റെ മൗനം മനസ്സിലാക്കികൊണ്ട് രാധ ചോദിച്ചു.
“ പോരുന്നോ ഞങ്ങളുടെ കൂടെ? ” ചോദ്യം സിനിമാറ്റിക്ക് ശൈലി ആയിരുന്നുവെക്കിലും എന്നിൽ സംശയങ്ങൾ മാത്രം ബാക്കിയായി.
“ നിന്നെപോലെ തന്നെ ഞങ്ങൾക്കും ആരുമില്ല. രാധയ്ക്ക് നാട്ടിൽ ഒരു വലിയ തറവാടുണ്ട്. അവളുടെ അച്ഛൻ മരിച്ചതിനു ശേഷം അവിടെ ആരും താമസമ്മില്ല. ആരുമില്ലാത്ത നമുക്ക് അവിടെ ഒരു കുടുംബമായി ജീവിക്കാം.” അനിത പറഞ്ഞു. എന്നാലും ഞാൻ സംത്യപ്ത്തനായിരുന്നില്ല. സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തിലേക്ക് ഞാൻ എങ്ങനെയാണ് കയറിച്ചെല്ലുക. ഞാൻ അത് ചോദിക്കുകയും ചെയ്തു. അതിനുള്ള ഉത്തരം നല്ല കനത്തിൽ രേവതി തന്നു.
“ നാട്ടുകാർ നാറികളോട് പോകൻ പറ. സഹായിക്കാൻ പറ്റാത്തവർ അഭിപ്രായം പറയാൻ വരണ്ട.” രേവതി അമർഷം കടിച്ചമർത്തികൊണ്ട് പറഞ്ഞു. “ നീ ഞങ്ങളുടെ കൂടെ വരും.” അവൾ ആക്‌ഞ്ഞാപിച്ചു. എനിക്ക് വേറെ
💬 Comments
View all comments