0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8462

മധുര പതിനെട്ടിൽ ആയിഷ 1

Madhura Pathinettil Ayisha Part 1 | Author : Gilli Bala


https://ibb.co/rGNSJhzR

ഷട്ടറിട്ട എയർകണ്ടീഷൻഡ് മുറിക്കുള്ളിൽ ഹെയർ ഡ്രയറുകളുടെയും പെർഫ്യൂമുകളുടെയും മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഫൈസൽ എന്ന ഫൈസി തന്റെ റിസപ്ഷൻ ഡെസ്കിന് പിന്നിലെ കസേരയിൽ ചാരിയിരുന്ന് ഗ്ലാസ് ഡോറിന് അപ്പുറത്തെ ടൗണിലെ തിരക്കുകളിലേക്ക് നോക്കി.

ദുബായിലെ മൂന്ന് വർഷത്തെ മടുപ്പിക്കുന്ന പ്രവാസത്തിന് ശേഷം നാട്ടിലെ ഈ ബ്യൂട്ടി ഷോപ്പ് അവന് കേവലം ഒരു വരുമാനമാർഗ്ഗമല്ല, മറിച്ച് സമാധാനമുള്ള ഒരു താവളമായിരുന്നു. ജോലിക്കാർ അവരുടെ പണികളിൽ മുഴുകിയിരിക്കുന്നു. കാര്യമായ തിരക്കുകളില്ലാത്ത ഒരു ഉച്ചനേരം.

​പെട്ടെന്നാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്. ഡിസ്‌പ്ലേയിൽ തെളിഞ്ഞ 'ആമിന ഇളയമ്മ' എന്ന പേര് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

​"എന്താ ഇളയമ്മേ ഈ നേരത്ത്? ബേക്കറിയിൽ നല്ല തിരക്കാണോ?"

ഫോൺ എടുത്തപാടെ ഫൈസി ചോദിച്ചു.

​മറുപുറത്ത് ആമിനയുടെ ശബ്ദത്തിൽ ഒരുതരം ആകുലതയും അതേസമയം ഒരു കാര്യസാധ്യത്തിന്റെ പ്രതീക്ഷയുമുണ്ടായിരുന്നു.

ആ വിളിക്കുന്നത് അവന്റെ അച്ഛന്റെ സഹോദരിയാണ്(ഇളേമ്മ )

ഭർത്താവിന്റെ വേർപാടിന് ശേഷം ആ ബേക്കറിയും മകൾ ആയിഷയും മാത്രമായിരുന്നു ആ 48-കാരിയുടെ ലോകം. വൈകി ഉണ്ടായ മകളായതുകൊണ്ട് തന്നെ ആയിഷ അവർക്ക് മകൾ എന്നതിലുപരി ഒരു നിഴലായിരുന്നു.

​"തിരക്കൊക്കെ ഉണ്ട് ഫൈസി... പക്ഷെ എനിക്കിപ്പോൾ അതല്ല ചിന്ത... ആ ഐഷുവിന്റെ കാര്യമാണ്.

പെണ്ണിന് വാശിക്ക് ഒരു കുറവുമില്ല. ബാംഗ്ലൂരിൽ തന്നെ പഠിക്കണമത്രേ! അവിടെ ഏതോ വലിയ കോളേജിൽ അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞു നടക്കുകയാ... എനിക്ക് ഈ കട കഴിഞ്ഞാൽ അവളല്ലേ ഉള്ളു."

​ഫൈസി ചിരിച്ചു.

"അവൾ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ ഇളയമ്മേ, പ്ലസ് ടു കഴിഞ്ഞില്ലേ. അവൾക്ക് ഇഷ്ടമുള്ളത് പഠിക്കട്ടെ."

​"അതൊക്കെ ശരിയാ... പക്ഷെ അവളെ തനിച്ച് അങ്ങോട്ട് വിടാൻ എനിക്കൊരു പേടി. എനിക്ക് ഈ കട ഇട്ടിട്ട് വരാനും പറ്റില്ല. നിനക്കറിയാലോ, നമുക്ക് ആകെയുള്ള ഒരാൾ നീയല്ലേ... അവളെ അവിടെ കൊണ്ടുപോയി ചേർക്കാൻ നീ കൂടെ ഒന്ന് പോകുമോ? നിനക്ക് അവിടെ കടയിൽ തിരക്കുണ്ടാവുമോ എന്ന് പേടിച്ചാ ഞാൻ ചോദിക്കുന്നത്."

​ആമിനയുടെ വാക്കുകളിലെ വിറയൽ ഫൈസി തിരിച്ചറിഞ്ഞു. അവർക്ക് താൻ വെറുമൊരു ജ്യേഷ്ഠസഹോദരന്റെ മകനല്ല, സ്വന്തം മകനെപ്പോലെ ഒരാളാണെന്ന് അവനറിയാം.

ബന്ധം കൊണ്ട് അല്ലെങ്കിൽ പോലും ആയിഷയ്ക്ക് ഒരു ആങ്ങളയുടെ സ്ഥാനം എപ്പോഴും തനിക്കാണെന്ന് അവനും ബോധ്യമുണ്ട്. ഗൾഫിൽ പോയതിന് ശേഷം വന്ന ആ ചെറിയ അകലം ഒഴിച്ചാൽ , ഇന്നും അവൾ അവന് പഴയ ആ കുറുമ്പിയായ 'ഐഷു' തന്നെയാണ്.

​"അതിനെന്താ ഇളയമ്മേ, ഞാൻ വരാലോ. കടയിൽ പിള്ളേരുണ്ട്, അവർ നോക്കിക്കോളും. എപ്പോഴാ പോകേണ്ടതെന്ന് പറഞ്ഞാൽ മതി."

​"രണ്ടു ദിവസം കഴിഞ്ഞ് അവളുടെ ബർത്ത്ഡേ ആണ്. അത് കഴിഞ്ഞിട്ട്

💬 Comments

View all comments