Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 5
വേണ്ട ഭക്ഷണവും മറ്റും കൊണ്ട് കൊടുക്കും. രാത്രി മുത്തശ്ശിക്ക് കൂട്ട് കിടക്കാനും വരും. പുറം പണിക്കും മറ്റും രണ്ടു മൂന്ന് ചെറുമികളുണ്ട്. അങ്ങനെ അവരെല്ലാം ഉള്ളത് കാരണം മുത്തശ്ശിക്ക് അല്ലലൊന്നുമില്ല. അവർക്കെല്ലാം വിജയൻ നായർ അമേരിക്കയിൽ നിന്നും മാസാമാസം നല്ലൊരു തുക അയച്ചു കൊടുക്കാറുണ്ടെന്നുള്ളത് വേറൊരു വശം. പിന്നെ അത്യാവശ്യ കാര്യങ്ങൾ എല്ലാം അറിയാൻ ഫോൺ ഉണ്ട്. അത് തറവാട്ടിലും രാമൻ നായരുടെ വീട്ടിലും ഓരോന്ന് പതിനായിരം രൂപ കെട്ടി ഓ.വൈ. ടി. കണക്ഷനിൽ വിജയൻ നായർ വെച്ച് കൊടുത്തിട്ടുണ്ട്. അങ്ങനെ കാര്യങ്ങൾ എല്ലാം ഒരു വിധം ഭംഗിയായി പോകുന്നു. രാമൻ നായരുടെ കുടുംബം തലമുറകളായി തറവാട്ടിലെ കാര്യസ്ഥപ്പണി ചെയ്യുന്നവരാണ്. അത് കൊണ്ട് തന്നെയാണ് അയാളെയും ഭാര്യ സരസ്വതിയെയും മുത്തശ്ശി മക്കളെപ്പോലെ കണക്കാക്കുന്നതും വീതം വെപ്പിന്റെ സമയത്തു അയാൾക്ക് 25 സെന്റ് സ്ഥലം തീറെഴുതിക്കൊടുത്തു അതിലൊരു വീട് വെച്ച് നൽകുന്നതും. അവരുടെ ശുശ്രൂഷ ഉള്ളത് കൊണ്ട് മുത്തശ്ശി പുത്രദുഃഖം അത്ര അറിഞ്ഞില്ല. ഹൈമക്കാണെങ്കിൽ മുത്തശ്ശിയെ തന്റെ അമ്മയെക്കാളും സ്നേഹമാണ്. ജയശങ്കറിന്റെ ജോലി കാരണം മുത്തശ്ശിയെ പിരിഞ്ഞു നിൽക്കേണ്ടി വന്നെന്ന ദുഃഖം മാത്രമേ ഉള്ളു. ഒരു നിവൃത്തി ഉണ്ടെങ്കിൽ അവർ മുത്തശ്ശിയുടെ അടുത്ത് വന്നു നിന്നേനെ. കാരണം തന്റെ ബാല്യ കൗമാര യൗവന ഘട്ടങ്ങളിൽ മുത്തശ്ശി ആയിരുന്നു ഹൈമക്ക് കൂട്ട്. (കാര്യം ജയശങ്കർ അകലത്തെവിടെയോ ഉണ്ടായിരുന്നെങ്കിലും) അവർ മുത്തശ്ശിയും പേരക്കുട്ടിയും തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ലായിരുന്നു. കുട്ടിക്കാലത്തു മുത്തശ്ശി ഹൈമക്ക് പുരാണ കഥകളായിരുന്നു പറഞ്ഞു കൊടുത്തിരുന്നതെങ്കിൽ ഹൈമ കൗമാരത്തിലർക്കും യൗവനത്തിലേക്കും കാലു വെച്ചപ്പോൾ അത് പിന്നെ പഴമ്പൂരാണങ്ങളിലേക്കും നാട്ടുവർത്തമാനങ്ങളിലേക്കും ചില്ലറ പരദൂഷണങ്ങളുലെക്കും വഴി മാറി. അൽപ സ്വല്പം പീസും മുത്തശ്ശി പറയാറുണ്ട്. അത് കേട്ട് ഹൈമയുടെ യോനി എത്ര പ്രാവശ്യം ആണ് അറിയാതെ മിഴി ചിമ്മിത്തുറന്നടഞ്ഞിരുന്നതെന്നോ... ചുരുക്കിപ്പറഞ്ഞാൽ അവർ നല്ല ഫ്രൻസ് ആയിരുന്നു. അത് കൊണ്ടൊക്കെയാണ് ഹൈമക്ക് മുത്തശിയോടിത്ര സ്നേഹം. മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കുന്നതിനു മുൻപ് ഹൈമ സൗകര്യം പോലെ ഇടയ്ക്കിടെ കുട്ടികളെയും കൊണ്ട് ഇട ദിവസങ്ങളിൽ ചിലപ്പോൾ വന്നു മുത്തശ്ശിക്കരികിൽ ഒന്ന് രണ്ടു ദിവസം നിൽക്കാറുണ്ട്. പക്ഷെ അവർ
💬 Comments
View all comments