Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]
കൊണ്ട് അയാൾ ഒരു സംശയത്തോടെ കാൾ എടുത്തു.
"ഹലോ ഇത് ബാലചന്ദ്രനല്ലേ".
അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം.
"അതെ ആരാണ്".
"ഞാൻ രാഗിണിയാണ് മറന്നോ".
ആ പേര് കേട്ടതും അയാൾ വിശ്വസിക്കാനാവാതെ തറഞ്ഞു നിന്ന്.
"അയ്യോ തമ്പുരാട്ടിയോ സുഖമല്ലേ".
അയാൾ ഒരു ആവേശത്തോടെ ചോദിച്ചു.
"മമ് നിനക്കും സുഖമല്ലേ".
"സന്തോഷായിരിക്കുന്നു എന്താ തമ്പുരാട്ടി ഇപ്പൊ ഒരു വിളി. അതല്ല കുറേ വർഷങ്ങൾ ആയില്ലേ വിളിച്ചിട്ട് അതാ. ചോദ്യത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം".
അയാൾ താൻ ചോദിച്ചത് തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു വല്ലായ്മയിൽ നിന്ന്.
"കുറച്ച് പ്രശ്നമുണ്ട് അതാ ഞാൻ വിളിച്ചത്".
"തമ്പുരാൻ എന്തെങ്കിലും പ്രശ്നം".
"പ്രശ്നം തമ്പുരാൻ അല്ല എൻ്റെ മകനാ. നീ അവനെ ചെറുപ്പത്തിൽ കണ്ടതല്ലേ. ഇന്ന് അവൻ വളർന്നു അവൻ്റെ അച്ചനേക്കാൾ വലിയവനായി. അവന് ചുറ്റും ശത്രുക്കളാണ്. കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് പോലെ. ശക്തി കൊണ്ടും മനക്കരുത് കൊണ്ടും എൻ്റെ മോനെ അവർക്കാർക്കും തൊടാൻ പോലും പറ്റില്ല. നേർക്കുനേർ നിന്നവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. മുന്നിൽ നിക്കുന്നവൻ്റെ മുട്ട് വിറയ്ക്കും. പക്ഷേ ഇപ്പൊ അവന് ചുറ്റുമുള്ളവരിൽ തന്നെ ശത്രുക്കൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇപ്പൊ അവൻ ഒരു നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. എനിക്ക് അവനെ രക്ഷിക്കണം".
രാഗിണിയുടെ വാക്കുകൾ കരുത്തോടെയാണെങ്കിലും അവരുടെ അമ്മ മനസ്സ് തൻ്റെ മകനെ കുറിച്ച് പിടയുന്നുണ്ട്.
"ഞാൻ എന്താ തമ്പുരാട്ടി ചെയ്യേണ്ടത്".
മറുത്തൊന്നു ചിന്തിക്കാതെ ബാലചന്ദ്രൻ ചോദിച്ചു.
"ഇവിടെ ഒരു കൊലപാതക കുറ്റത്തിൻ്റെ പേരിൽ അഗ്നിയെ പൊലീസ് അന്വേഷിക്കുകയാണ്. മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ആരുടെയും കണ്ണിൽ പെടാതെ അവനെ സംരക്ഷിക്കണം".
"ഇപ്പൊ എന്താ തമ്പുരാട്ടി ചെയ്യേണ്ടത് ".
"ശത്രുക്കളെ പേടിച്ചൊളിച്ചിരിക്കാനൊന്നും അവനെ കിട്ടില്ല. ദേഷ്യവും വാശിയും അവൻ്റെ അച്ചനേക്കാൾ വലുതാണ്. എന്നാലും ഞാൻ അവനെ അങ്ങോട്ട് അയക്കും. അവിടെ ബാലചന്ദ്രൻ്റെ വീട്ടിൽ അവന് ഉറങ്ങാൻ ഒരു മുറിയും കഴിക്കാൻ കുറച്ച് ഭക്ഷണവും കൊടുത്ത മതി".
അവരുടെ ആവശ്യം കേട്ടപ്പോൾ അയാൾ ഞെട്ടി. ഒരു രാജാവിനെ പോലെ കഴിഞ്ഞവൻ തൻ്റെ കുടിലിൽ അയാൾക്ക് ചിന്തിക്കാൻ തോന്നിയില്ല.
"അത് പിന്നെ തമ്പുരാട്ടി ഇവിടെ സൗകര്യങ്ങൾ വളരെ
💬 Comments
View all comments