Chapter Title : മാതാ പുത്ര PART_001 [ഡോ. കിരാതൻ]
മാതാ പുത്ര
Maathaa Puthraa Part 1 | Author Dr.Kirathan

കടം കയറിയ മുടിയാറായ വീടായിരുന്നു മാധവന്റെത് .......അവനും അവന്‍റെ അമ്മ സീതാലക്ഷ്മിയും വലിയ ആര്‍ഭാടമില്ലാതെ കഴിഞ്ഞ് വരുന്നു.
മാധവന്റെ പിതാവിന് ഗള്‍ഫില്‍ ബിസ്സിനസ്സായിരുന്നു.അങ്ങനെയിരിക്കെ അവിടെയുള്ള ഒരു കട ഏറ്റെടുക്കാന്‍ തീരുമാനിച്ചതും അതില്‍ അവസാനം വല്ലാത്ത നഷ്ടത്തില്‍ കലാശിച്ചതും വിധിയുടെ കളിയാട്ടം പോലെ അവര്‍ സ്വീകരിച്ചു.
അങ്ങനെ എല്ലാ കടവും പേറി നില്‍ക്കുന്ന അവസ്സരത്തില്‍ മാധവനും അമ്മ സീതാലക്ഷ്മിയും നാട്ടിലേക്ക് വരുന്നത്. കടം മുഴുവന്‍ കൊടുത്ത് തീര്‍ക്കാത്തതിനാല്‍ അവന്‍റെ പിതാവിന് പൈസ കൊടുത്ത കൂട്ടുകാര്‍ കേസ്സ് ഫയല്‍ ചെയ്തീരുന്നു. അതിനാല്‍ അവന്‍റെ പിതാവിന് നാട്ടില്‍ എത്തിച്ചേരാന്‍ സാദ്ധിക്കാതെ വന്നു.
ദുരിതത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഹൃദയസ്തംഭനം മൂലം മാധവന്റെ പിതാവ് വിദേശത്ത് വച്ച് മരണപ്പെട്ടു.
അവന്‍റെ പിതാവിന്റെ മരണശേഷം ചെറുപ്പക്കാരിയായ അവന്‍റെ അമ്മ ആ നാട്ടില്‍ പേര് ദോഷമില്ലാതെ ജീവിക്കാന്‍ പെടാപാട് നിറകണ്ണാൽ അവന്‍ അറിഞ്ഞതാണ്. കൂടാതെ കടം നല്‍കിയ ആളുകളുടെ വീട്ടിലേക്കുള്ള വരവും, അവരുടെ ദുഷിച്ച നോട്ടവും എല്ലാം പഠിക്കുന്ന കാലത്ത് അവനെ അസ്വസ്തനാക്കീരുന്നു.
പ്ലസ് റ്റൂവിന് പഠിക്കുന്ന നേരത്താണ് അവന്റെ പിതാവ് മരണപ്പെടുന്നത്. അതിനാൽ എന്തിനും ഏതിനും അമ്മയായിരുന്നു അവന് കൂട്ട്.
അമ്മയുടെ പേര് നഷ്ട്ടപ്പെടാതെ കാത്ത് സൂക്ഷിക്കാന്‍ അവന് നല്ലൊരു ജോലി ആവശ്യമായിരുന്നു. അതിനായി അവന്‍ കഷ്ട്ടപ്പെട്ടു പഠിക്കാന്‍ തുടങ്ങി. എന്തായാലും അവസാനം ഇരുപത്തിമൂന്നാം വയസ്സിന്റെ അവസ്സാനത്തിൽ ഒരു ഗവണ്മെന്‍റ് ജോലി കിട്ടി. സത്യത്തിൽ ആ കുടുബത്തിന് വല്ലാത്ത ആശ്വാസമായിരുന്നു.
കടബാധ്യത പെട്ടെന്ന് അവസാനിപ്പിക്കാന്‍ കിട്ടുന്ന ശബളത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നതിനാല്‍ ഇത്തിരി കഷ്ട്ടപ്പെട്ടു തന്നെയാണവര്‍ ജീവിച്ച് വന്നീരുന്നത്.
വലിയ ആര്‍ഭാടത്തില്‍ ജീവിച്ച് വന്നീരുന്ന അമ്മ കഷ്ട്ടപ്പെടുന്നത് ഒരുപാട് കണ്ട് വളര്‍ന്നതിനാല്‍ അമ്മയ്ക്ക് വേണ്ട കാര്യങ്ങള്‍ പറയാതെ തന്നെ മാധവന്‍ ചെയ്ത് കൊടുക്കുമായിരുന്നു.
അതിലൊന്നായിരുന്നു മദ്യപാനം.
സീതാലക്ഷ്മി മദ്യത്തിന് അടിമയോന്നല്ലെങ്കിലും ഇടക്കൊക്കെ അല്‍പ്പം സേവിക്കുന്നത് അവര്‍ക്ക് ഇഷ്ട്ടമായിരുന്നു. മാധവന്‍ അതിനാല്‍ ഇപ്പോഴും വീട്ടില്‍ മദ്യം വാങ്ങി വയ്ക്കുമായിരുന്നു.
അമ്മയും മകനും ഒരുമിച്ചിരുന്ന് മദ്യം കഴിക്കുകയായിരുന്നു. അവര്‍ അമ്മ മകന് എന്ന വേര്‍തിരിവില്ലാത്ത വിധം നല്ലൊരു ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പോലെയാണ് മകനും അമ്മയും കഴിഞ്ഞ് വന്നീരുന്നത്.
ദിനങ്ങൾ അല്ലലില്ലാതെ കടന്ന് പോകുന്ന നിമിഷങ്ങൾ. കടങ്ങൾ ഏറെ കുറെയെല്ലാം വീട്ടിയ ദിനങ്ങൾ. അതിനിടയിൽ മാധവന്റെ പിതാവിന്റെ പേരിൽ നാട്ടിൽ കിടന്നിരുന്ന വസ്തുവകളിൽ മേലുള്ള കേസ്സ് അനുകൂലമായി വിധി വന്നു. അതിൽ നിന്നുള്ള
💬 Comments
View all comments