0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കയറാൻ തുടങ്ങി.

ടാങ്ക് നിറയാൻ ചുരുങ്ങിയത് ഒരു അഞ്ചു പത്തു മിനിറ്റെങ്കിലും എടുക്കും.

ഈ നനഞ്ഞ വേഷത്തിൽ ഇനിയും ബാത്റൂമിൽ പോയി തിരിച്ചുവരാൻ വയ്യാത്തതുകൊണ്ട് അവൾ അടുക്കളയിലെ ജനാലയ്ക്കൽ തന്നെ നിന്നു.

​പുറത്ത് പെട്ടെന്ന് എത്തിയ ഇടവപ്പാതി ആർത്തലച്ചു പെയ്യുകയാണ്.

മിന്നൽപിണരുകൾ ഇടയ്ക്കിടെ ആകാശത്തെ കീറിമുറിക്കുന്നു.

ആ വെളിച്ചത്തിൽ മുറ്റത്തെ മാവിൻകൊമ്പുകൾ കാറ്റിലാടുന്നത് ഭയാനകമായ രൂപങ്ങൾ പോലെ അവൾക്ക് തോന്നി.

നനഞ്ഞൊട്ടിയ തോർത്തുമുണ്ടിനുള്ളിൽ അവളുടെ ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.

ജനാലയ്ക്കൽ കൈകൾ കുത്തി അവൾ ആ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ, അവളുടെ മനസ്സ് അഞ്ചു വർഷം പുറകോട്ട് പോയി. ഇതേപോലൊരു മഴയുള്ള രാത്രിയിലായിരുന്നു സന്ദീപ് അവസാനമായി അവളെ ചേർത്തുപിടിച്ചത്.

​പെട്ടെന്നാണ് അത് സംഭവിച്ചത്!

​ഇടതുവശത്തെ ചെവിക്കു പിന്നിലായി, കഴുത്തിന്റെ ആ ലോലമായ ഭാഗത്ത് ആരോ വളരെ അടുത്തുനിന്ന് ചൂടോടെ ഒന്ന് ഊതിയതുപോലെ!

​"ആഹ്ഹ..."

​മീര അറിയാതെ വിറച്ചുപോയി. ആ ശ്വാസത്തിന് സന്ദീപിന്റെ സിഗരറ്റിന്റെയും ഏലക്കയുടെയും കലർന്ന മണമായിരുന്നു.

അവളുടെ കൈയിലെ തൊലിപ്പുറത്തെ രോമങ്ങൾ എഴുന്നേറ്റു നിന്നു.

ആരോ തന്റെ തൊട്ടുപിന്നിൽ നിൽക്കുന്നുണ്ടെന്ന ഉറപ്പിൽ അവൾ മിന്നൽവേഗത്തിൽ തിരിഞ്ഞു നോക്കി.

​പക്ഷേ... അവിടെ ആരുമില്ലായിരുന്നു!

​അടുക്കളയിലെ ഇരുളിൽ പാത്രങ്ങൾ അടുക്കി വെച്ച ഷെൽഫും, പാതി തുറന്ന അലമാരയും മാത്രം.

കാറ്റിൽ അടുക്കളവാതിൽ ഒന്ന് ആടി ഉലഞ്ഞു. മീരയുടെ ശ്വാസം വേഗത്തിലായി.

തനിക്ക് വട്ടായി പോവുകയാണോ?

അതോ ഈ തറവാട്ടിൽ സന്ദീപിന്റെ ആത്മാവ് അലഞ്ഞു നടക്കുകയാണോ?

​അവളുടെ നഗ്നമായ പുറത്ത് ആ സ്പർശനത്തിന്റെ ചൂട് ഇപ്പഴും തങ്ങിനിൽക്കുന്നുണ്ട്. ആ നനഞ്ഞ തോർത്ത് അവളുടെ വിറയ്ക്കുന്ന ശരീരത്തിന് ഒരു മറയേ ആയിരുന്നില്ല.

​പെട്ടെന്ന് മോട്ടോർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്ന ശബ്ദം കേട്ടു.

മീര വേഗം സ്വിച്ച് ഓഫ് ചെയ്തു.

തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, അടുക്കളയിലെ ആ കരിപിടിച്ച ഭിത്തിയിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി. അവൾ ഓടി ബെഡ്റൂമിലെത്തി ബാത്റൂമിലേക്ക് കയറി വാതിലടച്ചു.

​വാതിലിനു പിന്നിൽ ചാരി നിന്ന് അവൾ കിതച്ചു.

അവളുടെ നെഞ്ചിലെ പടപടാ എന്ന ഇടിപ്പ് അവൾക്ക് തന്നെ കേൾക്കാമായിരുന്നു.

നനഞ്ഞ തോർത്ത് സാവധാനം അഴിഞ്ഞു താഴെ

💬 Comments

View all comments