Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഇങ്ങോട്ട് വന്നിട്ടേയില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചു തുടങ്ങിയാൽ അതിൽ മുഴുകിപ്പോകും എന്ന് തോന്നിയപ്പോൾ ഞാൻ സ്റ്റീരിയോ ഓണാക്കി.
"....ഓബിമേ...." കേട്ട ഉടൻ ഞാൻ സ്റ്റീരിയോയുടെ നോബ് തിരിച്ചു. അല്ല പിന്നെ. "...സേ യെസ് റ്റു ഹെവൻ..." ഞാൻ വീണ്ടും നോബ് തിരിച്ചു. ബില്ലി എയ്ലിഷായിരുന്നു അടുത്തത്. വിഷാദാത്മകമായ ചിന്തകളിൽ നിന്നും മോചനം നേടാൻ പാട്ട് വെച്ചപ്പോൾ എല്ലാം ശോകഗാനങ്ങൾ. സ്റ്റീരിയോ ഓഫ് ചെയ്ത് ഞാൻ മൊബൈലിൽ പാട്ടു വെച്ചു. പിറ്റ്ബുള്ളും മാർക്ക് ആൻ്റണിയും ഏതോ മരുഭൂമിയിൽ പാടി തിമിർക്കുന്നു. വേദനാജനകമായ ഓർമ്മകളെ മനസ്സിൻ്റെ ഉള്ളറകളിലേക്ക് തള്ളി മാറ്റി പോപ്പ് മ്യൂസിക്ക് കാതുകളിൽ പതഞ്ഞു കയറി. എല്ലാ ഹിറ്റ് ചാർട്ടുകളിലും ബ്രിട്ട്നി സ്പിയേർസും പിറ്റ് ബുള്ളുമുണ്ടായിരുന്ന ആ കാലം ഞാൻ ഓർത്തു പോയി. പഴയ പോപ്പ് ഗായകർക്കൊക്കെ ഇതെന്ത് പറ്റി എന്ന് ചിന്തിക്കാതിരിക്കാനായില്ല.
പോപ്പ് മ്യൂസിക്കും കേട്ട് ഹോം വർക്ക് ചെയ്യുന്ന ഞാൻ...തറവാട്ടിലാദ്യമായി ഇൻ്റർനെറ്റെടുത്തത്.... കൊൽക്കത്തയിൽ നിന്നുള്ള രേണുവിൻ്റെ സ്കൈപ്പ് കോളുകൾ... പഴയ ലാൻ്റ് ഫോൺ... ഡയൽ അപ്പ് മോഡം.... ഡൽഹിയിൽ നിന്നുമുള്ള അച്ഛൻ്റേയും അമ്മയുടെയും ഫോൺ കോളുകൾ... അങ്ങനെ പലതും ഓർമ്മയിൽ മിന്നി മറഞ്ഞു. കള്ളൻ ചക്കയിടുമ്പോലെ ഓരോന്ന് ഇടക്ക് കേൾക്കാം എന്നാണ് മുറിഞ്ഞ് മുറിഞ്ഞ് മാത്രം കേൾക്കുന്ന ഡൽഹി കോളുകളെപ്പറ്റി അച്ഛമ്മ പറയാറ്. നാലഞ്ച് പോസ്റ്റുകൾ നാട്ടി വർഗ്ഗീസ് ചേട്ടൻ്റെ വീട്ടിലാണ് ആദ്യം ഫോൺ വന്നത്. അന്ന് വർഗ്ഗീസ് ചേട്ടൻ തിരുവമ്പാടിയിലെ എം എൽ എ ആയിരുന്നു. ഫോണിന് അത്യാവശ്യമുള്ള കാലം. ആഴത്തിൽ കുഴിച്ചും കുഴിക്കാൻ പറ്റാത്ത ഇടങ്ങളിൽ പോസ്റ്റ് നാട്ടിയും കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും വർഗ്ഗീസ് ചേട്ടൻ കുന്നിന് മുകളിൽ ഫോണെത്തിച്ചു. രേണു പഠിക്കാനായി കൊൽക്കത്തയിലേക്ക് പോയപ്പോഴാണ് തറവാട്ടിൽ ഇൻ്റർനെറ്റ് കണക്ഷനെടുത്തത്. എന്തൊരു കഷ്ടം. എങ്ങനെയൊക്കെ നോക്കിയാലും ചിന്തകൾ അവസാനം അവിടെ തന്നെയെത്തും.
പഴയ ഫോറസ്റ്റ് ഓഫീസിലേക്കുള്ള ഞെരുങ്ങിയ റോഡിൻ്റെ ഇടത് വശത്ത് പടിപ്പുര പോലെ വലിയൊരു ഗേറ്റും ഗേറ്റിനു മുകളിൽ കമ്പിക്കൂടു കൊണ്ടുണ്ടാക്കിയ ഒരു കമാനവും കണ്ട് ഞാൻ വണ്ടി നിർത്തി. വലത് വശത്ത് ഒരാൾ താഴ്ചയിൽ ഒരു പതിയാണ്. ഇടത് വശത്ത് ചെറിയ ഒരു
💬 Comments
View all comments