Chapter Title : കുറുക്കൻ മൂലയിലെ വെടിവഴിപാട് [സൂര്യപുത്രൻ കർണൻ]
പറഞ്ഞു.
“ഞങ്ങൾ ഒളിച്ചും പാത്തും ഒന്നും വന്നതല്ല. ഇവിടം വെറുതെ ഒന്ന് കാണാൻ വന്നതാ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.”
ശരണയുടെ മറുപടി ചന്ദ്രന് അത്ര ബോദിച്ചില്ല. അതാ മുഖത്തു എഴുതി വെച്ചിട്ടുണ്ട്.
അത് മനസ്സിലാക്കിയ ഷീബ വേഗം ശരണ്യയെ വിളിച്ചോണ്ടും അവിടെന്ന് പോകാൻ നോക്കി.
“ഞങ്ങൾ എന്നാ പോട്ടെ തമ്പുരാനെ”
ഇതും പറഞ്ഞു കൊണ്ട് ശരണ്യയുടെ കൈയും പിടിച്ചുകൊണ്ടു ഷീബ പോകാം എന്നാ ഭാവത്തിൽ നോക്കി.
“ഉം... അഹ് പിന്നെ, ഷീബ വൈകീട്ടു ആവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണേ…. ഒരു കാര്യം ഉണ്ട്. അത്യാവശ്യം ആണ്. കാര്യം എന്താണെന്ന് ഞാൻ വന്നിട്ട് പറയാം.”
“അഹ് തമ്പുരാനെ.” പോറ്റിക്കു മറുപടി നൽകിയിട്ട് ശരണ്യയുടെ കൂടെ ഷീബ പടിയിറങ്ങികൊണ്ട്, നാഗ കാവിന്റെ മുന്നിലെ ഇടവഴിയിലൂടെ തിരികെ നടന്നു.
“അയാൾ എന്തിനാ ചേച്ചിയെ രാത്രി ഒന്ന് കാണണം എന്ന് പറഞ്ഞത്?”
“ആവോ അറിയില്ലടി… ചിലപ്പോ നിന്നെ പറ്റി എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും.”
“എന്നെ പറ്റിയോ?? എന്തിന്?”
“നിന്റെ നിഷിച്ചുള്ള സംസാരം ചിലപ്പോൾ തമ്പുരാന് അത്രേ പിടിച്ചു കാണിലായിരിക്കും.”
“അതിനു ഞാൻ എവിടെ അയാളെ നിഷിച്ചു സംസാരിച്ചു?”
‘ഓ.. ഇതിനെ ഞാൻ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാകും എന്റെ ദൈവമേ!!’ ഷീബ മനസ്സിൽ ചിന്തിച്ചു.
“അഹ് അതൊന്നും ഇല്ല. നീ ഇപ്പൊ നടക്കു..”
ഇരവരും തിരിച്ചു ശരണ്യയുടെ വീട്ടിലേക്കു നടന്നുകൊണ്ടിരിക്കുമ്പോൾ, വീടിന്റെ മുൻപിൽ ഒരു ബൈക്ക് നിർത്തിയിട്ട് അതിൽ ഒരാൾ ഇരുപ്പുണ്ടായിരിന്നു.
“ആരാ ചേച്ചി അത്?” തന്റെ വീടിന്റെ മുൻപിൽ ആജ്ഞതമായ ഒരു പുരുഷൻ ബൈക്കിൽ ഇരിക്കുന്നത് കണ്ട ശരണ്യ ഷീബയോട് ചോദിച്ചു.
“അത് ഗോവിന്ദൻ ആണലോ. അവൻ എന്തിനാണാവോ നിന്റെ വീടിന്റെ മുൻപിൽ നിൽക്കുന്നത്?” എന്നും പറഞ്ഞ് ഒരു സംശയത്തോടെ ഷീബയും മുന്നോട്ട് നടന്നു.
കാലത്ത് ചായക്കടയിൽ നിന്നും ഭാസ്കരൻ പറഞ്ഞ പെണ്ണിനെ കാണാനായിട്ട് ഗോവിന്ദൻ തന്റെ ബുള്ളറ്റ് ബൈക്കിന്റെ സീറ്റിൽ ചാരി, കാലുകൾ റോഡിലേക്ക് നീട്ടി വെച്ച്, ഒരു സിഗരറ്റ്-ഉം വലിച്ചുകൊണ്ട് ശരണ്യയുടെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിട്ട്, അവർ നടന്നു വരുന്നത് നോക്കിക്കൊണ്ട് ഇരിക്കുകയാണ്.
‘ഇത് ഭാസ്കരേട്ടൻ പറഞ്ഞത്
💬 Comments
View all comments