0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 603

ടെക് എടുത്തത്. അതും മെക്കാനിക്കൽ ബ്രാഞ്ച്. കണ്ടൻ്റ് എഴുതുന്നതും ക്യാമറാ വർക്ക് ചെയ്യുന്നതും അവനാണെങ്കിലും ക്യാമറക്ക് മുൻപിൽ മുഖം കാണിക്കാൻ വലിയ മടിയാണ്.

ജംഷീർ അലി... എൻ്റെയൊരു പ്രിയപ്പെട്ട കൂട്ടുകാരൻ. അണ്ടർ ട്വൻ്റി തയ്ക്വോണ്ട ചാമ്പ്യൻ. ഇപ്പോൾ ഇരുപത്തി ഒന്ന് ആയി. അവൻ്റെ നിർബന്ധത്തിന് വഴങ്ങി  ഒരിക്കൽ ഞാൻ അക്കാദമിയിൽ പോവുകയുണ്ടായി. അന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഞാനും മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തയ്ക്വോണ്ടയെക്കാൾ കരാട്ടേയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അതിനു താഴത്തെ നിലയിൽ ഒരു ജിം ഓപ്പൺ ചെയ്തപ്പോൾ അവിടെ അഡ്മിഷനെടുക്കുകയും ചെയ്തു. അത് ഒരു ശീലമായി മാറാൻ അധികം താമസമൊന്നുമുണ്ടായില്ല.

ഇന്ന് മേടം പതിനൊന്നാണ്. രാവിലെ ചായക്ക്  ഇഡ്ഡലിയും സാമ്പാറുമാണ്.  കായം ചേർത്ത് വറുത്തരച്ചുണ്ടാക്കിയ സാമ്പാറിൻ്റെ ഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്നു കയറി. പ്രഭാതത്തിലെ ഉപാസനയും പൂജയും കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി. ഇഡ്ഡലി തട്ടിൽ വെളിച്ചണ്ണയിൽ മുക്കിയ ശീല കൊണ്ട് ഒപ്പി മാവ് കോരിയൊഴിച്ച് അടച്ച് പോലും വെക്കാതെ രേണു അടുത്ത് വന്ന് എന്നെ വാസനിച്ചു നോക്കി.

"നല്ല വാസനയാണല്ലോ കണ്ണാ. സുഖമുള്ള ഒരു പ്രത്യേക മണം. അച്ഛൻ രാവിലെ പൂജ കഴിഞ്ഞ് ചായ കുടിക്കാൻ വന്നിരിക്കുമ്പോളത്തെ അതേ മണം"

അച്ഛച്ഛൻ്റെ ഗന്ധമാണ് എനിക്കെന്നാണ് രേണു പറയുന്നത്. അച്ഛച്ഛൻ ചെയ്യുന്ന അതേ പൂജയാണ് രാവിലെ ഞാൻ ചെയ്തത്. ഇന്നൊരു പ്രധാനപ്പെട്ട ദിവസമാണ്. അതാണ് വിധി വിധാനങ്ങളോട് കൂടി യന്ത്രം വരച്ച് നെയ്യും തെച്ചിപ്പൂവും കറുകയും എള്ളും ആയിരത്തി ഒന്ന് ഉരു മന്ത്രം ചൊല്ലി ഹോമിച്ചത്. സാധാരണ ദിനങ്ങളിൽ മന്ത്രോച്ചാരണത്തോടെയുള്ള ഉപാസനയാണ് പതിവ്. രാവിലെ നിലവിളക്ക് കൊളുത്തി ധ്യാന ശ്ലോകങ്ങൾ ചൊല്ലും. വൈകുന്നേരം സന്ധ്യാവന്ദനത്തിനൊപ്പം അത്യാവശ്യം ചില മൂർത്തികളെ ഒരു സാധകൻ എന്ന നിലക്ക് മൂലമന്ത്രം ചൊല്ലി മാനസപൂജ ചെയ്ത് ഉദ്വംസിക്കും. അത്ര മാത്രം.

കർപ്പൂരവും ചന്ദനവും പൂജക്കുപയോഗിക്കുന്ന മറ്റു ചില കൂട്ടുകളുടെ സുഗന്ധവും ആയി എല്ലാം കൂടി കലർന്ന നൈർമ്മല്യമുള്ള  പരിമളമാണ് അച്ഛച്ഛൻ്റെ ഗന്ധമായി രേണുവിന് തോന്നിയത്. ചിലപ്പോൾ അച്ഛച്ഛൻ അടുത്തുണ്ടാവും. മരിച്ചവരെ കുറിച്ചോർക്കുമ്പോഴോ മരിച്ചവർ അടുത്ത് വരുമ്പോഴോ ഒക്കെ ഇതുപോലത്തെ സുഗന്ധമുണ്ടാവും. അല്ലെങ്കിൽ

💬 Comments

View all comments