Chapter Title : കുര്യന്റെ നിയോഗം [Seena baby]
ശരീരം ഒരു ശിൽപം പോലെ മിനുസപ്പെട്ടു കഴിഞ്ഞിരുന്നു. പണ്ട് അനാഥാലയത്തിൽ വെട്ടിയെറിഞ്ഞ വിറകുകഷ്ണങ്ങളുടെ കരുത്തും, പിന്നീട് ജിമ്മിൽ ഒഴുക്കിയ വിയർപ്പും അവനിൽ ആവാഹിക്കപ്പെട്ടിരുന്നു.
അവന്റെ വിരിഞ്ഞ നെഞ്ചിലെ ഓരോ പേശികളും വന്യമായ ഒരു താളത്തിൽ തുടിച്ചു. ആ വർഷത്തെ 'മിസ്റ്റർ ഇടുക്കി' മത്സരത്തിൽ വേദിയിൽ കയറി നിൽക്കുമ്പോൾ, അവൻ തന്റെ ഭൂതകാലത്തെ എല്ലാ അവഗണനകളെയും ചവിട്ടിമെതിക്കുകയായിരുന്നു.
ആ കിരീടം കുര്യന്റെ ശിരസ്സിലണിയുമ്പോൾ കോളേജ് ഹാളിൽ കരഘോഷം മുഴങ്ങി. തന്റെ അപ്പനും അമ്മയും ഇല്ലാത്ത ലോകത്ത്, ആ വിജയത്തിന്റെ മധുരം നുകരാൻ അവൻ ഏറ്റവുമധികം ആഗ്രഹിച്ചത് ഒരാളുടെ സാന്നിധ്യമായിരുന്നു. അത് നൈല ആയിരുന്നു.
അവന്റെ ജീവിതത്തിലെ തണൽമരം
കുര്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് നൈലയായിരുന്നു. കേവലം ഒരു സഹപാഠി എന്നതിലുപരി, അവൾ അവന് നഷ്ടപ്പെട്ട സ്നേഹത്തിന്റെ തണലായിരുന്നു.
അനാഥാലയത്തിലെ പരുക്കൻ ചുറ്റുപാടിൽ പണം കണ്ടെത്താൻ അവൻ ബുദ്ധിമുട്ടിയപ്പോഴൊക്കെ നൈല അവനറിയാതെ സഹായങ്ങൾ എത്തിച്ചു. തന്റെ പോക്കറ്റ് മണി മിച്ചം വെച്ചും, ഉമ്മയോട് കള്ളം പറഞ്ഞും അവൾ കുര്യന്റെ ഡയറ്റിനും പഠനത്തിനും പണം കണ്ടെത്തി.
നൈല: "കുര്യാ, നിനക്ക് ആരുമില്ലെന്ന് ഇനി ഒരിക്കലും പറയരുത്. നീ ജയിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം."
നൈലയ്ക്ക് കുര്യനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. പക്ഷേ അത് വെറുമൊരു പ്രണയമായിരുന്നില്ല; മറിച്ച്, പരുക്കനായ ആ കരുത്തന് പിന്നിലെ വേദനിക്കുന്ന മനസ്സിനെ സ്നേഹിക്കുന്ന ഒരു 'ബെസ്റ്റി'യുടെ കരുതൽ ആയിരുന്നു. അവർ എപ്പോഴും ഒന്നിച്ചായിരുന്നു—കാന്റീനിലും ലൈബ്രറിയിലും ജിമ്മിലും.
നൈലയുടെ സാമീപ്യം കുര്യന്റെ ഉള്ളിലെ ആ പഴയ നോവുകളെ പതുക്കെ മായ്ച്ചു കളഞ്ഞു. കുര്യൻ ആദ്യമായി വിശ്വസിച്ച, തന്റെ ഹൃദയം തുറന്ന ഏക പെൺ സുഹൃത്ത് അവളായിരുന്നു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി...
കോളേജ് കാമ്പസിലെ തിരക്കുകൾക്കിടയിലേക്ക് പുതിയൊരു വസന്തം കടന്നുവന്നത് പോലെയായിരുന്നു അത്. കുര്യന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ആ നിമിഷം
കോളേജ് വരാന്തയിൽ പതിവില്ലാത്ത ഒരു നിശബ്ദത പടർന്ന ഉച്ചസമയം. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റാഫ് റൂമിന് മുന്നിലൂടെ പുതിയൊരു ലക്ചറർ നടന്നു വരുന്നത് കുര്യൻ കണ്ടു. സാവധാനത്തിലുള്ള ആ നടത്തത്തിൽ തന്നെ ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു. കണ്ടാല്‍ ഒരു 34-35 വയസ്സ് തോന്നിക്കുന്ന, പക്വതയാർന്ന സൗന്ദര്യമുള്ള ഒരു മുസ്ലിം മൊഞ്ചത്തി.
ഇളം നീല നിറത്തിലുള്ള ഷിഫോൺ സാരിയാണ് അവർ ധരിച്ചിരുന്നത്. ആ സാരിക്കിടയിലൂടെ അവരുടെ വെളുത്തു തുടുത്ത ഇടപ്പും വിരിഞ്ഞ ഉടലും ഒരു കവിത പോലെ തോന്നിപ്പിച്ചു. തലയിലൂടെ അയച്ചു
💬 Comments
View all comments