Chapter Title : മാതാ പുത്ര PART_011 [ഡോ. കിരാതൻ]
വിളിച്ചിരിക്കുന്നു. അവളുടെ നമ്പറിലേക്ക് തിരിച്ച് വിളിച്ചു. നമ്പർ ബിസിയായതിനാൽ തിരിച്ച് വിളിക്കട്ടെ എന്ന് വിചാരിച്ച് ഉമ്മറത്തിരുന്നു.
മാധവന്റെ ഫോൺ വീണ്ടും ചിലച്ചു.
അനിതയായിരുന്നു. വൈകിട്ട് വക്കീൽ ഓഫിസ് വരെ വരാൻ പറഞ്ഞുകൊണ്ട് വച്ചു. കോടതിയുടെ വരാന്തയിൽ നിന്നുകൊണ്ട് അധികം സംസാരിക്കാൻ അവൾക്കും സാധിക്കില്ല എന്നത് മാധവന് മനസ്സിലായതിനാൽ സംസാരം മുറിഞ്ഞതിൽ അവന് വിഷമമൊന്നും തോന്നിയില്ല.
അടുത്തുള്ള കടയിൽ നിന്നും പതുക്കെ നടന്ന് വരുന്ന മേരിയോട് അനിത വിളിച്ച കാര്യം പറഞ്ഞു. അവരുടെ മുഖത്ത് പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു.
" .... അനിത വക്കീൽ എല്ലാം ശരിയാക്കാമെന്നല്ലേ പറഞ്ഞത് ... ".
" ... എല്ലാം ശരിയാകും മേരിയമ്മേ ... ഞാൻ അവിടം വരെ പോയി അന്വേഷിച്ചിട്ട് വരാം ... ".
" ... ഞങ്ങൾ വരണോ .... ".
"... വേണ്ടാ മേരിയമ്മേ .... സോളമന്റെ കാര്യം ശരിയാകാതെ നിങ്ങൾ നാട്ടിലേക്ക് വരുന്നത് ബുദ്ധിയല്ല ... അവന്റെ ചില്ലറ കഞ്ചാവല്ലല്ലോ അന്ന് പിടിച്ചത് .... ".
" .... തല തെറിച്ച കെട്ട്യോന്റെ അപ്പന്റെയും മകന്റെയും കന്നന്തിറിവിന് ഞങ്ങളെന്താ ചെയ്യുക ... ".
മേരി അന്തരീക്ഷത്തിൽ നോക്കിക്കൊണ്ട് നിശ്വാസം വിട്ടു. മാധവൻ അവരെ മുറിയുടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
" .... എന്തായാലും ഞാനൊന്ന് പോയിട്ട് വരാം ... ".
മാധവൻ വസ്ത്രം മാറാനായി ബാഗിൽ തപ്പാൻ തുടങ്ങി. മേരി അപ്പോഴേക്കും അടുക്കളയിൽ പോയി ഉച്ചയൂണ് തയ്യാറാക്കൽ വേഗത്തിലാക്കി.
മാധവന് വേഗത്തിൽ അനിതയുടെ അടുത്തെത്താൻ കൊതിച്ചു. പക്ഷെ അടുക്കളയിൽ നിന്നും കറി വറുത്തിടുന്ന മണം കേട്ടപ്പോൾ യാത്ര ഭക്ഷണത്തിന് ശേഷമാകാമെന്ന് കരുതി.
നല്ല സ്വാദുള്ള കറിയും കൂട്ടി നന്നായി ഭക്ഷണം കഴിച്ച് മാധവൻ നഗരത്തിലേക്ക് യാത്രയായി. വഴിയരികിൽ നിന്ന് നല്ല ചെറു നാരങ്ങ കണ്ടപ്പോൾ അത് വാങ്ങി. വോഡ്കയിൽ പിഴിഞ്ഞൊഴിച്ചടിക്കാൻ അവന് കൊതി തോന്നി. ബിവറേജിൽ നിർത്തിമുന്തിയ ഇനം വോഡ്കയും വാങ്ങിയാണ് പിന്നീട് അവന്റെ യാത്ര.
ഹൈറേഞ്ചുകൾ അതി വേഗത്തിലോടിച്ച് നഗരത്തിൽ എത്താറായപ്പോൾ അനിതയുടെ വിളി വന്നു. ഹൈവേയിൽ ഉള്ള ഒരു റെസ്റ്റോറന്റിൽ സോളമനെ കാത്ത് ഇരിക്കുന്നു. വേഗം എത്തിച്ചേരാനായിരുന്നു സന്ദേശം.
മാധവൻ വളരെ വേഗത്തിൽ വണ്ടിയോടിച്ചെങ്കിലും നഗരത്തിലെ ട്രാഫിക്ക് കാരണം പറഞ്ഞ സമയത്തിനും വൈകിയാണ് എത്തിയത്.
യാതൊരു മുഷിപ്പുമില്ലാതെ അനിത അവനെ സ്വീകരിച്ചു. സോളമൻ അവിടെ കാണാനില്ലായിരുന്നു.
" ... എന്ത് പറയുന്നു മാധവാ രണ്ടാളും .... ".
കള്ളച്ചിരി
💬 Comments
View all comments