Chapter Title : കാർത്തുച്ചേച്ചി 1 [ഋഷി]
കാർത്തുവിനോടു പറഞ്ഞിത്തിരി കൊടമ്പുളി കൊണ്ടുവാ. അമ്മ പറഞ്ഞത് കേട്ട് തലകുലുക്കിയിട്ടവൻ പറപറന്നു.
എന്റെ കമലം.. അവനിവി ടൊണ്ടെങ്കിലാകെയൊരു പിരുപിരുപ്പാ. എന്നാലെന്നാ എന്റെ എന്തേലും കാര്യം നടക്കണേല് അവൻ വേണം. ഭഗവതീ.. നന്നായി വരണേ.. അമ്മ കണ്ണടച്ചു.
ചേച്ചീ. ബാലൻകുഞ്ഞങ്ങു വളർന്നു. പണ്ടമ്മേടെ കൂടെ ഇവിടെ വരുമ്പോ അഞ്ചു വയസ്സാ കുഞ്ഞിന്. കമലം പറഞ്ഞു. ഇപ്പഴുമെനിക്കാ കുഞ്ഞിനെപ്പോലാ ചേച്ചീ.
എനിക്കോർമ്മയുണ്ടെടീ. നിന്റെ പാവാടത്തുമ്പില് തൂങ്ങിയവൻ നടക്കണത്...
അമ്മേ.. കമലം... ഒരു ചായ വേണം. തല വേദനയെടുക്കുന്നു .ബാലന്റെ ഒരു സുന്ദരിക്കോത അടുക്കളയിൽ പ്രത്യക്ഷപ്പെട്ടു. ബാലന്റെ മൂത്ത ഏടത്തിയമ്മ. ഒരു മോനുള്ളത് ബോർഡിങ്ങിൽ. മേലനങ്ങാതെ കൊഴുത്തു നെയ്യുമുറ്റിയ ശരീരം.
ഇതു തേയണേല് കൊറേ നെരങ്ങേണ്ടി വരും! ചായയും കൊണ്ടു നടന്നു നീങ്ങുന്ന സുന്ദരിക്കോത നമ്പർ വണ്ണിന്റെ തടിച്ച കുണ്ടികൾ നോക്കി കമലം ഉള്ളിൽ പറഞ്ഞു ചിരിയടക്കി.
ബാലൻ നിന്നു ചവിട്ടി ആൽത്തറചുറ്റി മൈതാനമെത്തിയപ്പോളൊരു വിളി. ബാലേട്ടാ... പൂ ഹോയ്... അവൻ ബ്രേക്കിട്ടു. നാട്ടിലെ യങ് മെൻ ക്ലബ്ബിന്റെ സെക്രത്തേരിയാണ്.
എന്നാടാ കുരിപ്പേ കാലത്ത്? ബാലൻ നാലടി പത്തിഞ്ചു നീളമുള്ള ആറാട്ടുമുണ്ടനെ നോക്കി ചിരിച്ചു.
ഹ...ഒന്നു വന്നേ. ബാറ്റ്മിന്റൺ പ്രാക്റ്റീസിന് പിള്ളേർക്കാളില്ലെന്നേ. രണ്ടാഴ്ച കഴിഞ്ഞാ ടൂർണമെന്റാ....
മൈര്... എന്നാലും ചിരിച്ചുകൊണ്ട് ബാലൻ റാക്കറ്റെടുത്തു. രണ്ടുസെറ്റു കളിച്ചപ്പഴേക്കും വിയർത്തു കുളിച്ചു. അപ്പോഴാണ് മടീലൊരു വൈബ്രേഷൻ. മൂത്ത ചേട്ടന്റെ പഴയ നോക്കിയ ബാലന്റെ കയ്യിലാണ്. എടുത്തു നോക്കിയപ്പോൾ കാർത്തുച്ചേച്ചി വിളിക്കുന്നു!
ഞാൻ നിർത്തി. പണിയുണ്ട്. ബാറ്റേൽപ്പിച്ചിട്ട് അവനോടി. സൈക്കിളീക്കേറി. ഹലോ ചേച്ചീ...
എന്ത് കലോ...കലോ? എവടാടാ നീ? മീൻ വാങ്ങാൻ പറഞ്ഞതു മറന്നോടാ? ചേച്ചിയുടെ ഇത്തിരി കലിപ്പു കലർന്ന ഒച്ചകേട്ടപ്പോളവന്റെ ചവിട്ടിന്റെ സ്പീഡു കൂടി.
വാങ്ങാൻ പോവുകാ ചേച്ചീ. ദേ പോയി... ദാ വന്നു.

ഓഹോ മറന്നതും പോരാ ഇനി സുരേഷ് ഗോപിയും... നിന്നെ ഞാനെന്താ ചെയ്യണ്ടേ ഭഗവതീ...
ഒന്നു കെട്ടിപ്പിടിച്ചാ മതി .... അവൻ മനസ്സിലോർത്തു... പക്ഷേ വെളിയിൽ പറഞ്ഞില്ല! ശരി. കാർത്തു ഫോൺ വെച്ചു.
ബാലന്റെയച്ഛൻ കൈമൾ വക്കീൽ, വലിയ നഗരത്തിൽ നിന്നും പുള്ളീടെ സീനിയർ വക്കീൽ പണി മതിയാക്കിയപ്പോൾ അടുത്തുള്ള കൊച്ചു പട്ടണത്തിലേക്ക് പത്തു പന്ത്രണ്ടു വർഷം മുൻപ് പ്രാക്റ്റീസു മാറ്റിയതായിരുന്നു. ഇപ്പോൾ കോടതിയിലെ നമ്പർ വൺ സിവിൽ വക്കീലാണ്. മൂത്ത മൂന്നാൺമക്കളും അച്ഛന്റെ വഴിയിൽത്തന്നെ. അതിലൊരുത്തൻ മജിസ്ട്രേറ്റ്, ബാക്കിരണ്ടും തന്തേടെ വാലീത്തൂങ്ങി ജീവിക്കുന്നു. എല്ലാം കെട്ടി പെണ്ണും പരാധീനവുമായി. പിന്നെ ബാലനൊരു ചേച്ചിയുണ്ട്.
💬 Comments
View all comments