Chapter Title : മഞ്ഞുരുകും കാലം 5 [വിശ്വാമിത്രൻ]
അപ്പോഴാണറിഞ്ഞത്. "വോ, തന്നെ, ഡൽഹിയിലൊക്കെ ജുദ്ധം എന്നാണ് പറേണത്". പണ്ട് പോളി പഠിച്ചുകഴിഞ്ഞു കുറച്ചു കാലം ശശിയണ്ണൻ ഡൽഹിയിലെ ഏതോ കൂറ കെമിക്കൽ ഫാക്ടറിയിൽ നിന്നിരുന്നു. അതിന്റെ സീനിയോറിറ്റി അണ്ണൻ അപ്പോൾ വിതറി. ബിബിൻ തിരിച്ചു കോമയിലേക്ക് പോയി. മൂന്നാം വർഷത്തിലെ ആദ്യ സെമെസ്റ്ററിലെ ഓണാവധിക്കാണ് ഞങ്ങൾക്ക് ടൂർ. ഓണത്തിന്റെ പത്തു ദിവസവും അല്ലാതെ അഞ്ചു ദിവസം കൂട്ടി മൊത്തം പതിനഞ്ചു ദിവസം. അതിന്റെ "പ്ലാനിങ് ആൻഡ് ഇനിഷിയേറ്റീവ്" കമ്മിറ്റിയിലെ അംഗങ്ങൾ ഒത്തുകൂടി പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു അവസാനം ജവാനിലും ഓംലെറ്റിലും എത്തി നിക്കുന്ന സമയത്താണ് ഞാൻ ശശിയണ്ണനോട് ഉപദേശം ചോയ്ച്ചത്. അതെന്റെ തെറ്റ്. പക്ഷെ അണ്ണൻ പറഞ്ഞതിലും കാര്യമുണ്ട്. കാരണം, ക്ലാസ്സിലെ പ്രധാന സഖാവുമാരിലൊരാളും, അടുത്ത യൂണിയൻ ജനറൽ സെക്രട്ടറി ആവും എന്ന് എകദേശം ഉറപ്പായ ജിതിൻ രമേശന് അവളുടെ മേലൊരു കണ്ണുണ്ടെന്ന് കാരക്കമ്പി എനിക്ക് കിട്ടിയിരുന്നു. കാസർകോടുകാരനും സുമുഖനും കവിയും ട്രാക്ക് ആൻഡ് ഫീൽഡ് കോളേജ് ടീമിലുള്ള ജിതിനുമായി നമ്മക്കൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അന്നെനിക്കുണ്ടായിരുന്നു. അതോണ്ട് നേരിട്ട് തന്നെ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. മേഘം സിനിമയിൽ പെണ്ണ്-വിഷയത്തിൽ തർക്കമുണ്ടാവുമ്പോൾ ശ്രീനിവാസൻ മമ്മൂട്ടിയുടെ അടുത്ത് ചോദിയ്ക്കാൻ പോവുമ്പോ പുള്ളി തോക്കുമായി ഇറങ്ങിവരുന്ന സീനില്ലേ? "തീപെട്ടിയുണ്ടാ?" എന്ന് വെള്ളിവീണ ശബ്ദത്തിൽ ശ്രീനിവാസൻ ചോദിക്കുന്ന സീൻ? അതേപോലെതന്നെ സംഭവിച്ചു. ഒരു ബുധനാഴ്ച ലാബ് കഴിഞ്ഞു ബാഗെടുക്കാൻ അവളു ക്ലാസിൽ വന്നപ്പോൾ വാതിലിൽ ഞാൻ കാത്തുനിന്നു. ഒരു രണ്ടുലിറ്റർ വിയർപ്പ് അപ്പൊ തന്നെ എന്റെ ഷർട്ടിന്മേൽ ഉണ്ടായിരുന്നു. "എന്തെ?" എന്നർത്ഥത്തിൽ അവൾ ആംഗ്യം കാണിച്ചപ്പോൾ "മായിക റബ്ബറുണ്ടാ?" എന്ന് ചോദിച്ചു, ഉത്തരംപോലും കേൾക്കാൻ നിൽക്കാതെ ഞാനവിടുന്നു തടിയൂരി.
💬 Comments
View all comments