Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]
പറഞ്ഞു..
"സാരമില്ല വാവേ പോട്ടെ അവർക്കു തെറ്റ് പറ്റിയതാകും എന്റെ മോള് കരയണ്ട എന്റെ പെണ്ണിനെ ഉപദ്രവിച്ചിരുന്നേ കൊന്നേനെ ഞാൻ എല്ലാത്തിനേം ചെയ്യാത്ത തെറ്റിന് അല്ലെ എന്റെ ജീവനെ അവര്"
അവൻ ഒന്ന് പറഞ്ഞു നിർത്തി..
"സാരമില്ല ഏട്ടാ ഇതു ഞാൻ അനുഭവിക്കേണ്ടത് ആയിരിക്കും അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കില്ലല്ലോ"
അവൾ ഒന്ന് കണ്ണു തുടച്ചു കോണ്ടു തന്റെ ഭാഗത്തെ തെറ്റിനെ അവന്റെ മുന്നിൽ എങ്കിലും മനസ് കൊണ്ട് ന്യായികരിക്കാൻ വേണ്ടി പറഞ്ഞു...
"എന്നാലും ആരായിരിക്കും മോളെ ദാമുവേട്ടനെ കൊന്നത് അയാളോട് പക തോന്നാൻ മാത്രം തറവാട്ടിൽ ആരുമില്ല പിന്നെ എവിടുന്നാ ആ രാത്രി ആൾകാർ വന്നേ"
അവൻ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..
"എനിക്ക് ഒന്നും അറിയില്ല ഏട്ടാ ആരെയോ പിടിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞു അവര് അന്ന് രാത്രി എന്റെ കഷ്ടകാലത്തിനു പുറത്തു അയയിൽ ഇട്ട തുണി എടുക്കാൻ ഒന്ന് പുറത്തു ഇറങ്ങിയായിരുന്നു ഞാൻ.. അതാ പൊല്ലാപ്പ് ആയതു. പോലീസുക്കാര് പുറത്തു ഇറങ്ങിയായിരുന്നോ എന്ന് ചോദിച്ചപ്പോ ആണെന്ന് ഞാൻ പറഞ്ഞു പോയി.. എന്തിനാണ് എന്ന് പറയും മുന്പേ അവര് തന്നെ ഓരോ കഥ ഉണ്ടാക്കി പറഞ്ഞു എന്നെ പിടിച്ചോണ്ട് പോയതാ ഏട്ടാ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തിന്"
താൻ കാണിക്കുന്നതും പറയുന്നതും കള്ളം ആണെങ്കിലും അവന്റെ മുന്നിൽ അവൾക്കു വേറെ വഴി ഇല്ലായിരുന്നു..
"സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു ഇനി അതോർത്തു കരയാനൊന്നും നിൽക്കണ്ട എന്റെ മോള് ഏട്ടൻ ഇവിടെ പേടിച്ചു ജീവൻ പോയ പോലെ ആയിരുന്നു മോഹനേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോഴാ നിന്റെ ശബ്‌ദം കേട്ടപ്പോഴാ ശ്വാസം നേരെ വീണത് വാവേ നീ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ല മോളെ.. നിന്റെ ഉള്ളം ഒന്ന് വേദനിച്ച ജീവൻ പോകുന്നത് ഇവിടെയാ അടുത്ത് ഒന്ന് ഉണ്ടാവാൻ കൊതിച്ചു പോകുവാ വാവേ ഞാൻ"
അവൻ സ്നേഹത്തോടെ പറഞ്ഞു..
തന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന മനുവേട്ടനെ ആണല്ലോ താൻ ചതിച്ചെത്തെന്നു ഓർത്തപ്പോൾ അവൾ അറിയാതെ കരഞ്ഞു പോയി..
"വാവേ ഇനി കരയല്ലേ അത് വിട്ടേക്ക് ഞാൻ ഉടനെ നാട്ടിൽ വരാൻ പോവാ വയ്യ ഇങ്ങനെ എനിക്ക് നിന്നെ കാണണം നിന്റെ അടുത്ത് ഉണ്ടാവണം എനിക്ക് ലീവ് കിട്ടിയിട്ടുണ്ട് എന്റെ മോളെ കാണാൻ കൊതിയാവ എനിക്ക് എവിടെ എന്റെ മീനുട്ടി ഉറങ്ങിയോ അവളു"
മനു ഒന്ന് മോളെ അന്വേഷിച്ചു...
"ഉറങ്ങി ഏട്ടാ അവളു നേരത്തെ ഉറങ്ങും പിന്നെ
💬 Comments
View all comments