0%

Chapter Title : കെട്ടിലമ്മ [ഋഷി]

Author : ഋഷി Read All Parts 2966

കെട്ടിലമ്മ

Kettilamma | Author : Rishi


ഞാൻ നീലകണ്ഠൻ. എൺപത്തിയെട്ടു  വയസ്സു കഴിഞ്ഞു.  എനിക്കിന്ന് പല സംസ്ഥാനങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്സുകളുണ്ട്. മക്കളും കൊച്ചുമക്കളുമുണ്ടെങ്കിലും ഞാൻ തെരഞ്ഞെടുത്ത പ്രൊഫഷനലുകളാണ് എന്റെ സാമ്രാജ്യം നടത്തുന്നത്.

ഇപ്പോൾ കൊറോണ ലോക്ക്ഡൗണിലാണ് ഞാനും. തനിച്ചാണ്. അതെനിക്കിഷ്ട്ടവുമാണ്. നർത്തകിയും ഭാര്യയും കൂട്ടുകാരിയുമായിരുന്ന പ്രിയതമ  പതിനഞ്ചു വർഷം മുന്നേ ചിലങ്കകളഴിച്ചു വിടവാങ്ങി. അവളുടെ ആത്മാവിനു സ്തുതി.  നമ്മുടെ കൊച്ചുകേരളത്തിന്റെ തലസ്ഥാനത്താണ് ഇപ്പോഴും എപ്പോഴും എന്റെ താവളം. എനിക്കിഷ്ട്ടമാണിവിടം. കുന്നുകളും താഴ്വാരങ്ങളുമുള്ള, ഇന്നും പഴമയുടെ ചിഹ്നങ്ങളുള്ള നഗരം.അഞ്ചാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞാൻ വെളിയിലേക്കു നോക്കിയിരിക്കുന്നു. സൂര്യൻ മെല്ലെ താഴുന്നതിനു മുന്നോടിയായി ഇത്തിരിക്കൂടി ഊർജ്ജം തുപ്പുന്ന സമയം... മദ്ധ്യാഹ്നം കഴിഞ്ഞു... ലക്ഷ്മീ... ഞാൻ വിളിച്ചു. സാർ...എന്താണ് വേണ്ടത്? നിമിഷങ്ങൾ... അവളെത്തി.  നാല്പതിലെത്തി നിൽക്കുന്ന കൊഴുത്ത പെണ്ണ്. അവളാണ്  ഞാനിവിടെ ഉള്ളപ്പോഴെല്ലാം വീടും എന്നെയും  നോക്കുന്നത്. ഒരു ഡബിൾ ലാർജ് വിസ്കി, സോഡ, കപ്പലണ്ടി (ഉപ്പു ചേർത്ത് പുഴുങ്ങിയതാണ് കേട്ടോ). അവൾ നിമിഷങ്ങളിൽ പറഞ്ഞ പദാർത്ഥങ്ങൾ ഹാജരാക്കി. ചാഞ്ഞവെയിൽ വിസ്കിയുടെ പൊന്നിലിത്തിരി ചോരയലിയിച്ചു. ഒരു നല്ല വലി. ആഹാ... സുഖം. എന്താണെന്നറിയില്ല സാധാരണ പിന്നിലേക്കു തിരിഞ്ഞുനോക്കാറില്ലെങ്കിലും ഇപ്പോൾ ജീവിതത്തിന്റെ തുടക്കത്തിലെ ചില ഏടുകൾ സ്വയം മറിഞ്ഞ് കണ്മുന്നിലൂടെ ഓടുന്നു. നീലാ...വിറകുവെട്ടിക്കൊണ്ടിരുന്ന എന്നെ അമ്മായി വിളിച്ചു. ഫോർത്ത് ഫോം വരെ നന്നായി പഠിച്ചതാണ് ഞാൻ. പക്ഷേ അച്ഛന്റെ മരണം ഞങ്ങളെ... അമ്മയും ഞാനും... ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. മൂത്ത പെങ്ങളുണ്ടായിരുന്നു. കല്ല്യാണമായപ്പോൾ അവൾക്ക് അച്ഛൻ ഞങ്ങളുടെ തെങ്ങിൻപുരയിടം എഴുതിക്കൊടുത്തിരുന്നു. അവൾടെ കെട്ടിയവൻ ഒരു പലചരക്ക് കട നടത്തുന്നു. താമസിക്കുന്ന മഴയത്ത് ചോരുന്ന ഓലമേഞ്ഞ കൊച്ചുവീടും പത്തുസെന്റും മാത്രമായി ഞങ്ങൾക്ക്. ചേച്ചിയാണെങ്കിൽ ഞങ്ങളെ തിരിഞ്ഞുനോക്കിയതുപോലുമില്ല. അവൾക്കത് കുറച്ചിലായിരുന്നു. എന്തിനധികം, ഇരപ്പാളികളായ അമ്മയേയും അനിയനേയും അവൾ ഭർത്താവിന്റെ വീട്ടിലെ ഒരടിയന്തിരത്തിനോ, വിവാഹത്തിനോ ക്ഷണിച്ചില്ല. അഭിമാനിയായ അമ്മ അതൊന്നും ഗൗനിച്ചുമില്ല.
ഞാൻ പഠനം നിർത്തി. ചുറ്റുമുള്ള വീടുകളിൽ പല തരം പണികൾ എടുത്തു തുടങ്ങി. നല്ല ആരോഗ്യമുണ്ടായിരുന്നു. പറമ്പിലെ പണി, വേലി കെട്ടൽ, വിതയ്ക്കലും കൊയ്യലുമുള്ള സമയങ്ങളിൽ കൃഷിപ്പണി, ഞാൻ ചെയ്യാത്ത ഒരു പണിപോലുമില്ല.

💬 Comments

View all comments