Chapter Title : മാതാ പുത്ര PART_008 [ഡോ. കിരാതൻ]
"... അമ്മയുടെ ഇഷ്ട്ടം അതാണെങ്കിൽ, അങ്ങനെ തന്നെയാകട്ടെ ..... ".
മാധവൻ അമർഷത്തോടെ ഫോൺ കട്ട് ചെയ്തു. സീതാലക്ഷ്മി അതിനിടയിൽ മനസ്സിന്റെ ആശ്വാസം പൂണ്ടത് അവൻ അറിഞ്ഞതേയില്ല.
---------------------------------
രാവിലെ എഴുന്നേൽക്കാൻ നോക്കുബോഴാണ് കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടത്. വസ്ത്രങ്ങൾ ശരിയാക്കിക്കൊണ്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ രണ്ട് സ്ത്രീകൾ. അൽപ്പം തടിച്ച സ്ത്രീയും മറ്റേത് അവരുടെ മകളാണെന്ന് തോന്നിപ്പിക്കുന്ന മെലിഞ്ഞ സുന്ദരിയും.
" . ..... ആരാണ് .... മനസ്സിലായില്ല .... ".
"..... .. ഞങ്ങൾ.... ഞങ്ങൾ .... ". പ്രായത്തിൽ മൂത്ത സ്ത്രീ വാക്കുകൾ കിട്ടാതെ പകച്ചു.
" ..... ധൈര്യമായി പറയൂ ..... നിങ്ങൾ ആരാണ് ... ".
"..... കുട്ടിയുടെ അമ്മ ഒന്നും പറഞ്ഞില്ലേ .... ഞാൻ ആന്റണിയുടെ അമ്മയാണ് ... ഇപ്പോൾ കേസ് നടക്കുന്ന ..... ".
അവർ പറഞ്ഞത് കേട്ടതും , മാധവൻ വാതിൽ കൊട്ടിയടച്ചു.
അൽപ്പ നേരം മാധവൻ വാതിലിൽ ചാരി തന്നെ നിന്നു. ഫോണിന്റെ ചിലമ്പിച്ച അവനെ ഉണർത്തി.
സീതാലക്ഷ്മിയായിരുന്നു ഫോണിൽ.....
" .... മാധവാ .... ഇപ്പോൾ അവിടെ ഉള്ളവരെ നീ വീട്ടിൽ താമസിപ്പിക്കണം .... മറിച്ചോന്നും പറയേണ്ടാ ..... ". സീതാലക്ഷ്മിയുടെ സ്പഷ്ടമായ ശബ്ദം ഫോണിന്റെ സ്പീക്കറിൽ നിന്നെന്ന പോലെ മുഴങ്ങി.
" ...... അമ്മേ ..... അമ്മേയെന്താ പറയുന്നേ .... അവർ.. അവർ അമ്മയെ ....". മാധവൻ വികാരഭരിതനായി വാക്കുകൾക്കായി ഉഴറി.
" ...... മോനേ .... അവരല്ലല്ലോ .... അവരെന്ത് പിഴച്ചു. ..... ജീവിതം എന്നൊക്കെ പറയുന്നത് ചിലപ്പോൾ ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത സമസ്യയാണ് .... നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളു .... ഇപ്പോൾ മോൻ അമ്മ പറയുന്നത് കേൾക്ക് ..".
" ..... അമ്മേ ..... എന്നാലും ......".
" ...... കഷ്ട്ടപ്പെടുന്നവർക്കാണ് മോനെ നമ്മൾ എന്തെങ്കിലും ചെയേണ്ടത് എന്ന് മരിച്ച് പോയ വിജയാനങ്കിൾ പറയുമായിരുന്നു ..... ഇപ്പോൾ കേസും കാര്യവുമായി അവർക്ക് വാടക വീട് വിട്ട് ഇറങ്ങേണ്ടി വന്നു .... കിടക്കാൻ ഒരു സ്ഥലം പോലുമില്ല .... നമ്മൾ പ്രത്യക്ഷത്തിൽ കാരണക്കാരല്ലെങ്കിലും, നമ്മൾ കൊടുത്ത കേസ്സ് ഒരു കാരണമല്ലേ അവർക്ക് വാടക വീട് നഷ്ടപ്പെടാൻ കാരണം ..... ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ല മാധവാ .... പ്രായമെത്തിയ ഒരു പെൺകുട്ടി ആ അമ്മയുടെ ഒപ്പമുണ്ട് ..... അതിനെയും കൊണ്ട് എങ്ങിനെ തെരുവിലേക്കിറങ്ങും .....
💬 Comments
View all comments