Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
എട്ടിന് പകരം ഒരു ലെയ്ലാൻ്റിൻ്റെ ക്യാബിനിലിരുത്തി കോഴിക്കോട് മുഴുവൻ ചുറ്റി കറങ്ങാൻ കൊണ്ട് പോണം. അപ്പോഴേ വലിയ വണ്ടിയുടെ ആ ഒരു വ്യൂ കിട്ടൂ. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ"
"ഇയ്യല്ലേ ഓടിക്കണത്? എന്തിനാ പേടിക്കണേ? ആനേൻ്റെ മുന്നിന്ന് പോന്നത് ജംഷി പറഞ്ഞീണ്ട്"
ഞാൻ ഹാൻഡിൽ ബാറിലേക്ക് കൈമാറ്റി. മോതിരമില്ലാത്ത വിരൽ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. ഞാനാ വിരലിൽ പതിയെ തലോടി.
"അത് ടൈറ്റായപ്പോ മുറിച്ചു. അതോണ്ടാ ഈ ലോക്കറ്റുണ്ടാക്കിയേ"
"എനിക്ക് തോന്നി. ഗ്ലൗസ് പണ്ടും ഇടുന്നതല്ലേ. ഇപ്പോ പെട്ടെന്ന് ഒരു ബുദ്ധിമുട്ട് എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് മോതിരം കളഞ്ഞ് പോയിട്ടുണ്ടാകൂന്നാ. പിന്നെയാ ലോക്കറ്റ് കണ്ടത്"
ഞങ്ങൾ വീട്ടിലെത്തി. ജുമൈലത്ത് ആദ്യമായിട്ടാണ് വീട് കാണുന്നത്. പഴയ വാസ്തു ശൈലിയിലുള്ള വീടാണ്. പുറത്തെ ഭിത്തി ചെത്തി മിനുക്കിയ ചെങ്കല്ലും ഇഷ്ടികയുമായത് കൊണ്ട് വീടിന് ആകെ ഒരു ചുവപ്പ് നിറമാണ്. പൂജക്കാവശ്യമായ പൂക്കൾക്ക് വേണ്ടി തെച്ചിയും ചെമ്പരത്തിയും മതിലിനോട് ചേർന്ന് വെച്ചു പിടിപ്പിച്ചത് ഇടതൂർന്ന് വളർന്ന് പൂത്ത് നിൽക്കുന്നത് മതിലിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു. നാടൻ പൂച്ചെടികൾ മാത്രമുള്ള പൂന്തോട്ടവും അതിനോട് ചേർന്നുള്ള ഔഷധ സസ്യ തോട്ടവും ജുമൈലത്തിനെ വല്ലാതെ ആകർഷിച്ചു. ഞാനും ജുമൈലത്തും തൊടി മുഴുവൻ ചുറ്റി നടന്നു. തൊടിയിൽ മുഴുവൻ വലിയ മരങ്ങളുള്ളത് കൊണ്ട് നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ്. കൂടുതലും ഫലവൃക്ഷങ്ങളാണ്. പൂത്താങ്കിരികളുടെ കലപില കൂട്ടലും അണ്ണാൻ്റെ ചിലക്കലും മറ്റു പല ശബ്ദങ്ങളും കൂടി കലർന്ന് മനസ്സിന് ആനന്ദം തോന്നുന്ന ഒരു ചുറ്റുപാടാണ്. ജുമൈലത്ത് പ്രസരിപ്പോടെ ഉത്സാഹഭരിതയായി എല്ലാം നോക്കി കണ്ട് എൻ്റെ ഒപ്പം നടക്കുകയാണ്. ഞങ്ങൾ തിരികെ മുറ്റത്തെത്തി. മുറ്റത്ത് നിൽക്കുന്ന വലിയ പ്ലാവിൻ്റെ തിങ്ങിയ ഇലച്ചാർത്തിനിടയിലെ പഴുതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ജുമൈലത്ത് നടക്കുമ്പോഴുണ്ടാകുന്ന ചലനങ്ങൾക്കനുസരിച്ച് ഇളകുന്ന മാലയിലെ ലോക്കറ്റിലെ ഇംതിയാസിൻ്റെ കണ്ണുകളിൽ പതിച്ച് നാനാഭാഗത്തേക്കും പ്രതിഫലിച്ചു. ഇംതിയാസ് എല്ലാം കാണുന്നത് പോലെ എനിക്ക് തോന്നി. ഈ വീട്ടിൽ വരുന്നവർക്ക് ഒരു പച്ച തുരുത്തിൽ വന്നെത്തിയത് പോലെയാണ് തോന്നുക എന്നെനിക്കറിയാം. ജുമൈലത്ത് എന്നോടൊപ്പം ഒരുമിച്ച് പൂമുഖത്തേക്ക് കയറി.
"ആദ്യായിട്ട്
💬 Comments
View all comments