Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 2 [സ്പൾബർ]
പരാജയപ്പെട്ടതിന്റെ ദേഷ്യത്തോടെ സേതു ഫോൺ കട്ടാക്കി.. അവന് എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞില്ല..കയ്യൂക്ക് കൊണ്ട് പോലും തന്നെ ഒരാളിത് വരെ പരാജയപ്പെടുത്തിയിട്ടില്ല.. എന്നിട്ടാണ് ഒരു പീറപ്പെണ്ണ് തന്നെ സംസാരിച്ച് തോൽപിച്ചത്.. അവളോട് ഇനിയൊന്നും പറയാനില്ലാത്തത് കൊണ്ടാണ് മനപ്പൂർവ്വം ഫോൺ കട്ടാക്കിയത്.. അവൾ തന്നെ കളിയാക്കിയതാണ്.. താൻ തെറിപറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയിട്ടും അവൾക്കൊരു കുലുക്കവുമില്ല.. അവൾക്ക് തന്നെ അറിയില്ല..തന്റെ സ്വഭാവവും അറിയില്ല.. കാണിച്ച് കൊടുക്കാം.. ഈ സേതു ആരാന്ന് കാണിച്ച് കൊടുക്കാം.. ഇനി തന്നോട് സംസാരിക്കാൻ പോലും അവൾ പേടിക്കും..
ക്രൂരമായ പദ്ധതികൾ ചിന്തിച്ച് കൊണ്ട് സേതു ഉറങ്ങാൻശ്രമിച്ചു.. എന്നാൽ കാലിലുള്ള ശക്തമായ വേദന കൊണ്ട് അവന് ഉറങ്ങാനായില്ല..
✍️✍️✍️…
രാവിലെ പത്ത്മണിയോടെ, നാഷണൽ ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു ബുള്ളറ്റ് വന്ന് നിന്നു.. അതിൽ നിന്നിറങ്ങിയ
ആജാനുബാഹുവിനെ കണ്ട് ഒരാൾ പിറുപിറുത്തു.
“”ചീങ്കണ്ണി സുര…””..
സുര തലയുയർത്തിപ്പിടിച്ച് നീളൻ വരാന്തയിലൂടെ നടന്ന് സേതുവിന്റെ മുറിയിലെത്തി.. സുരേട്ടൻ വരുന്നത് കണ്ട് സേതു ബെഡിൽ നിന്നെഴുേന്നേൽക്കാൻ നോക്കി..
“” വേണ്ടെടാ…കിടന്നോ…”
സുര ബെഡിനടുത്തിട്ട ചെയറിലിരുന്നു..
“എങ്ങിനെയുണ്ട്… കുറവുണ്ടോടാ…”?..
പരുക്കൻ ശബ്ദത്തിൽ സുര ചോദിച്ചു..
“” രാത്രിയിലൊക്കെ നല്ല വേദനയായിരുന്നു സുരേട്ടാ….ഇപ്പോ കുറവുണ്ട്… “..
അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടെയാണ് സേതു സംസാരിച്ചത്..
“” ആളെ പിടികിട്ടിയോടാ… ?”..
“”ഇല്ല സുരേട്ടാ…””
“” സാരമില്ലെടാ… അവന്റെ കാര്യം ഞാനേറ്റു…. നീ സമാധാനത്തോടെ കിടന്നാ മതി…”..
“”വേണ്ട സുരേട്ടാ… ആ കണക്ക് ഞാൻ തീർത്തോളാം… സുരേട്ടൻ ഇടപെടണ്ട… ഞാനെഴുന്നേൽക്കുന്നത് വരെയേ അവന് ആയുസുള്ളൂ… “..
സേതുവിന്റെ മുഖത്ത് പക കത്തിയാളി..
“”പണി അറിയാവുന്നവനാ… അല്ലേടാ…
സേതു തലയാട്ടി..
ചീങ്കണ്ണി കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു..
“ഞാൻ നിന്നെയൊരു പണിയേൽപിച്ചിരുന്നു… അതെന്തായി..?”..
സേതു പ്രതീക്ഷിച്ചിരുന്ന ചോദ്യം തന്നെ ചീങ്കണ്ണി ചോദിച്ചു..
“”അത്… സുരേട്ടാ… അത് നടക്കുമെന്ന് തോന്നുന്നില്ല…””..
പേടിയോടെ സേതു പറഞ്ഞു..
“നടക്കില്ലേ… ഉം… ?..എന്താ കാര്യം..?”.
ചീങ്കണ്ണി മുരണ്ടു…
“” അത്… സുരേട്ടാ… അവരൊരു പാവമാ… ഭർത്താവ് മരിച്ച്, ഭർത്താവിന്റെ അഛനേയും അമ്മയേയും നോക്കി ജീവിക്കുകയാ…
അവരെ വിട്ടൂടെ സുരേട്ടാ… ?””..
ചീങ്കണ്ണിയോട് അപേക്ഷിക്കുന്ന പോലെയാണ് സേതു പറഞ്ഞതെങ്കിലും അവന്റെയുളളിൽ ശോഭയോടുള്ള അടങ്ങാത്ത പക കത്തിയാളുകയായിരുന്നു… സുരേട്ടന് ആദ്യം തന്നെ അവളെ കൊടുത്താൻ തനിക്ക് കടിച്ച് കറാൻ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് പേപ്പട്ടിക്കറിയാം..
“”നിനക്കെന്ന് മുതലാടാ മാനസാന്തരം വന്നത്… ?.. വെട്ട് കിട്ടിയപ്പോ നിന്റെ കിളി പോയോ… ?”..
അവന്റെ ഉദ്ദേശം ചീങ്കണ്ണിക്ക് മനസിലായില്ല..
💬 Comments
View all comments