Chapter Title : കാവിതായനം [അവളുടെ ബാകി]
പ്രഭകരേട്ടൻ എന്തിയെ???".
"അദ്ദേഹം മംഗലാപുരം പോയേക്കുവാ. അതല്ലേ ഇത്ര ദൂരം പോകണ്ടത്തുകൊണ്ട് മോനെ വിളിച്ചത്. മറ്റാരെയും ഞങ്ങൾക്ക് വിശ്വാസമില്ല."
അത് കേട്ടപ്പോൾ അവൻ അവളെ നോക്കിയ രീതി ഒക്കെ വച്ച് കുറ്റബോധം തോന്നി. അവൻ കാർ മെല്ലെ റോഡിലേക്ക് കയറ്റി.
റോഡിൽ കയറിയതും കാർ തന്റെ സർവശക്തിയും എടുത്തു കുതിച്ചു. അപ്പോഴാണ് കാറിന്റെ മുരൾച്ച മാത്രം എടുത്ത് നിന്ന അന്തരീക്ഷത്തിൽ ഒരു തേനൂറും ശബ്ദം വന്നത്.
"അരുൺ ചേട്ടാ"
ഇത് വരെ കവിതയുടെ ഫാമിലി ആയിട്ട് പോയിട്ടുണ്ട് എന്നല്ലാതെ കവിതയുടെ ശബ്ദം കേട്ടിട്ടേ ഇല്ല
"ആഹാ ഇയാള് മീണ്ടുമോ?"
"അതുപിന്നെ ചേട്ടാ, അച്ഛന് ഞാൻ ആരോടും സംസാരിക്കുന്നത് ഒന്നും ഇഷ്ടമല്ല. അരുൺ എട്ടനോടു വല്യ കാര്യമാ. പക്ഷേ ഞാൻ മിണ്ടുമ്പോൾ എന്താണ് പ്രതികരണം എന്നറിയില്ല.അത് കൊണ്ടാ മിണ്ടാതിരുന്നത്."
"അതൊന്നും സാരമില്ല.. ഞാൻ ചുമ്മാ കളിക്ക് ചോദിച്ചതല്ലേ.."
അത് അരുണിന്റെ വായിൽ നിന്നും കേട്ടപ്പോൾ കവിതയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു.
അരുൺ: "ഇന്ന് എന്തിന്റെ ഇന്റർവ്യൂ ആണ്?"
"അതൊരു കമ്പനിയിൽ ഡാറ്റ അനലിസ്റ്റ് ആയിട്ടുള്ള പോസ്റിനാണ്."
"ആഹാ വല്യ ജോലി ആണല്ലോ. അപ്പൊൾ കാണുന്ന പോലോന്നുമല്ല, വല്യ പുള്ളി ആണല്ലേ..."
"പിന്നെ ഞാൻ ഇപ്പോഴും ഇങ്ങനെ ഇന്റർവ്യൂവിന് പോക്ക് മാത്രേ ഉള്ളൂ. ജോലി ഒന്നും കിട്ടില്ല. ഇന്റർവ്യൂവിന് കേറിയാൽ പിന്നെ അറിയാവുന്നത് പോലും പറയാൻ പറ്റില്ല. ഇപ്പോഴും ഔട്ട് ആകും."
"എങ്ങനെ? നന്നായിട്ട് പ്രിപെയർ ചെയ്തോ??"
"ആ ഏട്ടാ..."
"എങ്കിൽ ഒന്നും പെടിക്കേണ്ടാ.. ഇന്ന് പാസ് ആകും..."
"ഭയങ്കര പേടി ആണ് ചേട്ടാ...."
"ഇന്റർവ്യൂവിന് കേറുമ്പോൾ ഏറ്റവും സന്തോഷം തരുന്ന ആളോട് സംസാരിക്കുന്നതായി ചിന്തിച്ചു കേറിക്കോ... എല്ലാം ശെരി ആകും"
ഇതുവരെ ഡ്രൈവിംഗ് അല്ലാതെ മറ്റൊരു മേഖലയിലും തൊടാതെ ജീവിച്ച അരുണിന് ഇന്റർവ്യൂ എങ്ങനെ ആണെന്ന് പോലും അറിയില്ലായിരുന്നു.
പക്ഷേ കവിതയ്ക്ക് ആരുടെ എങ്കിലും സപ്പോർട്ട് മാത്രം മതിയായിരുന്നു.
അരുണിന്റെ വാക്കുകൾ മൂലമുണ്ടായ ഒരു നിഷ്ബദ്ധത കീറിമുറിച്ച് കൊണ്ട് അരുൺ പിന്നെയും കയറി സംസാരിച്ചു.
"കവിത എന്താ ഇന്നിങ്ങനെ ഒരു ഡ്രസ്സ് ഇട്ടത്."
"എന്താ ഏട്ടാ കൊള്ളില്ലേ
💬 Comments
View all comments