Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
വീട് പൂട്ടി ഇറങ്ങി. ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് വെറുതേ ഓടി കൊണ്ടിരുന്നു.
ഫോൺ റിങ് ചെയ്യുന്നു. ഞാൻ ഒരു പെട്ടിക്കടയുടെ ഓരത്ത് ബൈക്ക് നിർത്തി. ജുമൈലത്തിൻ്റെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞു. ലക്ഷ്യമില്ലാതെ കണ്ണൂർ റോഡിൽ ഉരുണ്ടുകൊണ്ടിരുന്ന ചക്രങ്ങൾ തിരൂരങ്ങാടിയിലേക്ക് പ്രയാണമാരംഭിച്ചു.
ജിത്തുവും അരവിന്ദും എൻ്റെ കൂടെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസെന്ന പേരിൽ പലതും ചെയ്ത് ജിത്തു ആയിരത്തി ഇരുനൂറിൽ ആയിരത്തി ഇരുന്നൂറും ഒപ്പിച്ചപ്പോൾ ഞാനും അരവിന്ദും ഫുൾ എ പ്ലസുകളുമായി സംതൃപ്തിയടയുകയായിരുന്നു. തൊണ്ണൂറ്റേഴു ശതമാനം തെറ്റില്ലാത്ത ഒരു പേർസൻ്റേജ് തന്നെയാണ്. പ്ലസ് ടു കഴിഞ്ഞ് കാർത്തിക അവളുടെ അച്ഛനേപ്പോലെ ടീച്ചിങ് ഫീൽഡിലേക്ക് തിരിയാൻ ആഗ്രഹിച്ച് ഡിഗ്രിക്ക് ചേർന്നു.
രേണു നടന്ന വഴിയിലൂടെ സഞ്ചരിക്കാം എന്ന് കരുതി ഐസർ ലക്ഷ്യമാക്കിയ സമയത്താണ് ആറളത്തെ ഇല്ലത്തുള്ള എൻ്റെ ചേച്ചിമാർ എന്നെ നീറ്റെഴുതാൻ ബ്രെയിൻ വാഷ് ചെയ്തത്. ഐ ഐ എസ് സി യിലോ ഐസറിലോ പോകാൻ ഉദ്ദേശിച്ചിരുന്നത് കൊണ്ട് പ്ലസ് ടു കഴിഞ്ഞ ഉടനെ എൻട്രൻസ് എഴുതാൻ ഞാൻ മിനക്കെട്ടിരുന്നില്ല. അന്ന് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയ സമയമായിരുന്നു. ജിത്തുവും അരവിന്ദും റിപ്പീറ്റ് ചെയ്യാൻ കോട്ടയത്തേക്ക് വണ്ടി കയറിയപ്പോൾ ഞാനും അവരുടെ കൂടെ കയറി. അവർ രണ്ടും നീറ്റിൻ്റെ ആൾക്കാരായത് കൊണ്ട് ജെ ടു ബാച്ചിലായിരുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും മനസ്സിലുണ്ടായിരുന്നില്ല. എല്ലാം എഴുതി നോക്കാം എന്നും അഥവാ കിട്ടിയില്ലെങ്കിൽ കാർത്തികയേപ്പോലെ ഒരു ബി എസ് സി ഫിസിക്സ് ഡിഗ്രി എടുക്കാം എന്നും ഞാൻ കരുതി.
ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ പഠനം തുടങ്ങിയ കാലം. അന്ന് ഒരു ദിവസം ഉച്ചക്ക് ശേഷം മുഴുവൻ മാത് സായിരുന്നു. റിട്ടയർമെൻ്റിനു ശേഷം എൻട്രൻസ് ടീച്ചിങ്ങിലേക്ക് മാറിയ പ്രൊഫസർ ശേഷാദ്രി പ്രോബ്ലംസ് മാത്രമുള്ള തടിച്ച ഒരു പുസ്തകവുമായാണ് അന്ന് ക്ലാസിലെത്തിയത്.
ഇൻ്റഗ്രേഷനായിരുന്നു. പ്രോബ്ലം ബോർഡിൽ എഴുതും. അറിയുന്നവർ എഴുന്നേറ്റ് വന്ന് സോൾവ് ചെയ്യും. അതായിരുന്നു അന്ന്. ആദ്യത്തെ ഒരു ടഫ് ക്വസ്റ്റ്യൻ ആൽവിൻ മാന്യമായ രീതിയിൽ സോൾവ് ചെയ്തു. അടുത്തത് ചെയ്യാൻ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരുവൾ എഴുന്നേറ്റു. നീഹാരികയായിരുന്നു അത്.
💬 Comments
View all comments