Chapter Title : കോൾ സെന്റർ [കമൽ]
വരാൻ പറ്റില്ല എന്ന് പറയാനും വയ്യായിരുന്നു. അമ്മിച്ചി വീടിനടുത്തുള്ള ഗവർണ്മെന്റ് സ്കൂളിൽ തൂത്തു തൊടക്കാൻ പോയിക്കിട്ടുന്നതും കൂടി ചേർത്തു വച്ചിട്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പെങ്ങൾ അതേ സ്കൂളിൽ പത്തിൽ പഠിക്കുന്നു. അപ്പന്റപ്പൻ മരിക്കുന്നതിന് മുന്നേ ഭാഗം വച്ചു കൊടുത്ത വീടും മുപ്പത് സെന്റ് സ്ഥലവും ആണ് ആകെയുള്ള സ്വത്ത്. ആ ഉള്ള സ്ഥലവും വേണമെങ്കിൽ വീടും കൂടി വിറ്റിട്ടോ പണയം വച്ചിട്ടൊ വേണം പെങ്ങടെ കാര്യങ്ങളൊക്കെ നടത്താൻ എന്നമ്മിച്ചി ഇടക്ക് പറയാറുണ്ട്. തനിക്കുള്ളത് താൻ എങ്ങിനെയും ഉണ്ടാക്കിക്കൊള്ളാം. ഒരിക്കലും അമിച്ചീടെയോ പെങ്ങടെയോ കണ്ണു നിറയാൻ ഇട വരരുത്. കഴിയുന്ന കാലം വരെ അവരെ പൊന്നു പോലെ നോക്കണം. ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ.... "ജോജോ... ജോജോയെ...." ലീലചേച്ചിയുടെ വിളി അവനെ ചിന്തകളിൽ നിന്നുമുണർത്തി. സംഗീതേട്ടന്റെ അമ്മ ലീലചേച്ചിയെ വീട്ടിൽ തനിച്ചാക്കിയാണ് ആ മലരൻ പെണ്ണുമ്പിള്ളേനേം കൊണ്ട് തെണ്ടാൻ പോയത്. ആ, സംഗീതേട്ടനെ പറഞ്ഞിട്ട് കാര്യമില്ല. പുള്ളീടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. മാളുച്ചേച്ചിയെ കെട്ടിക്കൊണ്ട് വന്നതിന്റെ പിറ്റേന്ന് തുടങ്ങിയതാ ലീലചേച്ചി അവരോട് പോരെടുക്കാൻ. മിക്ക ദിവസവും പണിക്ക് വരുമ്പോൾ ആ വീട്ടിൽ നിന്ന് അമ്മായിയമ്മയുടെയും മരുമോളുടെയും ഉച്ചത്തിലുള്ള ബഹളം കേൾക്കാം. "നല്ല പ്രായത്തിൽ കേട്ട്യോൻ ചത്തതിന്റെ കഴപ്പാ തള്ളക്ക്." ഒരിക്കൽ മാളുച്ചേച്ചി ഒച്ചപ്പാടിന്റെയിടക്കു പുറത്തോട്ടിറങ്ങി വന്നപ്പോൾ പിറുപിറുത്തത് ഉമ്മറത്ത് പത്രം വായിച്ചു കട്ടനും കുടിച്ചിരുന്നപ്പോൾ കേട്ടു. താൻ കേട്ടെന്ന് മനസ്സിലായപ്പോൾ ഒന്നും മിണ്ടാതെ ചിരിച്ചുംകൊണ്ട് അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. പക്ഷെ തന്നോടുള്ള പെരുമാറ്റത്തിൽ അവർ അത്ര ഭയങ്കരിയാണെന്ന് ഒരിക്കലും തോന്നീട്ടില്ല. ഒരു അമ്പതിനടുക്കേ പ്രായം വരും
💬 Comments
View all comments