0%

Chapter Title : ഇനി ഉറങ്ങട്ടെ [മാനസി]

Author : Kambikathakal Read All Parts 282
കാലുകള്‍ കവച്ചുവച്ച് കസേരയോടു ചേര്‍ത്തു ബന്ധിച്ചു. വായില്‍ തുണി കുത്തിത്തിരുകി. നീ രക്ഷപ്പെട്ടാലും എന്നെക്കുറിച്ച് പറയാന്‍ നിനക്കൊരു കച്ചിത്തുരുമ്പു പോലും കാട്ടില്ല. മറിച്ച് സ്വന്തം ചേച്ചിയുടെ മകളെ തലക്കടിച്ച് കൊന്നതിന് നീ സമാധാനം പറയേണ്ടവരും. അയാളുടെ വാക്കുകള്‍ കേട്ട് ആ അവസ്ഥയിലും ശരണ്യ ഞെട്ടിപ്പോയി! പാര്‍വതി തന്റെ കൈകൊണ്ട് മരിച്ചുവെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അജ്ഞാതന്‍ ശരണ്യയെ കസേരയോടുകൂടി വലിച്ച് സിറ്റൗട്ടില്‍
കൊണ്ടുപോയിവച്ചു. രാവിലെ ആരെങ്കിലും ഇങ്ങോട്ടുവരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നേരം വെളുപ്പിച്ചോ. ുഡ്‌നൈറ്റ്. ചിലപ്പോള്‍ നമ്മള്‍ വീണ്ടും കണ്ടെന്നുവരാം. ബൈ... അയാള്‍ വാതില്‍ തുറന്ന് പുറത്തെ നരച്ച ഇരുട്ടിലേക്കിറങ്ങി. കൈകാലുകളിലെ കെട്ടഴിച്ച് സ്വതന്ത്രയാകാന്‍ സാധിക്കുമോയെന്ന് ശരണ്യയൊരു ശ്രമം നടത്തിനോക്കി. അതു വെറുതെയായതേയുള്ളൂ. പേടിയോടെ ഇരുളിലേക്ക് നോക്കിയിരുന്ന അവളുടെ ബോധം ഭീതിയുടെ കൂര്‍ത്ത മൂര്‍ത്ത കൊക്കില്‍ കോര്‍ത്തപോലെ ഏതോ നിമിഷം പറന്നുപോയി. പതിവുപോലെ പ്രഭാതത്തില്‍ പത്രവുമായി വി'യന്‍ എത്തി. പ്‌ളസ്ടു വിദ്യാര്‍ത്ഥിയായ അവന്‍ പത്രവിതരണത്തിനുശേഷമാണ് സ്‌കൂളില്‍ പോകാറ്. മുറ്റത്തെത്തിയ വി'യന് ആദ്യം ഒന്നും മനസിലായില്ല. സൂക്ഷിച്ചുനോക്കിയ അവന്‍ ആ കാഴ്ചകണ്ട് അമ്പരന്നുപോയി. ടീച്ചര്‍ക്ക് എന്ത് പറ്റി. മങ്ങിയ വെളിച്ചത്തില്‍ അവന് ഒന്നും മനസ്‌സിലായില്ല. ഒന്നൂടി സൂക്ഷിച്ചുനോക്കിയപ്പോഴാണ് ശരണ്യടീച്ചര്‍ തുണിയില്ലാതെ കസേരയില്‍ കാലുകവച്ച് വെച്ച് ഇരിക്കുന്ന കാഴ്ച കണ്ടത്. അവന്‍ നിലവിളിച്ചുകൊണ്ട് ഓടി. സമീപവാസികള്‍ ഓടിയെത്തി. ശരണ്യകൊലചെയ്യപ്പെട്ട് കിടക്കുകയാണെന്ന ധാരണയില്‍ ആരും യെിറ്റിനുള്ളിലേക്ക് കടക്കാന്‍ ധൈര്യപ്പെട്ടില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് കുതിച്ചെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു ശരണ്യയുടെ പള്‍സും ശ്വാസവും പരിശോധിച്ചു. ദുര്‍ബ്ബലമാണെങ്കിലും നിലച്ചിട്ടില്ല. ഒരു നിമിഷം പോലും വൈകാതെ ശരണ്യയെ ഹോസ്പിറ്റലിലേക്കു മാറ്റി. ബം്‌ളാവിനുള്ളില്‍ പരിശോധന നടത്തിയ വിഷ്ണു തല തകര്‍ന്നു മരിച്ചു കിടക്കുന്ന പാര്‍വ്വതിയുടെ ന്‌നശരീരവും കണ്ടെത്തി. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍. താഴെവീണു കിടക്കുന്ന ടേബിള്‍ ഫാന്‍. തകര്‍ന്നു ചിതറിപ്പോയ വിസ്‌കി കുപ്പി. മോഷണശ്രമമോ... ബലാല്‍സംശ്രമമോ. എന്താണു നടന്നതെന്നറിയണമെങ്കില്‍ ശരണ്യയ്ക്കു ബോധം തെളിയണം. പൊലീസ് കോണ്‍സ്റ്റബിള്‍ മഹസര്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. വിഷ്ണു മുറിക്കുള്ളില്‍ ചുറ്റി നടന്നു പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മുരളീ... എല്ലാം കഴിഞ്ഞില്ലേ.. എസ് സാര്‍.. എങ്കില്‍ ബോഡി പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തോളൂ... സാര്‍... ശരണ്യയുടെ

💬 Comments

View all comments