0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

​ഭയത്തോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി. പക്ഷേ, അവിടെ കണ്ട കാഴ്ച മീരയെ അത്ഭുതപ്പെടുത്തി.

വർഷങ്ങളായി രോഗവും ഏകാന്തതയും വേട്ടയാടിയിരുന്ന അമ്മയുടെ മുഖത്ത് ഇന്നുവരെ കാണാത്ത ഒരു തെളിച്ചം.

മകൻ്റെ വിയോഗത്തിന് ശേഷം എപ്പോഴും മങ്ങിക്കിടന്നിരുന്ന ആ കണ്ണുകളിൽ വലിയൊരു ആശ്വാസത്തിന്റെ നിഴലാട്ടം.

ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ അമ്മ ശാന്തയായിരുന്നു.

​"അമ്മേ... അമ്മ എന്തൊക്കെയാ ഈ പറയുന്നത്? വല്ല സ്വപ്നവും കണ്ടതാവും..."

മീര പതുക്കെ അമ്മയുടെ കൈകൾ പിടിച്ചു.

​"അല്ല മോളെ... അവൻ വന്നു. എന്റെ തലയിൽ തലോടി. എന്നിട്ട് പറഞ്ഞു...

'അമ്മ പേടിക്കണ്ട, ഞാൻ എത്തി'

എന്ന്. അവന്റെ അതേ സ്പർശനം, അതേ മണം..."

അമ്മയുടെ ശബ്ദത്തിൽ ഒരു സ്വർഗ്ഗീയമായ സന്തോഷമുണ്ടായിരുന്നു.

​മീര ഒന്നും മിണ്ടിയില്ല. അമ്മയെ ആശ്വസിപ്പിച്ച് അവൾ അവിടെത്തന്നെയിരുന്നു.

പുറത്ത് ഇടവപ്പാതി ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.

ആ മഴയുടെ സംഗീതത്തിൽ, മകൻ്റെ സാമീപ്യം അനുഭവിച്ചറിഞ്ഞ ആ പാവം അമ്മ എപ്പോഴോ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.

​അമ്മയെ കമ്പിളി പുതപ്പിച്ചു കിടത്തി, മുറിയിലെ വിളക്ക് അണച്ച് മീര പുറത്തേക്ക് വന്നു.

അവളുടെ ഹൃദയം അപ്പോഴും വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. താൻ അനുഭവിച്ചത് വെറും മായയല്ലെന്നും, അമ്മയും അത് അറിഞ്ഞിരിക്കുന്നു എന്ന സത്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

​വിറയ്ക്കുന്ന മനസ്സോടെ അവൾ തന്റെ ബെഡ്റൂമിലേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ അവൾ പ്രതീക്ഷിച്ചിരുന്നു—അവൻ അവിടെ കാത്തിരിക്കുന്നുണ്ടാകുമെന്ന്.

ആ മുഴുത്ത ഉടലും, ആ പ്രലോഭിപ്പിക്കുന്ന ചിരിയും തന്നെ വീണ്ടും വരവേൽക്കുമെന്ന് അവൾ കരുതി.

​പക്ഷേ... സന്ദീപ് അവിടെ ഉണ്ടായിരുന്നില്ല.

​മുറി ശൂന്യമായിരുന്നു. ബെഡിൽ അവർ തമ്മിൽ പിണഞ്ഞു കിടന്നതിന്റെ ചുളിവുകൾ അപ്പോഴും മായാതെ കിടപ്പുണ്ട്.

സന്ദീപിന്റെ ആ സ്പ്രേ യുടെയും വിയർപ്പിന്റെയും മണം മുറിയിൽ തങ്ങിനിൽക്കുന്നു.

ജനാല തുറന്നു കിടക്കുകയാണ്, മഴക്കാറ്റ് മുറിക്കുള്ളിലേക്ക് ഇരച്ചുകയറുന്നു.

​മീര ബെഡിൽ തളർന്നിരുന്നു. തന്റെ നഗ്നതയിൽ അവൻ പടർത്തിയ ആ ചൂട് ഇന്നും അവളുടെ ചർമ്മത്തിൽ നീറുന്നുണ്ടായിരുന്നു.

അവൻ എങ്ങോട്ടാണ് പോയത്? ഒരു നിഴൽ പോലെ വന്ന് തന്നെ ഉണർത്തിയിട്ട് അവൻ വീണ്ടും ഇരുട്ടിലേക്ക് മറഞ്ഞോ?!!!!

അമ്മയുടെ മുറിയിൽ നിന്നും മടങ്ങിയ മീരയുടെ മനസ്സ് ഒരേസമയം

💬 Comments

View all comments