Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ചുറ്റും കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ചേർന്നിരുന്നു.
"എന്തേപ്പോങ്ങനെ തോന്നാൻ"?
"ഉച്ചക്ക് മഴവിൽ മനോരമേല് ധീര കണ്ടു. അപ്പോ ആ ധീര ധീര പാട്ടിലെ പോലെ കെട്ടിപിടിച്ച് നെഞ്ചില് ചാരി ഇരിക്കാൻ തോന്നി. എത്രനേരന്നെങ്ങനെ എടുത്ത് നിക്കാൻ പറ്റും"?
"ഒരു ഫിഫ്റ്റീൻ... ട്വൻ്റി മിനിറ്റ്സ്. പിന്നേ... ആ സിനിമേല് വേറേം പാട്ടുണ്ട്"
"അയ്യടാ... അങ്ങനെപ്പോ വേണ്ട"
കാർത്തിക നിലത്തിറങ്ങി. ബാഗിനുള്ളിലെ ചെപ്പിലെ താലി മാല എടുത്ത് എൻ്റെ നേരെ വീശി കാണിച്ചു.
"ഇതെൻ്റെ കഴുത്തില് കെട്ടി തരുന്ന അന്ന് മതി"
"അതിന് അതൊക്കെ കാണിക്കുന്ന പാട്ടുണ്ടോ അതില്"?
"ഒന്ന് പോ കണ്ണാ"
കാർത്തിക ഡോർ വലിച്ച് തുറന്ന് വണ്ടിയുടെ മുൻ സീറ്റിലേക്കിരുന്നു. അവളെ വിട്ടുപിരിയുന്നതിലുള്ള വിഷമത്തോടെ ഞാൻ വണ്ടി സ്റ്റാർട്ടാക്കി.
പെട്ടെന്ന് കാർത്തികയുടെ നനുത്ത ചുണ്ടുകൾ എൻ്റെ കവിളിലമർന്നു. ഉടൻ തന്നെ പിൻവാങ്ങി സീറ്റിലേക്കിരുന്ന് അവൾ സീറ്റ് ബെൽറ്റ് വലിച്ചിട്ടു. ഒരു മഹാത്ഭുതം നടന്ന പോലെ ഞാനവളെ ഉറ്റു നോക്കി.
"എന്താങ്ങനെ നോക്കണത്? എനിക്കേ ഈ മാല തന്നെ മതി. ഞാനിപ്പഴും ഭാര്യ തന്നെയാ"
അവളുടെ ആ ഭാവവും കഴുത്തിലെ ആ ചെറിയ മാല എടുത്ത് ടോപ്പിനു പുറത്തേക്കിട്ട് എൻ്റെ നേരെ തിരിഞ്ഞുള്ള ഇരുത്തവും ഒക്കെ ഒരു ഭാര്യയുടേത് തന്നെയായിരുന്നു. സ്ത്രൈണതയുടെ ലോലമായ ചാരുതയുടെ സുഖ സ്മരണയിൽ ജന്മാന്തര ബന്ധങ്ങളുടെ നിഗൂഢതകളെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ക്ലച്ച് പെഡലിൽ നിന്നും കാലെടുത്തു.
തിരക്കു പിടിച്ച ടൗണിനെ പിന്നിലാക്കി കാർത്തികയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി പ്രവേശിച്ചു.
"കണ്ണാ...ഇവിടെ നിർത്തിയാ മതി"
ചർച്ച് റോഡിൽ ഫാതിമ മാതാ ചർച്ചിൻ്റെ മുൻപിൽ ഞാൻ വണ്ടി നിർത്തി. അവളുടെ വീട്ടിലേക്ക് അവിടുന്ന് വഴിദൂരമൽപ്പമുണ്ട്.
"എന്തിനാ ഇവിടെ ഇറങ്ങണേ? കുറേ നടക്കണ്ടേ? അങ്ങട്ടാക്കിത്തരാം"
"എന്നാ വാ. അച്ഛനേം കണ്ടിട്ട് പോവാം"
"അയ്യോ. അത് വേണ്ട. പിന്നേ... ഫോൺ നമ്പറ് വേണ്ടേ"?
"വേണ്ട. അതില്ലാതെ ഇത്രേം കാലം നിന്നില്ലേ? കാണാൻ തോന്നുമ്പോ വന്നാ മതി"
ആ മിഴികളിൽ തിരതല്ലുന്ന പ്രണയം ഒരു പാൽപുഞ്ചിരിയായി അവളുടെ അധരങ്ങളിൽ തങ്ങി നിന്നു. അതിൻ്റെ അലയൊലികളിൽ
💬 Comments
View all comments