Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
"അതേടീ മനഃപൂർവം തന്നെയാ... നല്ലൊന്നാന്തരം ശമ്പളം എനിക്കൊണ്ട്... പിന്നെ നീ കൂടി പണിയെടുക്കണോ എന്റെ കൊച്ചിനെ വളത്താൻ?"
"അത് ഒക്കെ വിട് ഇനി ഞാൻ പറയുന്നത് എന്റെ മോളും ഗോപനും ഗൗരവമായി കേൾക്കണം..."
വീണ്ടും ഏലിയാമ്മ ആമുഖം ഇട്ടപ്പോൾ ഞാനും കാത് കൂർപ്പിച്ചു...
"ബർത്ത് സർട്ടിഫിക്കറ്റിൽ മാത്രം പോരല്ലോ അച്ഛന്റെ പേര്... അതേ പേര് അമ്മയുടെ മാര്യേജ് സർട്ടിഫിക്കറ്റിലും വേണ്ടേ...?"
"ചേച്ചീ...."
അപർണ്ണ ചാടി എണീറ്റു...
ഞാനും അടി കിട്ടിയത് പോലെ ആയി എലിക്കുട്ടി ഇത് എന്തൊക്കെ ആണ് ഒരു ബോധവും ഇല്ലാതെ ഈ പുലമ്പുന്നത്!!
"മോളവിടെ ഇരുന്നേ... ചേച്ചി പറയട്ടെ..."
ഏലിയാമ്മ ചെന്ന് അപർണ്ണയെ ചേർത്തു പിടിച്ച് അപ്പുറത്തെ തെങ്ങിൻ ചുവട്ടിലെ ബെഞ്ചിൽ ചെന്ന് ഇരുന്നു ഏലിയാമ്മയുടെ മാറിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു...
"ഗോപാ ഒരു കസേരയുമായി ഇങ്ങു വാ... "
ഏലിയാമ്മ എന്നെ വിളിച്ചു... ഞാൻ അടുത്തു ചെന്ന് ഇരുന്നതും ഏലിയാമ്മ വീണ്ടും പറഞ്ഞു തുടങ്ങി....
"എന്റേടീ കൊച്ചേ ഞാനെന്റെ കെട്ടിയോനെ വിട്ടുതരാമെന്ന് അങ്ങനെ ചുമ്മാ പറയുമോ...?
അച്ചൂനെ സ്കൂളിൽ ചേർക്കുമ്പോൾ കൊച്ചിന്റെ ജനന സർട്ടിഫിക്കറ്റും പിന്നെ മുന്നോട്ട് ഓരോ ആവശ്യങ്ങൾക്ക് അപ്പന്റെയും അമ്മയുടെയും വിവാഹ സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് ഒക്കെ വേണം അപ്പോൾ അവടെ അപ്പനും അമ്മയും വിവാഹിതരല്ല എന്ന് പറയാൻ പറ്റുമോ? നിങ്ങൾ ഒരുമിച്ചു ജീവിക്കാനല്ല വെറുതെ രേഖകളിൽ മതി... ഓരോ ഒപ്പിന്റെ മാത്രം കാര്യം!"
ഏലിയാമ്മയുടെ വസ്തുതകൾ നിരത്തിയുള്ള ആ വാദങ്ങൾക്ക് മുന്നിൽ ഞങ്ങൾ ഇരുവരും നിശബ്ദരായി... ഞങ്ങൾക്ക് മറുപടിയേ ഇല്ലാതായി...
"ന്നാലും ചേച്ചീ ഗോപേട്ടൻ ചേച്ചീടെ ഭർത്താവല്ലേ അപ്പോളെങ്ങനാ... വീണ്ടുമൊന്നു കൂടി...."
അപർണ്ണ വളരെ ദുർബലമായി ഒന്ന് കൂടി പ്രതിരോധിച്ചു നോക്കി...
"അതിനു ഞങ്ങൾ വിവാഹിതരല്ലല്ലോ? നിങ്ങൾ ജീവിച്ച പോലെ തന്നെ ഞങ്ങളും ഒരുമിച്ചു ജീവിക്കുന്നു എന്നേയുള്ളു നിയമപരമായി ഞങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല! ആകെ ഉള്ളത് ഒരു ലീവ് -ഇൻ എഗ്രിമെന്റ് മാത്രമാണ് അത് എനിക്ക് എസ്. പി ഓഫീസിൽ കൊടുക്കാനായി മാത്രം ഉണ്ടാക്കിയത് അതല്ലാതെ അതിന് വേറേ ഒരു വിലയുമില്ല. അങ്ങനല്ല നിങ്ങളുടെ രണ്ടു
💬 Comments
View all comments