Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
മതിലിനടുത്തേക്ക് ബൈക്ക് ഓടിച്ചുകൊണ്ട് സന്ദീപ് ചോദിച്ചു.
ഹേമലത ഒന്നും മിണ്ടിയില്ല.
മതിലിനടുത്ത് ദീഘകായനും അയാളുടെ കൂടെ മറ്റ് രണ്ടു പേരും നിൽക്കുന്നു.നാല്പത്തി അഞ്ചിനടുത്ത് പ്രായമുണ്ടാവണം. സന്ദീപ് അങ്ങോട്ട് ബൈക്ക് അടുപ്പിക്കാൻ തുടങ്ങിയത് മുതൽ അയാളുടെ നോട്ടം ഹേമലതയിലാണ് എന്ന് അവൻ കണ്ടു.
"ഹേമേ.."
ദീർഘകായൻ ചിരിച്ചുകൊണ്ട് അവളെ വിളിച്ചു.
സന്ദീപ് ബൈക്ക് ചാരിവെച്ച് ഹേമലതയുടെ അടുത്തേക്ക് വന്നു.
"ഇന്നലെ ഞാൻ വിളിച്ചിരുന്നു, ഹേമ ഫോണെടുത്തില്ല..."
അയാൾ ഹേമലതയുടെ മുമ്പിലെത്തി പറഞ്ഞു.
"വഴീന്ന് മാറ്!"
ഹേമലത ശബ്ദമുയർത്തി.
"ഹ! "
അയാൾ ശബ്ദമുയർത്തി.
"ഇത്ര റൂഡ് ആയി ബിഹേവ് ചെയ്യാൻ ഞാൻ മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ,"
വഴിയിൽ നിന്നും മാറാതെ അയാൾ ചോദിച്ചു.
"ചേട്ടൻ ഒന്നും പറഞ്ഞില്ല,"
സന്ദീപ് മുമ്പോട്ട് കയറി നിന്നിട്ട് അയാളെ നോക്കി.
"പക്ഷെ ചെയ്തു. എന്താ ചെയ്‌തെന്നായിരിക്കും. മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു. അത് ക്രിമിനൽ കുറ്റം. അതുകൊണ്ടാണ് ആന്റി റെസ്പോണ്ട് ചെയ്തത്. അത് റെസ്പോൺസ് ആണ്. റൂഡ് ബിഹേവിങ് അല്ല!"
"നീയാരാടാ?"
അയാൾ ക്രൂദ്ധനായി ചോദിച്ചു.
"മകൻ!"
"ആഹ്! മകൻ!"
"അതിനിവൾക്ക് ഒറ്റ മകനല്ലേ ഒള്ളൂ? അത് വേറൊരുത്തൻ അല്ലേ?"
"മോനേ, വാ!"
അതിനിടയിൽ ഹേമലത സന്ദീപിന്റെ കൈക്ക് പിടിച്ച് മുമ്പോട്ട് നടന്നു.
"അജ്‌ജാതി ആളുകളോടൊന്നും വഴക്കിന് നിൽക്കരുത്!"
"അവക്കിപ്പം കൊച്ച് പിള്ളേരോടാ പൂതീന്ന് തോന്നുന്നു!"
പിമ്പിൽ നിന്ന് അയാൾ പറയുന്നത് അവരിരുവരും കേട്ടു.
"ഈ ഗൾഫിലൊക്കെ പണിയെടുക്കുന്നോമ്മാരുടെ കെട്ടിയോൾമാർക്ക് നമ്മള് തൈക്കിഴവന്മാരോട് ഒരു കാരുണ്യവും ഇല്ലല്ലോ!"
സന്ദീപിന് ശരിക്കും ദേഷ്യം വന്നു.അയാളുടെ നേർക്ക് തിരിഞ്ഞ് ഹേമലതയുടെ പിടി വിടുവിക്കാൻ അവൻ ശ്രമിച്ചു.പക്ഷെ അവന്റെ കൈത്തണ്ടയിലെ ഹേമലതയുടെ പിടി മുറുകി.
"മോൻ പറയുന്നത് കേൾക്ക്!"
അവൾ പറഞ്ഞു.
"വൃത്തികെട്ടവന്മാര് എന്ത് വേണേലും പറയട്ടെ! അമ്പലമാ ഇത്!വഴക്കടിക്കാനുള്ള പ്ലേസ് അല്ല.പ്ലീസ്! വാ!"
സന്ദീപ് അനുസരിച്ചു.
ക്ഷേത്ര സന്നിധിയിൽ അവളുടെ അടുത്ത് നിന്ന് കണ്ണുകളടച്ച് കൈകൂപ്പുമ്പോൾ വീണ്ടും രാത്രിമുല്ലയുടെ പൂത്തമണം അകതാരിലേക്കടുക്കുന്നത് സന്ദീപ് അറിഞ്ഞു.
രാക്കടമ്പിന്റെ ഉലയുന്ന ചില്ലകൾക്കിടയിലൂടെ മഞ്ഞിനപ്പുറം നിലാവ് ഇപ്പോൾ കടന്നു വരും.
ഭഗവതിയുടെ തിരുവിഗ്രഹത്തിന് മുമ്പിൽ നിൽക്കുമ്പോഴും ചന്ദനം മണക്കുന്ന ഈ ഉടലിന്റെ ഗന്ധത്തിന്
💬 Comments
View all comments