മരുഭൂ വസന്തം 1 [ലസ്റ്റർ]
മരുഭൂ വസന്തം 1
Marubhoo Vasantham Part 1 | Author : Luster
അധ്യായം 1
എത്ര പൊടുന്നനെയാണ് കാലം കടന്ന് പോകുന്നത്. ഒരു മണൽകാറ്റ് പോലെ ഊഷരവും താപാത്മകവുമായ അനുഭവങ്ങൾ ചുഴറ്റിയടിച്ച ജീവിത മേടുകളിലൂടെ കാലം ജീവിതങ്ങളെ ചുമന്ന് കൊണ്ടുപോകുന്നു.
എവിടെ നിന്ന് തുടങ്ങിയെന്നോ എങ്ങോട്ട് ചെന്നെത്തുമെന്നോ യാതൊരു മുൻവിധിയുമില്ലാത്ത തപിപ്പിക്കുന്ന മണൽക്കാറ്റ് പോലെയാണ് കാലം. അത് മനുഷ്യരെ വഹിച്ചു കൊണ്ടുപോകുന്നു. കാറ്റിൽ അകപ്പെട്ട കടലാസ് പോലെ ജീവിതങ്ങൾ ലക്ഷ്യമേതെന്ന് വ്യക്തതയില്ലാതെ അതിരുകൾ താണ്ടി ഒഴുകിപ്പോകുന്നു.
തന്റെ ജീവിതം ഈ അറബ് രാജ്യത്തെ വിശാലമായ മരുഭൂമികൾ താണ്ടി വരുന്ന മരുക്കാറ്റിൽ ഒഴുകിവന്ന ഒരു വെള്ളക്കടലാസ് പോലെ വാഹിദിന് തോന്നി. ആർക്കും ഇനി എന്തും അതിൽ എഴുതി വയ്ക്കാം. എത്രയെത്ര നിംന്നോന്നതങ്ങൾ കയറിയിറങ്ങി സഞ്ചരിക്കുന്നു തന്റെ ജീവിതം.
നരമൃഗങ്ങളാൽ കടിച്ചു കീറി കൊലചെയ്യപ്പെട്ട ഉമ്മയില്ലാത്ത ബാല്യവും ഡാമിൽ മരിച്ചു വീർത്തു കിടന്ന ഉപ്പയില്ലാത്ത കൗമാരവും, വെയിലും മഴയും മഞ്ഞും കൊണ്ട് കരിങ്കൽ ചുമന്ന്, പഠിച്ചു വിജയിച്ച യുവത്വവും പിന്നെ.. പിന്നെ തന്റെ എല്ലാമെല്ലാമായിരുന്ന ശാരികയും.. ജീവിതം എന്തൊരു വിചിത്ര വേദിയാണ്. ഗതിയറിയാതെ നീണ്ടുപോവുന്ന നാടകങ്ങൾ കൊട്ടിയാടപ്പെടുന്ന വേദി.
അവൻ റൂമിലെ വലിയ ഗ്ലാസ് വിൻഡോയിലൂടെ വിശാലമായ ദുബായ് നഗരത്തിന്റെ സമ്പന്നമായ ബാഹുല്യത്തിലേക്ക് അക്ഷോഭ്യനായി നോക്കി നിന്നു.
കലഹം.. പ്രണയം.. കാമം.. പിന്നെയും പിന്നെയും കാമം.. പിന്നെ പോരാട്ടങ്ങൾ.. നാടകാന്ത്യം..? വാഹിദ് ഗ്ലാസ് വിൻഡോയുടെ വലിയ കർട്ടൻ വലിച്ചിട്ടു തിരിഞ്ഞു നടന്ന് തന്റെ വിശാലമായ ഓഫീസിലെ സോഫയിൽ ചാഞ്ഞിരുന്നു കണ്ണടച്ചു.
ശാരിക..! തന്റെ ശാരി..!
അവളുടെ പ്രണയം.! പിന്നെ..!!
അവളോട് താൻ ചെയ്തത് എന്ത് വലിയ തെറ്റാണ്.! തന്നെ പ്രാണനെ പോലെ സ്നേഹിച്ച പ്രായപൂർത്തിയായ ഒരു കുഞ്ഞു വാവയായിരുന്നു അവൾ. ഇക്ക ഇക്ക എന്ന് മന്ത്രിച്ചുകൊണ്ടല്ലാതെ നടന്നിട്ടില്ല. കിടന്നിട്ടില്ല, ഇരുന്നിട്ടില്ല ഉണ്ടിട്ടില്ല. ഇക്ക എന്ന് മന്ത്രിച്ചു കൊണ്ടല്ലാതെ മരിച്ചതും ഇല്ല.!
"ശാരി.." അവന്റെ വിറക്കുന്ന ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞു അടഞ്ഞ കൺപോളകൾക്കിടയിൽ ഊറി വന്നു.
എല്ലാ പ്രതിസന്ധികളും ഉന്മൂലനം ചെയ്ത് കാര്യങ്ങളൊക്കെ വെടിപ്പാക്കി നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നാളുകൾ. തന്റെ ഭാര്യയായി, തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് ഉല്ലാസവതിയായി തന്റെ മാറിൽ മഞ്ഞുകണം പോലെ അലിഞ്ഞു കൂടി കുറുമ്പുകാട്ടിയിരുന്ന ശാരി. അവൾ എന്നെന്നേക്കുമായി തന്നെ വിട്ട് പോയിരിക്കുന്നു. ഈ ലോകം വെടിഞ്ഞു മടങ്ങിപ്പോയിരിക്കുന്നു.
ആ മരണത്തിനു കാരണമായവർ ഈ നഗരത്തിലുണ്ട്. ഈ കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരത്തിന്റെ ഏതോ മൂലയിൽ സ്വസ്ഥമായി അവർ ജീവിക്കുന്നുണ്ട്. നാട്ടിലെ ഒന്ന് രണ്ട് മാസത്തെ അലച്ചിൽ കഴിഞ്ഞു താൻ ഇവിടേക്ക് വന്നത് അവരെ തേടിയാണ്.
തന്റെ ജീവിതം കവർന്നെടുത്തിട്ട് തോന്നിയത് പോലെ എവിടെയെങ്കിലും സുഖിച്ചു ജീവിക്കുന്നെങ്കിൽ ഞാൻ പോട്ടെ എന്ന് വച്ചേനെ, പക്ഷെ അവർ ഇല്ലാതാക്കിയത് ഒരു നന്മയാണ്. ഒരു വിശുദ്ധിയാണ്. കണ്ടെത്താതെ തനിക്കൊരു തൃപ്തികരമായ മരണം സാധ്യമല്ല.
അവന്റെ മുഖത്ത് ഗൗരവം നിഴലിച്ചു. കവിളുകൾ ചുവന്നു. ജോർജിന്റെ മുഖം മഴു കൊണ്ട് ഒറ്റ വെട്ടിനു രണ്ടായി പിളർത്തിയത് അവന്റെ
💬 Comments
View all comments