Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
വരൂല്ല. അതെന്താടാ അങ്ങനെ"?
അജ്മൽ. സാമദ്രോഹി. വീണു കിട്ടിയ അവസരം ഭാര്യയും ഭർത്താവും നന്നായി ഉപയോഗിക്കുന്നത് കണ്ട് തൽക്കാലം മിണ്ടാതിരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല.
പതിവ് കുശലാന്വേഷങ്ങളും കളിചിരി തമാശകളുമായി സമയം പോയതറിഞ്ഞില്ല. മൂന്നരയായപ്പോഴാണ് എനിക്ക് സമയം വൈകിയിരിക്കുന്നു എന്ന ബോധം വന്നത്.
"അപ്പോന്നാ അങ്ങനെ. ഒരു ദിവസം ഞാനും രേണുവും കൂടെ വരണ്ട്"
ഞാൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ കാർത്തികയും അമ്മയും മുറ്റത്തുണ്ടായിരുന്നു. കാർത്തിക എങ്ങോട്ടോ പോവാൻ ഇറങ്ങിയതാണ്.
"ഇഞ്ഞി എന്തായാലും ഓൻ വരും"
കാർത്തികയെ നോക്കി ആരോടെന്നില്ലാത്ത ആയിഷയുടെ ആത്മഗതം കേട്ടപ്പോൾ ഞാൻ അജ്മലിനെ നോക്കിയ നോട്ടത്തിൽ അവൻ ദഹിച്ചു പോവാഞ്ഞത് ഞാൻ ശിവനല്ലാത്തത് കൊണ്ട് മാത്രമായിരുന്നു. ആ പന്നൻ ഒന്നും വിടാതെ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്തൊരു ഗതികേടാന്ന് നോക്കണേ. ഈ പ്രേമത്തിനൊരു കുഴപ്പമുണ്ട്. അത് വരെ ഇല്ലാത്ത പ്രേമം പോലും പൊട്ടി മുളക്കാൻ ഇത് പോലെ മൂന്നാല് പേര് കളിയാക്കിയാൽ മതി. ഞാനും കാർത്തികയും പക്ഷേ അങ്ങനെയല്ല. അത് പോലെ എന്തെങ്കിലും ഉണ്ടായാൽ ഞങ്ങൾ തമ്മിൽ ഇപ്പോഴുള്ള അകൽച്ച ഇനിയും കൂടാനാണ് സാധ്യത കൂടുതൽ.
എന്നെ കണ്ട് കാർത്തികയുടെ അമ്മ മതിലിനരികിലേക്ക് വന്നു. പണ്ട് ഒരുമിച്ച് പഠിക്കുന്ന കാലത്തേ അവളുടെ അമ്മക്ക് എന്നെയറിയാം. അവളുടെ അമ്മ അഞ്ചാം ക്ലാസ്സിലെ എൻ്റെ ഗണിതാധ്യാപികയായിരുന്നു. അവസാനത്തെ പിരീഡിൽ ലാസാഗുവും ഉസാഘയും വെച്ച് ഫാക്ടറൈസേഷൻ ചെയ്ത് ഒരുപാട് ചോദ്യങ്ങൾക്ക് ബോർഡിൽ ഉത്തരമെഴുതിയതും പാലിൻഡ്രോമു കൊണ്ടുള്ള കളികളുമെല്ലാം വെറുതേ ഒന്നോർത്തു പോയി.
ഓടി മറയുന്ന ചിന്തകളെ അനുധാവനം ചെയ്ത് തളർന്ന ബുദ്ധിയെ പുനരുജ്ജീവിപ്പിക്കാൻ സ്മൃതിയുടെ നീർചുഴിയിൽ മുങ്ങി നിവർന്ന എന്നെ നോക്കി മനസ്സിൻ്റെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ കഴിഞ്ഞ കാലത്തിൻ്റെ പ്രേതം പല്ലിളിച്ചു. കയത്തിൻ്റെ അഗാധതയിൽ വേരുകളൂന്നി ജലപരപ്പിനു മുകളിൽ വിരിഞ്ഞ് സൂര്യന് നേരെ പുഞ്ചിരി തൂകുന്ന കടുത്ത നീല നിറത്തിലുള്ള ഒരുപിടി ഓർമ്മ പൂക്കൾ ഇറുത്തെടുത്ത് ഞാൻ ആ ഒഴിഞ്ഞ കല്ലറയിലർപ്പിച്ചു. അസ്തിത്വം കൽപ്പിച്ചു നൽകപ്പെട്ട സംതൃപ്തിയിൽ പൂക്കളുടെ നീലയിൽ ഒന്നായി ലയിച്ചു ചേർന്ന പ്രേതത്തിന് സ്വസ്ഥി ചൊല്ലി തെളിഞ്ഞ ബുദ്ധിയിൽ സ്ഥായിയായി ഉറപ്പിച്ച മനസ്സുമായി ഞാൻ വീണ്ടും കാലത്തിലൂടെ
💬 Comments
View all comments