Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
കാര്യം വിശദീകരിച്ചു. വി ഏയ്റ്റ് എഞ്ചിൻ്റെ പതിഞ്ഞ മുരൾച്ച പുറത്ത് നിന്ന് കേൾക്കാറായി. പതിനെട്ട് ഇഞ്ച് ലോ പ്രൊഫൈൽ ടയറുകൾ മുറ്റത്തെ ചരലിനെ ഞെരിച്ചമർത്തി വളരെ പതുക്കെ ഉരുളുന്നു. ഉപ്പ പോയിരിക്കുന്നു. തിരികെ എത്താൻ രാത്രി ഏറെ വൈകുമായിരിക്കും. സ്വന്തമായി അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് മറ്റുള്ള അച്ഛന്മാരോടും അമ്മമാരോടും ഒരു പ്രത്യേക സ്നേഹം എനിക്ക് എല്ലായ്പ്പോഴും തോന്നാറുണ്ട്. ജംഷീറിൻ്റെ ഉപ്പക്കും ഉമ്മക്കും അതറിയാം.
"വെറുതേ അല്ല മക്കളൊക്കെ ഇതു പോലെ ആയത്. അങ്ങനത്തെ ഒരു വാപ്പയുണ്ടെങ്കിൽ ഞാനൊക്കെ തകർത്ത് വാരിയേനേ. അതെങ്ങനേ എറിയാനറിയുന്നോൻ്റെ കയ്യില് വടി കൊടുക്കില്ലല്ലോ"
ജംഷി എന്നെ സൂക്ഷിച്ച് നോക്കി.
"അനക്ക് എറിയാനറിയാന്നും കയ്യില് വല്യ ഒരു വടിയുണ്ടൂന്നും ഇക്കറിയാം. എന്നിട്ടാ"
ജുമൈലത് അത് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഉമ്മ അത് കണ്ടാണ് അകത്തേക്ക് കയറി വന്നത്.
"ഇങ്ങനെ ലക്കില്ലാതെ ചിരിച്ചാ പെണ്ണേ വയറ് കൊളുത്തും "
ജുമൈലത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുകയാണ്. അത് കണ്ട് ഉമ്മയും ചിരിച്ചു.
"ഇവടെ ശ്വാസം കിട്ടാതെ ചിരിക്കാന് ഇപ്പോ എന്തേണ്ടായേ"?
"അതൊന്നൂല്ല ഉമ്മാ. ജംഷി ഒരു തമാശ പറഞ്ഞതാ. അത്രക്ക് ചിരിക്കാനൊന്നൂല്ല. ആറ്ൻ്റ് വി ഓൾ എ ലിറ്റിൽ കോർണി സംടൈംസ്"?
ഉമ്മ ഞങ്ങളുടെ അടുത്തുള്ള ദിവാൻ കോട്ടിൽ വന്ന് ഇരുന്നു. ചില വീഡിയോസിൽ ഉമ്മ മുഖം കാണിച്ചിട്ടുണ്ട്. ഉമ്മയും നീഹയും ജംഷീറും ഉള്ള ചില വീഡിയോസിന് അൻപത് മില്യണ് മുകളിൽ വ്യൂസ് ഉണ്ട്.
"ഉമ്മയേം കൂടെ വെച്ച് എന്തേലും നോക്കിയാലോ? സ്ഥിരം ഉമ്മ മകൻ ക്ലീഷേ ഒന്നും വേണ്ട. ലെറ്റ്സ് ഡു സംതിങ് ഡിഫറൻ്റ്"
ഉമ്മ പഴയ ഒരു ബ്യൂട്ടിയാണ്. ദീനിയായ ഒരു പുലാമന്തോളുകാരി. ഇരുപത്തി ഒന്നിൻ്റെ നിറവിൽ പാറിപ്പറന്ന് നടക്കുന്ന സമയത്താണ് മാളിയേക്കൽ ഹസൻകുട്ടി ഹാജിയുടെ മകൻ ഷാനവാസിൻ്റെ ഇണയായി മാളിയേക്കൽ തറവാട്ടിലെത്തിയത്. ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു.
പുറത്ത് ഒരു കാറ് വന്ന ശബ്ദം എൻ്റെ കാതുകളിലെത്തി. സോഫ ജനാലയുടെ അരികിലായിരുന്നു. നിലത്ത് നിന്നും ലിൻഡൽ വരെ എത്തുന്ന തുറന്നിട്ട അഞ്ച് കള്ളികളുള്ള വലിയ ജാലകങ്ങളിലൂടെ വയലുകൾക്കപ്പുറമുള്ള റോഡ് വരെ തടസ്സമില്ലാതെ കാണാൻ
💬 Comments
View all comments