Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
സ്വാതന്ത്ര്യം അവൾക്ക് പുതിയൊരു അനുഭവമായിരുന്നു.
ചെറുപ്പം തൊട്ടേ വലിയ മതിൽകെട്ടുകൾക്കുള്ളിൽ പുസ്തകങ്ങൾക്കിടയിൽ ജീവിച്ച അവൾ ആദ്യമായി ലോകം കാണുന്ന കുട്ടിയെ പോലെ അത് ആസ്വദിയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ദീപു അടുപ്പം കാണിച്ചപ്പോൾ അവൾപോലും അറിയാതെ ദീപുവിനോട് അടുത്തുപോയത്. തന്നേയും ഒരാൾ പ്രേമിയ്ക്കുമെന്ന് അവൾ ഒരിയ്ക്കലും കരുതിയിട്ടില്ല. ഒരേ ടീമിൽ ആയതുകൊണ്ട് മിക്കവാറും സമയവും ദീപുവിനോടൊപ്പം ചിലവിടുന്നതിനാൽ ആദ്യം അവനുമായി കമ്പനിയായി, അതുകൊണ്ട് അവനോട് ഒരിഷ്ടം തോന്നി എന്ന് പറയുന്നതാവും ശരി.
സത്യത്തിൽ, ഓഫീസിലൊക്കെ വെച്ച്, മറ്റു പലരും അവളെ നോക്കാറുണ്ടെന്ന് അവൾക്കറിയാം. അവരോടൊക്കെ സംസാരിക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടാറുമുണ്ട്. പക്ഷെ വല്ലപ്പോഴും ചായക്കോ ലഞ്ചിനോ കൂടുമെന്നല്ലാതെ അവരൊന്നും ദീപുവിനെപ്പോലെ അവളോടൊപ്പം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് അവളെ ഇഷ്ടമായിരുന്നോ എന്നൊന്നും അവൾക്ക് ഉറപ്പില്ലായിരുന്നു. അന്ന് ദീപു അവിടെ വെച്ച് അവളോട് ഇഷ്ടം പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതം പറയുകയായിരുന്നു. പണ്ട് തന്നെ "ചുള്ളിക്കമ്പ്" എന്നു വിളിച്ചു കളിയാക്കിയവരോടുള്ള പുച്ഛമായിരുന്നു അപ്പോൾ അവളുടെ മനസ്സുനിറയെ.
"രേഷ്മാ!" അവൾ ആലോചനയിൽ നിന്ന് ഞെട്ടിയുണർന്നു. "നീയെന്താ ഉറങ്ങുകയാണോ?" ദീപു ചോദിച്ചു. വാസ്തവത്തിൽ അപ്പോഴാണ് രേഷ്മയ്ക്ക് സ്‌ഥലകാലബോധമുണ്ടായത്. "അറേബ്യൻ ഗ്രിൽസ്" എന്നെഴുതിയ ഒരു റസ്റ്റോറന്റിന്റെ മുറ്റത്താണ് വണ്ടി നിന്നത്. "ഓ നീ ഇവിടേയ്ക്കാണോ കൊണ്ടുവന്നത്," അത്രയും പറഞ്ഞുകൊണ്ട് രേഷ്മ പുറത്തിറങ്ങി, പുറകെ ദീപുവും ബെന്നിയും. അപ്പോഴാണ് ബെന്നി അവളെ ശരിയ്ക്കും കണ്ടത്.
അവളുടെ ശരീരത്തിന്റെ വടിവുകൾ അവന്റെ ഉള്ളുലച്ചു. ഇറക്കം കുറഞ്ഞ ആ ടി ഷർട്ടിന്റെ താഴെ കാണുന്ന അവളുടെ അഴകാർന്ന പൊക്കിൾ അവന് കണ്ണുകളിൽ നിറഞ്ഞു. "നിന്റെ പെണ്ണ് കൊള്ളാം കേട്ടോ," അവൻ ഒട്ടൊന്നുസൂയയോടെ ദീപുവിനോട് പറഞ്ഞു. ദീപുവിന് അഭിമാനം തോന്നി. ഒരു കാര്യത്തിലെങ്കിലും താൻ ബെന്നിയേക്കാൾ കേമൻ ആണല്ലോ. ബെന്നിയ്ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട് എന്നറിയാമെങ്കിലും കോളേജിലോ പുറത്തോ അവന് ഒരു കാമുകി ഉള്ളതായി അറിവില്ല. "ആരും കൊത്തിക്കൊണ്ടുപോവാതെ നോക്കിക്കോ," അത്രയും പറഞ്ഞുകൊണ്ട് ബെന്നി റസ്റ്റോറന്റിലേക്ക് നടന്നു. പിന്നാലെ ദീപുവും.
അവിടെ കൈ കഴുകാൻ ആകെ ഒരു ടാപ്പ് ആണ് ഉണ്ടായിരുന്നത്. ആദ്യം ദീപു, പിന്നെ രേഷ്മ, അവസാനം ബെന്നി
💬 Comments
View all comments