0%

Chapter Title : ലോക്ക്ഡൗൺ ഡയറീസ് [SRK]

Author : Srk Read All Parts 2158

ഞാൻ നാളെ പോവുകയാണ്. പക്ഷേ ഇതൊരു വേർപിരിയലല്ല. നാട്ടിൽ വെച്ച് നമ്മൾ ഈ കാര്യം അവതരിപ്പിച്ചാൽ അത് വലിയ പ്രശ്നമാകും. നിന്റെ പഠനം കഴിയട്ടെ. ഞാൻ ബാംഗ്ലൂരിൽ എല്ലാം റെഡിയാക്കാം. നിനക്ക് അവിടെ ഒരു ജോലി ശരിയാക്കി ഞാൻ അങ്ങോട്ട് കൊണ്ടുവരും."

ജോ അവളുടെ കൈകളിൽ മുഖമമർത്തി സങ്കടപ്പെട്ടു. അവൾ അവനെ ആശ്വസിപ്പിച്ചു.
വിജി: "നമുക്ക് അവിടെ വെച്ച് ആരുമറിയാതെ വിവാഹം കഴിക്കാം ജോ. അവിടെ നമ്മളെ ആരും ചോദ്യം ചെയ്യില്ല. നമ്മുടെ പ്രണയത്തിന് അവിടെ ആരുടെയും അനുവാദം വേണ്ട. നീ എനിക്ക് വാക്ക് തരണം, അതുവരെ നീ എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന്."
ജോ അവളുടെ കണ്ണുകളിലേക്ക് നോക്കി തലയാട്ടി. "വാക്ക് വിജി... നിനക്കല്ലാതെ ഈ ജീവിതം ഞാൻ ആർക്കും നൽകില്ല."

വിജി പോയതോടെ ആ വലിയ വീട് വീണ്ടും ശൂന്യമായി. ചാച്ചനും അമ്മയും തിരിച്ചെത്തി. ജോ പഴയതുപോലെ പഠനത്തിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ പുറമെ ശാന്തനായിരുന്ന ജോയുടെ ഉള്ളിൽ വിജിയുടെ ഓരോ സ്പർശനവും അവൾ നൽകിയ വാക്കും ഒരു കനലായി എരിഞ്ഞുകൊണ്ടിരുന്നു.

വീണ്ടും അവരുടെ പ്രണയം പഴയതുപോലെ വാട്സാപ്പ് ചാറ്റുകളിലേക്കും വീഡിയോ കോളുകളിലേക്കും ചുരുങ്ങി. പക്ഷേ അന്നത്തെ പോലെയായിരുന്നില്ല അത്. ഇപ്പോൾ അതിൽ ദൃഢമായൊരു ലക്ഷ്യമുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദതയിൽ അവർ ബാംഗ്ലൂരിലെ തങ്ങളുടെ സ്വപ്നതുല്യമായ ജീവിതത്തെക്കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചു. വിജി അയക്കുന്ന ഓരോ സന്ദേശവും ജോയ്ക്ക് തന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരമായിരുന്നു.

നാട്ടുകാർക്കും വീട്ടുകാർക്കും ജോ ഇപ്പോഴും ആ പഴയ 'കുട്ടി' തന്നെയായിരുന്നു. എന്നാൽ തന്റെ പ്രണയിനിയെ സ്വന്തമാക്കാൻ ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഒരു കരുത്തുറ്റ പുരുഷൻ അവനുള്ളിൽ വളരുന്നുണ്ടായിരുന്നു. വിജി ബാംഗ്ലൂരിലെ തിരക്കുകൾക്കിടയിലും ജോയ്ക്ക് വേണ്ടിയുള്ള ആ സുരക്ഷിത കൂടൊരുക്കാൻ തുടങ്ങി. വിരഹത്തിന്റെ ആ നാളുകൾ അവർക്കിടയിലെ പ്രണയത്തിന്റെ ആഴം കൂട്ടി.

കാത്തിരിപ്പിന്റെ മാസങ്ങൾക്കൊടുവിൽ വിജിയുടെ വാക്ക് യാഥാർത്ഥ്യമായി. ബാംഗ്ലൂരിലെ ഒരു പ്രമുഖ കമ്പനിയിൽ നിന്ന് ജോയ്ക്ക് ജോബ് ഓഫർ ലെറ്റർ ലഭിച്ചു. വിജി തന്റെ സ്വാധീനം ഉപയോഗിച്ച് വഴിതെളിച്ചതാണെങ്കിലും, ജോയുടെ യോഗ്യതയും അതിന് തുണയായി. ആ കത്ത് കൈയ്യിൽ കിട്ടുമ്പോൾ ജോയുടെ ഉള്ളിൽ സന്തോഷത്തിന്റെ വേലിയേറ്റമായിരുന്നു.
പക്ഷേ, വീട്ടുകാരെ സമ്മതിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. ഒരു രാത്രി ഭക്ഷണത്തിന് ശേഷം ജോ ആ വിഷയം അവതരിപ്പിച്ചു.

ജോ: "ചാച്ചാ, എനിക്ക് ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ നിന്ന് ജോലിക്ക് വിളി വന്നിട്ടുണ്ട്. നല്ലൊരു സാലറിയും കരിയർ ഗ്രോത്തുമുണ്ട്. ഞാൻ അങ്ങോട്ട് പോകാം എന്ന് വിചാരിക്കുന്നു."

ആദ്യം ചാച്ചനും അമ്മയും ഒന്ന് മടിച്ചു. ഏക മകൻ ദൂരെ പോകുന്നത് അവർക്ക് ആലോചിക്കാനായില്ല.

അമ്മ: "എന്തിനാ മോനേ അത്രയും ദൂരെ പോകുന്നത്? ഇവിടെ ചാച്ചന്റെ ബിസിനസ് നോക്കി നടന്നാൽ പോരേ?"

ജോ: "എനിക്ക് സ്വന്തം

💬 Comments

View all comments