0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 1437

ഒരിക്കൽ കൂടി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നല്ലേയുള്ളൂ!

"എന്താ നിങ്ങടെ മേത്ത് ഒരു മണം? ഒരു മാതിരി ജമന്തിപ്പൂവിന്റെ മണം?"

അയാളുടെ നെഞ്ചിലേക്കും ചുമലിലേക്കും മൂക്കടുപ്പിച്ച് പിടിച്ച് ഷാനി ചോദിച്ചു.

"ജമന്തിപ്പൂക്കളോ?"

അയാൾ സംശയിച്ചു.

"വട്ടാണോ?"

****************************************

"നമ്മള് പറഞ്ഞപോലെ നാളെ കഴിഞ്ഞ് എനിക്ക് ഏലീയാസിന്റെ വീട്ടിൽ പോകാൻ പറ്റൂന്ന് തോന്നുന്നില്ല എന്റെ ഷാനി,"

വൈകുന്നേരം, ആരോടോ ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഫിറോസ് ഷാനിയോട് പറഞ്ഞു.

"കാര്യം അന്ന് ഹോളിഡേ ആണേലും സംഘടനേടെ മീറ്റിങ് ഉണ്ട്. അതീന്ന് ഒഴിവാക്കാൻ പറ്റുകേല. പ്രത്യേകിച്ചും എന്നെ ജോയിന്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ്!"

എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ്റ് സെക്രട്ടറിയായി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു കഴിഞ്ഞ മാസം.

"അയ്യോ അപ്പൊ എന്നാ ചെയ്യും?"

ഷാനി വിഷമത്തോടെ ചോദിച്ചു.

"അടുത്താഴ്ചത്തെക്ക് മാറ്റിവെക്കാം,"

അയാൾ നിരുന്മേഷവാനായി പറഞ്ഞു.

റെജീനയെ ഒന്ന് കാണാനും തക്കം കിട്ടിയാൽ അവളെ ഒന്നനുഭവിക്കാനും സ്വപ്നം കണ്ടിരുന്ന ഫിറോസ് ശരിക്കും ഉദാസീനനായിരുന്നു.

"അടുത്ത ആഴ്ച്ച എന്നുപറഞ്ഞാൽ എപ്പഴാ ഫിറോസ്?"

നിരാശയോടെ ശനി ചോദിച്ചു.

"എല്ലാ ഞായറും നമ്മൾ ഓൾറെഡി ഓരോ പ്രോഗ്രാമിനായി നേരത്തെ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു....നാളെ കഴിഞ്ഞാണ് കറക്റ്റ് ആപ്റ്റായ ദിവസം!"

"ശരിയാണല്ലോ!"

പെട്ടെന്നോർമ്മിച്ച് ഫിറോസ് പറഞ്ഞു.

ഷാനി ഗൗരവപൂര്ണമായി എന്തോ ആലോചിക്കുന്നത് കണ്ടു.

"എന്താടീ?"

അയാൾ ചോദിച്ചു.

"ഞാൻ ഒന്ന് പോയാലോ?"

അവൾ പെട്ടെന്ന് ചോദിച്ചു.

"നീയോ?"

"അതെ..അധികം ദൂരം ഒന്നുമില്ലല്ലോ.."

"ഇല്ല പക്ഷെ ...കാടിന് നടുവിലൂടെ ഒരു അരമണിക്കൂർ നടക്കണം,"

"ആളുകളൊക്കെ നടക്കുന്ന വഴിയല്ലേ? അപ്പൊ പേടിക്കാൻ ഒന്നുമില്ലല്ലോ...ആനയിറങ്ങുന്ന വഴിയൊന്നുമല്ലല്ലോ?"

"ആനേം ചെനേം ഒന്നുമില്ല...വല്ല കാട്ടാടോ മുള്ളൻപന്നിയോ അല്ലേൽ പാമ്പോ ഒക്കെ കണ്ടെന്നെരിക്കും,"

"അത്രേയുള്ളു? സാരമില്ല. ഞാൻ പോട്ടെ?"

"നിനക്ക് ഇഷ്ടമാണേൽ പോ. സ്ഥലോം കാര്യോം ഒക്കെ ഒന്ന് കണ്ടിരിക്കാല്ലോ,"

ശനിയാഴ്ച്ച വെളുപ്പിന് ഫിറോസ് പോയതിന് ഷാനി സ്‌കൂട്ടറിൽ പുറപ്പെട്ടു.

ഫിറോസ് പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിച്ച് അവൾ മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.

ഫിറോസിന്റെ സുഹൃത്ത് രാമചന്ദ്രനെ മുമ്പ് രണ്ടു തവണ കണ്ടിട്ടുണ്ട്.

ഒരിക്കൽ വീട്ടിൽ വന്നിരുന്നു.

അന്ന് പക്ഷെ അവിടെ അയാളുണ്ടായിരുന്നില്ല.

അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

💬 Comments

View all comments