Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
ഇയ്യ് ആരാന്നറീലാ...."
"ഞാനാരാന്ന് ഒരു ദിവസം പറഞ്ഞ് തരണ്ട്.... രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചിട്ട് അവസാനം അതിലൊരാള് ഇല്ലാതാവുമ്പോ.... ആ സ്നേഹം കിട്ടില്ലാന്നറിയുമ്പോ ഉള്ള ആ ഒരു വേദന... അതെന്താന്നെനിക്കറിയാം. പുറത്തൂന്ന് കാണുന്നവർക്കേ അതൊക്കെ ഓവറാണ് വെറും കാട്ടി കൂട്ടലാണ് എന്നൊക്കെ തോന്നും. അവർക്ക് ഇഷ്ടപ്പെട്ട ആരേലും ചാവുമ്പോ മനസ്സിലായിക്കോളും. ഞാനങ്ങനെയല്ല. വലിയ സിംപതി ഒന്നും ഇല്ലേലും എനിക്കതിന് മാത്രം എംപതെറ്റിക് കപ്പാസിറ്റിയുണ്ട്. കർക്കിടകത്തിലെ ചന്ദ്രൻ്റെ പവറാ. ഒരാളെ മനസ്സ് മനസ്സിലാക്കാൻ കഴിയും. അപ്പോ... ദേറീസ് നോ റീസൺ റ്റു ഡു എനി ഓഫ് ദോസ് തിങ്സ്. റ്റു ബി ഇംപേഷ്യൻ്റ് വിത്ത് യു... ഇറിറ്റേറ്റഡ് ബൈ യുവർ ... ബൈ യുവർ... അത്... റ്റു ഇൻവാലിഡേറ്റ് യു.. റ്റു റിഡിക്യൂൾ യു... റ്റു ബ്ലെയിം യു... ദേഷ്യം തോന്നണ്ട കാര്യം കൂടെയില്ല. ഐ കാൻ സിംപ്ലി ഫീൽ യു. ആ മനസ്സിലെന്താന്നെനിക്കറിയാം. അതോണ്ടാ"
"ഇയ്യിൻ്റെ റൂഹിൻ്റെ പാതിയായോണ്ടാവും"
"ആ മലക്കിനോട് പോവാൻ പറ. എനിക്കേ പകുതി പോരാ. ആ പറഞ്ഞ റൂഹ് തന്നെയാണ് വേണ്ടത്. ഐ ലൗവ് റ്റു അസോസിയേറ്റ് വിത്ത് ദ സോൾ. പ്രിയപ്പെട്ട ആത്മാവല്ലേ ജന്മ ജന്മാന്തരങ്ങളിൽ കൂടെയുള്ളത്? ആ സോൾ ഒക്യുപ്പൈ ചെയ്യുന്ന ബോഡി... അത് ഞാൻ നോക്കുന്നേയില്ല. ആ ആത്മാവിനെയാണെനിക്ക് വേണ്ടത്. ആ മനസ്സാണ് എനിക്ക് വേണ്ടത്. അതിൻ്റെ ഒരു കൊറോളറി എന്താന്ന് വെച്ചാല് എനിക്കത്രയേറെ പ്രിയപ്പെട്ട ആത്മാവ് ഒക്യുപ്പൈ ചെയ്യുന്ന ദേഹമായതോണ്ട് ആ ശരീരത്തെയും ഞാനിഷ്ടപ്പെടും"
"അതോണ്ടാല്ലേ ഇയ്യ് എടക്കെടക്ക് ബാംഗ്ലൂരില് വന്നേന്നത്? ഇന്നെഷ്ടായോണ്ട്? അവടെ വരുമ്പോ വരണതാ... ഇവിടെ വരുമ്പോ വരണതാ... എന്താ ഇയ്യ് പറയാ അതിന്"?
ഞാനൊന്നും പറയാതെ പുഞ്ചിരിയോടെ ജുമൈലത്തിനെ വീക്ഷിച്ചിരുന്നു.
"...ഐ വാസ് ഇൻ ദ വിസിനിറ്റി. ല്ലേ കണ്ണാ? ചിക്കമംഗളൂരുവില് വന്നപ്പോ കേറ്യേതാ... ഹൈദരാബാദില് പോണ വഴിക്ക് വന്നതാന്നൊക്കെ പറഞ്ഞിന്നെ കാണാൻ വന്നേന്നത്... ഇക്ക് ഫോണെടുക്കാൻ പറ്റാത്ത സമയത്തൊക്കെ ഇയ്യിന്നെ വിളിക്കും. ഇയ്യിന്നെ വിളിക്കുമ്പോ ഞാന് ഹോസ്പിറ്റലിലാണേല്... അന്നോട് വർത്താനം പറയാൻ... ഇയ്യ് ഫ്ലാറ്റില് വരുമ്പോ... ഒപ്പള്ളോരോടും സീനിയർ ഡോക്ടരോടും ഒക്കെ
💬 Comments
View all comments